ന്യൂദല്‍ഹി: ബലത്സംഗക്കെസില് ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കി. പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയതോടെയാണ് പാതിരി സുപ്രീം കോടതിയെ സമീപിച്ചത്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പാണ് തന്നെ ഇയാള്‍ ബലാത്സംഗം ചെയ്തതെന്ന് വീട്ടമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു.
കേസില്‍ രണ്ട് പാതിരിമാരെ കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ രണ്ടാം പ്രതി ഫാദര്‍ ജോബ് മാത്യു, മൂന്നാം പ്രതി ഫാ. ജോണ്സണ് വി. മാത്യു എന്നിവരാണ് റിമാന്‍ഡിലായത്. ഫാ.എബ്രഹാം വര്‍ഗീസിന്റെ പാസ്പോര്‍ട്ട് പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാള്‍ രാജ്യം വിടുന്നത് തടയാന്‍ വേണ്ടിയാണിത്.
അതിനിടെ പ്രതികള്‍ കൊല്ലത്തെ ബന്ധു വീടുകളില്‍ എത്തിയതായി പോലീസിന് സൂചന ലഭിച്ചു. ഇതേതുടര്‍ന്ന് കൊല്ലത്ത് പൊലീസ് സംഘം ക്യാമ്ബ് ചെയ്തുവരികയാണ്. ഫാദര്‍ സോണിയെ കൂടാതെ ഫാ.ജെയ്സ് കെ. ജോര്‍ജിനെയാണ് ഇനി അറസ്റ്റു ചെയ്യാനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: