ന്യൂദൽഹി: മത- വിശ്വാസങ്ങളുടെ ഭാഗമായ എല്ലാ മൃഗബലികളും തടയാൻ കേന്ദ്ര മൃഗ ക്ഷേമ ബോർഡ്. സംസ്ഥാന സർക്കാരുകൾക്കാണ് മൃഗങ്ങളോടുള്ള ക്രൂരത തടയാൻ നടപടി എടുക്കേണ്ടത്. സംസ്ഥാനം ചെയ്യുന്നില്ലെങ്കിൽ, പരാതി കിട്ടിയാൽ ബോർഡ് കോടതി വഴി നടപടി തേടുമെന്ന് ബോർഡ് ചെയർമാൻ എസ്.പി. ഗുപ്ത പറഞ്ഞു. കേന്ദ്ര വനം- പരിസ്ഥിതി ‘ കീഴിലാണ് ആനിമൽ വെൽഫെയർ ബോർഡ്.
രാജ്യത്ത് ജന്തുക്കളെ കൊല്ലുന്നതിന് നിരോധനമില്ല. വിവിധ മതവിഭാഗങ്ങൾ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുയും പേരിൽ ഉൾപ്പെടെ നടത്തുന്ന മൃഗഹത്യകൾ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിച്ചല്ല. ഈ സാഹചര്യത്തിൽ മൃഗങ്ങളോടുള്ള ക്രൂരതയായി കണക്കാക്കേണ്ടി വരുമെന്നാണ് ബോർഡിന്റെ നിലപാട്.
അതേസമയം, ആഗസ്ത് മാസം വരുന്ന ബക്രീദിനെ മുൻനിർത്തിയാണ് ഈ നീക്കമെന്ന ആക്ഷേപം ചിലർ ഉയർത്തിക്കഴിഞ്ഞു. ജംഇയ്യത്തുൾ ഖുറേഷി ആക് എൻ കമ്മിറ്റി ചെയർമാൻ അബ്ദുൾ ഫഹിം ഇത് മതപരമായ ചടങ്ങുകൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള നീക്കമാണെന്ന് ആരോപിച്ചു കഴിഞ്ഞു.
2017ൽ കന്നുകാലികളോടുള്ള ക്രൂരത തടയാൻ കന്നുകാലിച്ചന്തയിലെ വിൽപ്പനയിൽ നിയന്ത്രണം കൊണ്ടു വന്നപ്പോഴും വിവാദമുണ്ടായിരുന്നു.
















