Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേരള കണ്ണീര്‍ത്തട ബില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2018, 01:24 am IST
in Editorial

ഹരിതസമൃദ്ധ കേരളഭൂമി എന്ന മഹത്വവും സുന്ദരവുമായ പ്രയോഗം ഇനി മുതല്‍ ‘ഊഷര ദുസ്സഹ കേരളഭൂമി’ എന്നായാല്‍ അത്ഭുതപ്പെടാനില്ല. കേരള നിയമസഭ കഴിഞ്ഞ ദിവസം പാസാക്കിയ ‘കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണഭേദഗതി ബില്‍’ അതിന്റെ ചവിട്ടുപടിയാണ്. വാസ്തവത്തില്‍ ‘നെല്‍വയല്‍ കണ്ണീര്‍ത്തട’ ബില്‍ ആണ് നിയമമായി മാറിയിരിക്കുന്നത്. പരിസ്ഥിതിദിനവും ഭൂസംരക്ഷണവും ഉള്‍പ്പെടെ മാനവരാശിയുടെ പ്രാണവായുവായ പല കാര്യങ്ങള്‍ക്കുമായി ആഗോളസമൂഹം പ്രതിജ്ഞാബദ്ധരായി രംഗത്തിറങ്ങുമ്പോഴാണ് ദൈവത്തിന്റെ വരദാനമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തെ ഊഷരമാക്കാന്‍ ജനപ്രതിനിധികള്‍ ഒറ്റക്കെട്ടാവുന്നത്. ഇത് ദുരന്തമല്ല, മഹാവിസ്‌ഫോടനത്തിന് തിരികൊളുത്തലാണ്. നെല്ലറകളുടെ വിശാലഭൂമിക പതിയെപ്പതിയെ ഒരു മണി നെല്ല് വിളയിക്കാന്‍ പറ്റാത്ത പ്രേതഭൂമിയായി മാറാന്‍ പോവുകയാണ്. ശരിക്കു പറഞ്ഞാല്‍ അടുത്ത തലമുറയെ വറചട്ടിയില്‍ ഇട്ട് പൊരിക്കാന്‍ തയ്യാറെടുക്കുകയാണ്.

നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി നികത്തി ബഹുരാഷ്‌ട്രകുത്തകകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് പട്ടുപരവതാനി വിരിക്കാനാണ് ഇടതു സര്‍ക്കാര്‍ കച്ചകെട്ടിയിരിക്കുന്നത്. പാടവരമ്പില്‍ രണ്ട് വാഴ നട്ടത് വെട്ടിനിരത്തി കൃഷിഭൂമിക്കുവേണ്ടി അഭിമാനത്തോടെ നെഞ്ചുവിരിച്ചു നടന്നവര്‍ സഭയില്‍ ഉള്ളപ്പോഴാണ് വ്യാപകമായി വയലും തണ്ണീര്‍ത്തടവും നികത്താന്‍ അവസരം ഒരുങ്ങിയിരിക്കുന്നത്. സിപിഎമ്മിന്റെ ഈദൃശ നിലപാടുകള്‍ക്കെതിരെ വര്‍ദ്ധിതവീര്യരായി രംഗത്തുണ്ടായിരുന്ന സിപിഐ മന്ത്രിമാരും വാലുംചുരുട്ടി മാളത്തിലൊളിക്കുന്ന സ്ഥിതിയും ഇതിനൊപ്പം ചേര്‍ത്തു കാണണം. റവന്യൂ മന്ത്രിക്കും കൃഷി മന്ത്രിക്കും അല്‍പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടായിരുന്നെങ്കില്‍ ദുരന്തപര്യവസായിയാവുന്ന ഈ നിയമത്തിന് സിപിഐ കൈയൊപ്പുചാര്‍ത്തില്ലായിരുന്നു. കേരളം വിപണി സംസ്ഥാനമാവുന്നു എന്ന വിലാപം ഉയരുമ്പോഴാണ് അത് വ്യാപകമായി ശക്തിയാര്‍ജ്ജിക്കാനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നത്. ഇടനിലക്കാരും ഒത്താശക്കാരും സര്‍ക്കാരിനെ എമ്മട്ടില്‍ പാവ കളിപ്പിക്കുന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണിത്. 

പല താല്‍പ്പര്യങ്ങളും ഒന്നിച്ചുകൂട്ടി ഭരണകക്ഷിയെ മുള്‍മുനയില്‍ നിര്‍ത്തിയാവണം ഇത്തരമൊരു നിയമനിര്‍മ്മാണത്തിന് നിര്‍ബന്ധിച്ചത്. എനിക്കുശേഷം പ്രളയം ആയാലെന്ത് എന്ന ചിന്ത അതിന് ശക്തി പകരുകയും ചെയ്തു. ദൂരക്കാഴ്ചയില്ലാത്ത നേതാക്കളുടെ കുടില സമീപനങ്ങള്‍ സംസ്ഥാനത്തെ നിത്യദുരിതത്തിലേക്കാവും നയിക്കുക എന്നതിന് തെളിവുകള്‍ തേടി പോകേണ്ടതില്ല. നമ്മുടെ മുമ്പില്‍ ഇപ്പോള്‍ തന്നെ അവ വേണ്ടുവോളമുണ്ട്. അതിനി വര്‍ദ്ധിച്ചതോതില്‍ ഉണ്ടാവുമെന്നേയുള്ളൂ. ഏതു നിയമത്തിലുമുള്ള പഴുതുകളാണ് നിയമലംഘകര്‍ ഉപയോഗിക്കുക, ഇപ്പോള്‍ പാസാക്കിയിരിക്കുന്ന തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിലും അത് ധാരാളമായുണ്ട്. സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായേ നികത്തൂ എന്ന് മുഖ്യമന്ത്രി ചര്‍ച്ചക്കിടെ പറഞ്ഞെങ്കിലും അക്കാര്യം നിയമത്തില്‍ സൂചിപ്പിച്ചിട്ടില്ല. പൊതു ആവശ്യങ്ങള്‍ക്കായി നികത്താം എന്നാണുള്ളത്. എന്തും പൊതു ആവശ്യമാക്കി മാറ്റാനാണോ കൈയേറ്റക്കാര്‍ക്ക് ബുദ്ധിമുട്ട്? വെള്ളരിക്കാപട്ടണം എന്ന പ്രയോഗം കേരളത്തിന് അന്വര്‍ത്ഥമാണെന്ന് മനസ്സിലാവാന്‍ ഇതില്‍ കൂടുതല്‍ എന്തുവേണം? കേരളത്തോട് സ്‌നേഹമുണ്ടെങ്കില്‍, ഇവിടുത്തുകാരോട് ഇത്തിരി കടപ്പാടുണ്ടെങ്കില്‍ ഈ ക്രൂരതയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.