Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപി‌എം പത്മവ്യൂഹത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 05:33 am IST
in Vicharam

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐക്കാരനായ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തിനോട് സിപിഎമ്മും അവരുടെ കുഴലൂത്തുകാരായ സാംസ്‌ക്കാരിക നായകര്‍ എന്ന് സ്വയം അവരോധിച്ചവരും പ്രതികരിച്ച രീതി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അതായത്, അവര്‍ അളവറ്റ ഭീതി കലര്‍ന്ന ഇതികര്‍ത്തവ്യമൂഢതയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. അതിന്റെ കാരണം അഭിമന്യുവിന്റെ കൊലപാതകം നടത്തിയവരായി കരുതപ്പെട്ടുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണ് എന്നുള്ളതാണ്. 

എസ്എഫ്‌ഐ തിരുവനന്തപുരത്ത് പേരിന് മാത്രം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആരോപണ വിധേയരായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ കമാന്ന് മിണ്ടാതെ അപ്പോഴും ബിജെപിയുടെ കൊടിയും ഫ്ളക്‌സുകളും നശിപ്പിക്കുന്നതില്‍ മാത്രം പ്രതിഷേധം ഒതുക്കുകയായിരുന്നു. 

തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട് അദ്ദേഹത്തിന്റെ ഉള്ളില്‍ എത്ര മാത്രം വൈക്ലബ്യമുണ്ടെന്ന്. നാട്ടില്‍ ഒരു കൊതുക് ചത്താല്‍ പോലും ഉടന്‍ കൊന്നത് ആര്‍എസ്എസ് ആണ്, ബിജെപി ആണ് എന്നെല്ലാം യാതൊരന്വേഷണവും നടത്താതെ തന്നെ വിളിച്ചു പറയുന്ന ആളാണ് പിണറായി വിജയന്‍. ആ പിണറായി വിജയനാണ് എന്തൊക്കെയോ തൊട്ടും തൊടീക്കാതെയും വിക്കി വിക്കി മാധ്യങ്ങളോട് പറയുന്നത് കേട്ടത്. 

നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വിറ്റര്‍ സന്ദേശമയയ്‌ക്കുന്ന പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയൊ ഹൈന്ദവ ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെ അടിവസ്ത്ര പരിശോധന നടത്തി അഭിപ്രായം പറയുന്നവരോ ഒന്നും തന്നെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് യാതൊന്നും മിണ്ടിയിട്ടില്ല എന്നു വന്നാല്‍ ഇവരെ ഗ്രസിച്ചിരിക്കുന്ന ഭയം എത്രയുണ്ട് എന്നൂഹിക്കാമല്ലോ.

 ഇവര്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുടേയും ഊരിപ്പിടിച്ച വാളിന്റെയും എല്ലാം ഇടയിലൂടെ നടന്നിട്ടുള്ളവരാണ് പോലും. പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ ദല്‍ഹിയില്‍ വച്ച് ആരോ തുറിച്ചു നോക്കിയതിന് കേരളത്തിലെ ബിജെപിക്കാരെ ആക്രമിച്ചവരാണ് ഇവര്‍. നരേന്ദ്ര മോദിക്ക് വോട്ടു ചെയ്ത 31 ശതമാനം ഹിന്ദുക്കളെയും വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ ഉള്ള പാര്‍ട്ടിയാണ് ഇവരുടേത്. ഇസ്ലാമിക തീവ്രവാദികളാണ് തങ്ങളുടെ ഒരു പ്രവര്‍ത്തകനെ 51 വെട്ടൊന്നും വെട്ടാതെ ഒറ്റക്കുത്തിന് കൊന്നതെന്നുള്ള അറിവ് ഈ വീരശൂരന്മാരെ വിറപ്പിച്ച് നിശബ്ദരാക്കിയിരിക്കുന്നു. 

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം നടന്ന എണ്ണമറ്റ കൊലപാതകങ്ങള്‍ എല്ലാം തന്നെ ഒറ്റപ്പെട്ട സംഭവമായിരുന്നെന്ന് അഭിപ്രായപ്പെട്ട പോലെ അഭിമന്യു കൊലപാതകവും പാര്‍ട്ടിക്കാരെ ഗ്രസിച്ചിരിക്കുന്ന ഭീതിയാല്‍ ഒറ്റപ്പെട്ടതാക്കി മാളത്തില്‍ കയറിയിരിക്കുകയാണ് സിപിഎം. 

പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവവാദികളല്ലായിരുന്നു മറുപക്ഷത്തെങ്കില്‍ ഈ കൊലപാതകത്തിന്റെ മറവില്‍ അവര്‍ എന്തെല്ലാം കാട്ടിക്കൂട്ടുമായിരുന്നു. എന്തുകൊണ്ടാണ് സിപിഎം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ തീവ്രവാദ സംഘടനകളെ ഇത്ര ഭയക്കുന്നത്? അതിന് ഒരേ ഒരു കാരണം മാത്രമേ യുക്തിയില്‍ തോന്നുകയുള്ളു. അതാകട്ടെ, കേരളത്തില്‍ വളരെ നാളായിട്ട് സിപിഎമ്മും ഇസ്ലാമിക തീവ്രവാദികളുമായി രൂപപ്പെട്ടു വന്നിട്ടുള്ള ബന്ധമാണ് കാരണം. 

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് മുതല്‍ ആ ബന്ധം വളരെ പ്രകടമായി രംഗത്തുവന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും സിപിഎമ്മിനെ 2016ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്? അതിന് പ്രതിഫലമായി സിപിഎം ഈ വക തീവ്രവാദികളെ അവര്‍ക്ക് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായി ട്രെയിനിംഗ് ക്യാമ്പു നടത്താനും ഒളിത്താവളങ്ങള്‍ സ്ഥാപിക്കാനും മറ്റും പാര്‍ട്ടി ഗ്രാമങ്ങളില്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. എന്നാല്‍ കോളേജ് ക്യാമ്പസില്‍ ഈ സഹകരണം കുറവായിട്ടാണ് കാണുന്നത്.

 അവിടെ സര്‍വ ജനാധിപത്യ മര്യാദയും മറന്നാണ് എസ്എഫ്‌ഐയും ക്യാമ്പസ് ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്. ഇരുകൂട്ടരും എബിവിപിയെയാണ് ലക്ഷ്യം വയ്‌ക്കാറ്. എന്നാല്‍ മഹാരാജാസ് കോളേജ് പോലെയുള്ള വന്‍ സ്ഥാപനത്തില്‍ എസ്എഫ്‌ഐയെ തുരത്താനുള്ള ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. അവിടെ എസ്എഫ്‌ഐക്ക് പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യാനും അവരുടെ കസേര കത്തിക്കാനും ഉള്ള ശക്തിയൊക്കെയുണ്ടെങ്കിലും എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്ക് വിധേയമായേ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുള്ളു എന്ന് മനസ്സിലാക്കിക്കൊടുക്കാനായിരിക്കണം കഴിഞ്ഞ ദിവസം നടത്തിയ കൊലപാതകം. 

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകണ്ടേ? ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ വെറുതെ സഹായിക്കും എന്ന് സിപിഎം പ്രതീക്ഷിക്കരുത്. അവരുടെ സഹായത്തിന് ഇത്തരം വിലകള്‍ സിപിഎം നല്‍കിക്കൊണ്ടിരിക്കണം. ഇത് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ മൗനം പാലിക്കുന്നത്. സിപിഎം അറിഞ്ഞു കൊണ്ട് അകപ്പെട്ട പന്മവ്യൂഹത്തില്‍ നിന്ന് അവര്‍ക്ക് മോചനത്തിനുള്ള സാദ്ധ്യത കുറവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.