മോസ്ക്കോ: സ്വിറ്റ്സര്‍ലന്‍ഡിന്റെ ഗ്രാന്‍ഡ് ഷാക്കയേയും ഹെര്ഡാന് ഷാക്കീരിയയേയും ലോകകപ്പിലെ രണ്ട് മത്സരങ്ങളില്‍ നിന്ന് വിലക്കി. സെര്‍ബിയക്കെതിരായ മത്സരത്തില്‍ ഗോളടിച്ച ശേഷം രാഷ്ട്രീയ ചുവയുള്ള ആഘോഷം നടത്തിയതിനാണ് വിലക്ക്്.
സ്വിസിന്റെ ലോകകപ്പ് പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി ഷാക്കയുടെയും ഷാക്കിരിയുടെയും വിലക്ക്. ടീമിലെ പ്രധാനികളായ ഇരുവര്‍ക്കും രണ്ട് മത്സരങ്ങളില്‍ നിന്ന്് വിട്ടു നില്ക്കേണ്ടിവരും.
ഇരു കൈകളുമുയര്‍ത്തി അല്‍ബേനിയന്‍ പതാകയിലെ പരുന്തിനെ അനുസ്മരിപ്പിക്കുന്ന ആംഗ്യത്തോടെയാണ് കൊസോവ വംശജരായ ഷാക്കയും ഷാക്കീരിയും ഗോള്‍ നേട്ടം ആഘോഷിച്ചത്. ഇതിനെ തുടര്‍ന്ന് അന്വേഷണം നടത്തിയാണ് ഫിഫ ഇവരെ വിലക്കിയത്. ഇവരുടെ ഇത്തരത്തിലുള്ള ആഹ്ലാദ പ്രകടനത്തില്‍ കോച്ച് വള്ാഡിമിര് പെറ്റ്കോവിക്ക് അതൃപ്തി രേഖപ്പെടുത്തിയിരുന്നു. മത്സരങ്ങള്‍ക്കിടയ്ക്ക് രാഷ്ട്രീയ ചിഹ്്നങ്ങള്‍ കാണിക്കുന്നത് ഫിഫ വിലക്കിയിട്ടുണ്ട്.
സെര്‍ബിയയിലെ സംസ്ഥാനമായിരുന്ന കൊസോവ 2008 ല്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. എന്നാല്‍ സെര്‍ബിയ ഇത് അംഗീകരിച്ചിട്ടില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: