Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎമ്മിൽ നടുക്കം, രോഷം; അഭിമന്യുവിന്റെ ചോര വീണിട്ട് ഒരാഴ്ച

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2018, 03:10 am IST
in Kerala

കൊച്ചി: ചുവപ്പുകോട്ടയെന്ന് കാലങ്ങളായി എസ്എഫ്‌ഐ അഹങ്കരിച്ചിരുന്ന എറണാകുളം മഹാരാജാസില്‍ അഭിമന്യു എന്ന വിദ്യാര്‍ഥിയുടെ ചോര വീണ് ഒരാഴ്ച കഴിയുമ്പോള്‍ സിപിഎമ്മില്‍ നടുക്കവും രോഷവും പുകയുന്നു. ഇസ്ലാമിക തീവ്രവാദ സംഘടനകളെ പ്രോത്സാഹിപ്പിച്ചതിനു കിട്ടിയ തിരിച്ചടിയില്‍ പകച്ചു നില്‍ക്കുകയാണ് പാര്‍ട്ടിയും എല്‍ഡിഎഫ് സര്‍ക്കാരും. 

പ്രധാന പ്രതിയുടേതടക്കം നിഴലില്‍ പോലും തൊടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. എസ്ഡിപിഐ, ക്യാമ്പസ് ഫ്രണ്ട് ഓഫീസുകളില്‍ റെയ്ഡ് എന്ന പ്രഹസനത്തില്‍ കഴിഞ്ഞൊന്നും നടക്കുന്നില്ലെന്ന് സിപിഎമ്മിനുള്ളില്‍ അഭിപ്രായം ശക്തിപ്പെട്ടു. ഇത്ര ഗുരുതരമായ സ്ഥിതിയിലും ആഭ്യന്തരവകുപ്പ് ആരേയും ഏല്‍പ്പിക്കാതെ നാടുവിട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരോക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.

എറണാകുളം മഹാരാജാസ് കോളേജില്‍ ഞങ്ങളറിയാതെ ഇലയനങ്ങില്ലെന്ന് അഹങ്കരിച്ചിരുന്ന എസ്എഫ്‌ഐ മരവിച്ച അവസ്ഥയിലാണ്. ക്യാമ്പസില്‍ ഏറെ ശ്രദ്ധേയനായിരുന്ന വിദ്യാര്‍ഥിയെത്തന്നെയാണ് ഇസ്ലാമിക തീവ്രവാദികള്‍ കൊന്നു വീഴ്‌ത്തിയത്. പക്ഷേ, അതിനെതിരെ ശക്തമായി പ്രതിഷേധിക്കാന്‍ പോലും എസ്എഫ്‌ഐക്കു കഴിയുന്നില്ല. വീട്ടില്‍ നിന്ന് തിടുക്കപ്പെട്ട് അഭിമന്യുവിനെ കൊലക്കത്തിക്കു മുന്നിലേക്ക് വിളിച്ചുവരുത്തിയതാര് എന്ന സംശയം മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഉന്നയിക്കുമ്പോള്‍ മറുപടി നല്‍കാനും എസ്എഫ്‌ഐയ്‌ക്കു കഴിയുന്നില്ല. 

സിപിഎം-എസ്ഡിപിഐ സഖ്യത്തിന്റെ വാര്‍ത്തകള്‍ തുടര്‍ച്ചയായി പുറത്തു വരുമ്പോള്‍ മുഖം നഷ്ടപ്പെട്ട അവസ്ഥയിലാണ് പാര്‍ട്ടി. പാര്‍ട്ടി ചാനലായ കൈരളി ടിവിയുടെ ഓഫീസിലേക്ക് മാര്‍ച്ചു നടത്തിയും മാധ്യമ ചര്‍ച്ചകളില്‍ പോലീസിനെ വെല്ലുവിളിച്ചും എസ്ഡിപിഐ മുന്നോട്ടു പോകുമ്പോള്‍  സിപിഎം നേതാക്കള്‍ കാഴ്ചക്കാരെപ്പോലെ നില്‍ക്കുന്നു. ഇനിയും സിപിഎമ്മിനെ പിന്തുണയ്‌ക്കും എന്ന് കോഴിക്കോട്ടു പത്രസമ്മേളനത്തില്‍ എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞതിന് ആ പിന്തുണ വേണ്ട എന്നു പറയാനുള്ള ആര്‍ജവവും കാട്ടിയില്ല സിപിഎം. ഇസ്ലാമിക തീവ്രവാദത്തെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചതിനു കിട്ടിയ തിരിച്ചടിയെ നേതൃത്വത്തിനു പ്രതിരോധിക്കാന്‍ കഴിയുന്നില്ല എന്ന വിമര്‍ശനം സിപിഎമ്മിനുള്ളില്‍ ശക്തിപ്പെട്ടുവരികയാണ്. എസ്ഡിപിഐയെ മുന്‍കൂട്ടി അറിയിച്ചുള്ള റെയ്ഡു നാടകവും പാര്‍ട്ടിയേയും സര്‍ക്കാരിനേയും അപഹാസ്യരാക്കി. 

അന്വേഷണം ഇഴയുന്നു

കൊച്ചി: എറണാകുളം മഹാരാജാസ് കോളേജില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഒരാഴ്ച തികയുമ്പോഴും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല. പ്രധാന പ്രതിയുടേതടക്കം പേരുവിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാനായില്ല. പ്രതികള്‍ ഒളിവില്‍ കഴിയാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തിയിട്ടും കണ്ടെത്താനാകാത്തത് വീഴ്ചയാണ്.

കൊല്ലപ്പെടുന്ന ദിവസം അഭിമന്യുവിന്റെ ഫോണിലേക്ക് നിരവധി ഫോണ്‍കോളുകള്‍ വന്നിരുന്നുവെന്ന് സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ജന്മനാടായ ഇടുക്കിയിലെ വട്ടവടയില്‍ പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കാനാണ് അഭിമന്യു പോയത്. ഇവിടെ നിന്ന് തിരികെ കോളേജിലേക്ക് വിളിച്ച് വരുത്തിയതില്‍ ഒരു പെണ്‍കുട്ടിയുണ്ടെന്ന് ഫോണ്‍രേഖകളുടെ പരിശോധനയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തില്‍ പെണ്‍കുട്ടിയ്‌ക്കു പങ്കുണ്ടോ എന്നത് അന്വേഷണ വിധേയമാക്കാന്‍ പോലീസ് ഇതുവരെ തയാറായിട്ടില്ല. 

സംഭവ ദിവസം കേസിലെ ഒന്നാം പ്രതിയായ മുഹമ്മദും അഭിമന്യുവിനെ ഫോണില്‍ വിളിച്ചിരുന്നു. മുഹമ്മദിന്റെ ഫോണ്‍ കോളിന്റെ വിശദാംശങ്ങള്‍ മാത്രമാണ് അന്വേഷണം സംഘം ശേഖരിക്കുന്നത്. എന്നാല്‍, സംഭവത്തിലെ പ്രധാന പ്രതികള്‍ എവിടെയാണെന്ന് കണ്ടെത്താന്‍ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം അഭിമന്യുവിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട് നിര്‍ണായക വെളിപ്പെടുത്തലുമായി ഓട്ടോ ഡ്രൈവര്‍ രംഗത്തുവന്നു. 

ആക്രമികള്‍ രക്ഷപെട്ടത് തന്റെ വാഹനത്തിലാണെന്നും പുലര്‍ച്ചെ ഒരുമണിയോടെ ജോസ് ജങ്ഷനില്‍ നിന്ന് ഓട്ടം പിടിച്ച സംഘം തോപ്പുംപടിയില്‍ ഇറങ്ങിയെന്നുമാണ് ഓട്ടോറിക്ഷാ ഡ്രൈവര്‍ പറയുന്നത്. സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നു. ഒരാള്‍ക്ക് ഷര്‍ട്ട് ഉണ്ടായിരുന്നില്ല. ഫുട്‌ബോള്‍ മത്സരം കാണുന്നതിനിടയില്‍ സംഘര്‍ഷം ഉണ്ടായെന്നാണ് കാരണമായി പറഞ്ഞതെന്നും എല്ലാവര്‍ക്കും പ്രായം 25ല്‍ കുറവാണെന്നും ഓട്ടോ ഡ്രൈവര്‍ വെളിപ്പെടുത്തുന്നു. തോപ്പുംപടിയില്‍ വന്നിറങ്ങിയ ഇവരെ തിരിച്ചറിയാന്‍ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

വിജയിനെ വെല്ലുവിളിക്കാന്‍ സ്റ്റാലിന്‍ തന്നെ തമിഴ്നാട്ടിലെ ട്രിച്ചി ഈസ്റ്റിലെ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു; മത്സരിക്കാന്‍ തൃഷയെ ഇറക്കുമോ?

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

India

എഫ് സിആര്‍എ എന്ത് വിധവും തടയാന്‍ സ്റ്റാലിനടുത്തേക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് വന്ന ക്രിസ്ത്യന്‍ സംഘത്തിന്റെ വീഡിയോ വൈറല്‍

India

ഉദ്ധവ് താക്കറേയുടെ പാര്‍ട്ടി പൂര്‍ണ്ണമായും തകരുന്നോ? ഉദ്ധവ് താക്കറെയുടെ 15-16 എംഎൽഎമാർ ഉടൻ ഷിൻഡെ വിഭാഗത്തിൽ ചേരുമെന്ന് സഞ്ജയ് നിരുപം

India

ഇന്ത്യൻ സൈന്യത്തിൽ ഹിന്ദുവൽക്കരണം ; കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി ജഗന്നാഥ ക്ഷേത്രം സന്ദർശിച്ചതിൽ ഹാലിളകി ദി വയർ

പുതിയ വാര്‍ത്തകള്‍

എസ് ബിഐ ബാങ്കില്‍ നിന്നും വ്യാജരേഖകള്‍ കാണിച്ച് തട്ടിയെടുത്ത 1266 കോടി ഉപയോഗിച്ച് ദുബായില്‍ വാങ്ങിയ 31 കോടിയുടെ കെട്ടിടങ്ങള്‍ കണ്ടുകെട്ടി (ഇടത്ത്)

ശ്രീകാന്ത് ഭാസിക്കും എഒപിഎല്‍ കമ്പനിയ്‌ക്കും എതിരെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നു

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം

ഇനി പൊതുമുതൽ നശിപ്പിക്കുന്നവരുടെ ഏഴ് തലമുറയും പാപ്പരാകും ; മുഴുവൻ സ്വത്തും കണ്ടുകെട്ടി വിൽക്കുമെന്ന് സുവേന്ദു അധികാരി

എഫ് സിആര്‍എ ഭേദഗതി അത്യാവശ്യമെന്ന് കാര്യകാരണസഹിതം വിവരിക്കുന്ന കുറിപ്പ് വൈറല്‍

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.