Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തോട്ടം മേഖലയിലെ ഇളവ്; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിയമവിരുദ്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2018, 01:25 am IST
in Kerala

കൊച്ചി: തൊഴിലാളി പ്രതിസന്ധിയും ക്ഷേമവും പറഞ്ഞ് തോട്ടം ഉടമകളെ സഹായിക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ നഗ്‌നമായ നിയമലംഘനം. നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുള്ള നയപ്രഖ്യാപനമാണ് മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്.

ഇഎഫ്എല്‍ പരിധിയില്‍നിന്ന് തോട്ടഭൂമികളെ ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനവും മരങ്ങള്‍ മുറിക്കുമ്പോള്‍ സര്‍ക്കാരിന് അടയ്‌ക്കേണ്ട സീനിയറേജ് ഒഴിവാക്കാനുള്ള തീരുമാനവുമാണ് നിലവിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായുള്ളത്.

വനംനിയമത്തിലെ ഇഎഫ്എല്‍ ആക്ട് (പരിസ്ഥിതി ലോല) പ്രകാരം റിസര്‍വ് വനത്തോട് ചേര്‍ന്നുള്ള തോട്ടഭൂമികളിലെ വനസ്വഭാവമുള്ള ഭൂമി റിസര്‍വ് വനമായി സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ നടത്തിയിരുന്നു. ഇഎഫ്എല്‍ നിയമത്തിലെ സെക്ഷന്‍ 3 അനുസരിച്ച് ഈ ഭൂമി റിസര്‍വ് വനമായി സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. ഇഎഫ്എല്‍ നിയമമനുസരിച്ച് റിസര്‍വ് വനമായാല്‍ അത് ഫോറസ്റ്റ് കണ്‍സര്‍വേഷന്‍ ആക്ടിന്റെ പരിധിയില്‍പ്പെടും. അതുകൊണ്ടുതന്നെ ഈ വനഭൂമിയില്‍ മറ്റു പ്രവര്‍ത്തനങ്ങള്‍ (നോണ്‍ ഫോറസ്ട്രി) നടത്താന്‍ കേന്ദ്ര അനുമതി വേണ്ടി വരും. 2005 ല്‍ പ്രഖ്യാപിച്ച ഇഎഫ്എല്‍ ആക്ട് പ്രകാരം മുഖ്യവിളകളുള്ള തോട്ടഭൂമിയെയും അനുബന്ധ കെട്ടിടങ്ങളെയും മാത്രമേ ഇഎഫ്എല്‍ പരിധിയില്‍നിന്ന് ഒഴിവാക്കിയിട്ടുള്ളൂ. നിയമസഭയിലെ പ്രഖ്യാപനം വിവാദമായതോടെ വിളകളെ ഇഎഫ്എല്‍ പരിധിയില്‍ ഒഴിവാക്കിയിട്ടുണ്ടെന്ന പേരില്‍ പ്രഖ്യാപനത്തെ ന്യായീകരിക്കാനാണ് മുഖ്യമന്ത്രി ശ്രമം നടത്തിയത്.

കേരള ഭൂപരിഷ്‌കരണ നിയമത്തിന്റെ പരിധിയില്‍ തോട്ടഭൂമി എന്ന നിര്‍വചനത്തില്‍ സ്വാഭാവിക വനവും ഉള്‍പ്പെടുന്നുണ്ട്. ഇതു മറയാക്കി സ്വാഭാവിക മരങ്ങള്‍ ഉള്‍പ്പെടുന്ന തോട്ടങ്ങള്‍ക്കിടയിലുള്ള ഭൂമിയും കൃഷിചെയ്യാതെ നിലനിര്‍ത്തിയ ഭൂമിയും തോട്ടമുടമകള്‍ കൈവശപ്പെടുത്തിയിരുന്നു. ഇഎഫ്എല്‍ ആക്ട് വന്നതോടെ സെക്ഷന്‍ 4 പ്രകാരം ഇത്തരം സ്വാഭാവിക വനഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണം. തോട്ടമേഖലയിലെ പ്രതിസന്ധി പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ട ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മീഷന്‍ തോട്ടഭൂമികള്‍ക്കിടയിലെ വനസ്വഭാവമുള്ള ഭൂമികള്‍ സംബന്ധിച്ച് വനം ഉദ്യോഗസ്ഥര്‍ നിരന്തരം തോട്ടമുടമകള്‍ക്ക് ശല്യമുണ്ടാക്കുന്നതായി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ മറപിടിച്ച് ഇഎഫ്എല്‍ നിയമത്തെ മറികടന്ന് ഇളവ് പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആശയക്കുഴപ്പത്തിലായിട്ടുണ്ട്. ഉത്തരവ് വ്യാഖ്യാനിച്ച് വന്‍കിട തോട്ടമുടമകള്‍ ഇപ്പോള്‍തന്നെ മരംമുറിയും ആരംഭിച്ചിട്ടുണ്ട്.

തോട്ടഭൂമികളിലെ മരങ്ങള്‍ മുറിച്ചുമാറ്റിയതിന് ഈടാക്കിയ സീനിയറേജ് ഒഴിവാക്കിയതാണ് മറ്റൊരു നിയമലംഘനം. കേരള ഗ്രാന്റ്‌സ് ആന്‍ഡ് ലീസസ് (മോഡിഫിക്കേഷന്‍ ഓഫ് റൈറ്റ്‌സ്) ആക്ട് 1980 ന്റെ നഗ്‌നമായ ലംഘനമാണ് സര്‍ക്കാരിന്റെ തീരുമാനം. ഈ ആക്ട് പ്രകാരം തിരുവിതാംകൂര്‍ കൊച്ചി സര്‍ക്കാരിന്റെ കീഴില്‍ ഗ്രാന്റായും ലീസായും നല്‍കിയ ഭൂമിയില്‍ മരങ്ങള്‍ വെട്ടുകയാണെങ്കില്‍ മരത്തിന്റെ തടിവില സര്‍ക്കാരിന് നല്‍കിയശേഷമേ വെട്ടാനാവൂ. ‘കുറ്റിക്കാണം’ അല്ലെങ്കില്‍ സീനിയറേജിന് വിധേയമായി മാത്രമേ മരങ്ങള്‍ മുറിച്ചു മാറ്റാനാവൂ. ഇത് നിശ്ചയിക്കാനുള്ള പൂര്‍ണ അധികാരം കളക്ടര്‍ക്കാണ്. ഒരു സിവില്‍ കോടതിയുടെ അധികാരം ഇക്കാര്യത്തില്‍ കളക്ടര്‍ക്കുണ്ട്. കളക്ടര്‍ ഈടാക്കിയ തുകയില്‍ പരാതികളുണ്ടെങ്കില്‍ സര്‍ക്കാരിന് അപ്പീല്‍ നല്‍കാം. തുകയിലെ ഏറ്റക്കുറച്ചിലുകള്‍ സര്‍ക്കാരിന് പരിഹരിച്ചു നല്‍കാം. നടപടികള്‍ക്കെതിരെ സിവില്‍ കോടതികളെ സമീപിക്കാനുള്ള അവകാശം പോലും നിയമത്തില്‍ പറയുന്നില്ല. ഇത്തരത്തില്‍ ഗ്രാന്റായും ലീസായും നല്‍കിയിട്ടുള്ള ഭൂമിയില്‍ സര്‍ക്കാരിന്റെ അവകാശം നിലനിര്‍ത്താനുള്ള നിയമത്തെയാണ് ഒറ്റയടിക്ക് സീനിയറേജ് ഒഴിവാക്കുന്നുവെന്ന പ്രഖ്യാപനംകൊണ്ട് മന്ത്രിസഭ തള്ളിയത്. ഇളവ് പ്രഖ്യാപനം സര്‍ക്കാരിന്റെ അവകാശം തോട്ടമുടമകള്‍ക്ക് ഒഴിമുറിയായി നല്‍കുന്നതിന് സമാനമാവും.

നിലവിലുള്ള നിയമങ്ങളെ ലംഘിച്ചുള്ള മന്ത്രിസഭായോഗ തീരുമാനം ഉത്തരവായി ഇറങ്ങിയാല്‍ അതനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ നിയമക്കുരുക്കില്‍പ്പെടും. സര്‍ക്കാരിന്റെ ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാനുമാവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

India

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

Kerala

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Kerala

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

പുതിയ വാര്‍ത്തകള്‍

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

മമ്മൂട്ടി–മോഹൻലാൽ ചിത്രം ‘പേട്രിയറ്റ്’ വ്യാജ പതിപ്പ് ഓൺലൈനിൽ

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട്; സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി ഉദ്ഘാടനം ചെയ്യും

കോൺഗ്രസിലെ മുഖ്യമന്ത്രിപ്പോര് തെരുവിലേയ്‌ക്ക് ; സതീശനെ മുഖ്യനാക്കാൻ പന്തം കൊളുത്തി പ്രകടനം

കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ്; തീരുമാനം രാജീവ് ചന്ദ്രശേഖര്‍ അശ്വിനി വൈഷ്ണവുമായി നടത്തിയ ചർച്ചയിൽ

ബിന്ദുകൃഷ്ണയെ ചേർത്ത് പിടിച്ച് പരസ്യമായി ‘ സ്നേഹപ്രകടനം ‘ നടത്താൻ ശ്രമിച്ച് ചെറിയാൻ ഫിലിപ്പ് ; തള്ളി മാറ്റി രക്ഷപെട്ട് ബിന്ദുകൃഷ്ണ

സഞ്ചിത നഷ്ടം 16,000 കോടി; സൗജ്യന്യ യാത്ര കൂടി അനുവദിച്ചാല്‍ കെഎസ്ആര്‍ടിസി കട്ടപ്പുറത്താകും

കണക്കുകൾ തെളിയിക്കൂ, എന്നിട്ടാകാം സത്യപ്രതിജ്ഞ: ടിവികെയുടെ വിജയ്‌ക്ക് തമിഴ്‌നാട് ഗവർണറുടെ ശക്തമായ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.