Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കുടത്തില്‍ നിന്നിറക്കിയ ഭൂതം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:25 am IST
in Vicharam

കേരളാ പോലീസിനെക്കുറിച്ച് കേരളീയര്‍ക്ക് മതിപ്പാണ്. കേരളത്തിന് പുറത്തും അഭിപ്രായം ഇതുതന്നെ. അതില്‍ അതിശയോക്തിയൊന്നുമില്ല. സ്‌കോട്ട്‌ലണ്ട് യാഡ് പോലീസാണ് മികച്ചതെന്ന് ലോകാഭിപ്രായം. അതുക്കും മീതെ കേരളാ പോലീസ്. സ്‌കോട്ട്‌ലാണ്ടില്‍ പോയി പഠിച്ച മിടുക്കന്മാരും കേരളാ പോലീസിലുണ്ട്. പറഞ്ഞിട്ടെന്ത് കാര്യം. ഒരു പോത്തുമൂലം ആയിരം പോത്തുകളുടെ വെള്ളം മുട്ടും എന്ന് പറയാറുണ്ടല്ലോ. അതുപോലെ കുറച്ച് പോത്തുകള്‍ മൂലം കേരളാ പോലീസിലെ പതിനായിരക്കണക്കിന് പോലീസുകാരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍ക്കുന്നു.

എന്തുകൊണ്ടിങ്ങനെ? മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും എന്നുണ്ടല്ലോ. അതാണിപ്പോള്‍ സംഭവിക്കുന്നത്. പോലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയാണ്. ആഭ്യന്തരവകുപ്പില്‍ മുഖ്യമന്ത്രിക്ക് പിടിവിട്ടിട്ട് കാലമേറെയായി. എണ്ണിയാലൊടുങ്ങാത്ത വകുപ്പുകളുടെ ചുമതലക്കാരനാണ് ഇന്ന് മുഖ്യമന്ത്രി. അതേതൊക്കെ എന്ന് ചോദിച്ചാല്‍ വിവരം ശേഖരിച്ചുവരുന്നു എന്ന മറുപടിയായിരിക്കും ലഭിക്കുക. നിയമസഭയില്‍ ആഭ്യന്തരവകുപ്പിനെക്കുറിച്ച് കണ്ണുമടച്ച് ഉത്തരം പറയാവുന്ന കാര്യത്തില്‍ പോലും വിവരം ശേഖരിച്ചുവരുന്നു എന്നാണല്ലോ ലഭിക്കുന്ന മറുപടി. മന്ത്രിമാര്‍ക്ക് ഒരു വിവരവുമില്ലെന്നാണോ ഇതുകൊണ്ട് ധരിക്കേണ്ടത്?

മുഖ്യമന്ത്രിയുടെ ഉപദേശകരെ കൊണ്ട് നടക്കാന്‍ കഴിയുന്നില്ലെന്നാണ് സെക്രട്ടേറിയേറ്റിലെ കിഞ്ചന വര്‍ത്തമാനം. പോലീസ് തലപ്പത്ത് ഡയറക്ടര്‍ ജനറലുണ്ട്. അതിനുമുകളില്‍ മുന്‍ ഡിജിപിമാരായ രണ്ടുപേര്‍. ഇവരൊന്നും അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘സഖാവാ’ണ് പോലീസ് ഭരണം നിയന്ത്രിക്കുന്നത്.

കോടതിയെപോലും തെരുവുഭാഷയില്‍ വിശേഷിപ്പിച്ച മാന്യന്റെ ചൊല്‍പടിക്ക് നിന്നില്ലെങ്കില്‍ കളി പഠിക്കും. അല്ലെങ്കില്‍ പഠിപ്പിക്കും. അത് ആദ്യം ബോധ്യപ്പെടുത്തിയതിനുശേഷം ഭരണം തുടങ്ങിയതാണ്. ആര്, എവിടെ ജോലി നോക്കണമെന്ന് തീരുമാനിക്കുന്നത് ഇമ്മാന്യനാകുമ്പോള്‍ ഒരുവിധം ആഫീസര്‍മാരെല്ലാം ഓച്ചാനിച്ചുനില്‍ക്കും. ഓച്ചാനിച്ച് നില്‍ക്കാത്തവരെ അപമാനിച്ചുവിടും. സെന്‍കുമാറിന്റെയും തോമസ് ജേക്കബിന്റെയുമൊക്കെ ചരിത്രം കാലഹരണപ്പെട്ടതല്ലല്ലോ. 

അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ കെട്ടിച്ചമയ്‌ക്കും. നാണം കെടുത്താന്‍ അത് ധാരാളം. കോടതിയുടെ വരാന്തയില്‍ എത്തുമ്പോഴേക്കും സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ചവറ്റുകുട്ടയില്‍ വീഴും. അത്രയേ സര്‍ക്കാരും ഉദ്ദേശിക്കുന്നുള്ളൂ. മാനഹാനിയും ധനനഷ്ടവും ഉണ്ടാക്കുക.

രാഷ്‌ട്രീയ പ്രതിയോഗികളെ ഉന്മൂലനം ചെയ്യാനും കല്‍തുറുങ്കിലടയ്‌ക്കാനും പോലീസിലെ കുറേ ഭൂതങ്ങളെ സര്‍ക്കാര്‍ തുറന്നുവിട്ടു. സര്‍വപിന്തുണയും ഇവര്‍ക്ക് നല്‍കി. ആര്‍എസ്എസ്, ബിജെപി, കോണ്‍ഗ്രസ്, മുസ്ലീംലീഗ് പ്രവര്‍ത്തകരെ കിട്ടുന്നിടത്തുനിന്നെല്ലാം വേട്ടയാടി. ചിലരെ അടിച്ചു ഇടിച്ചുകൊന്നു. ചിലരാല്‍ മൂന്നാംമുറ പ്രയോഗിച്ചു. പലരും ജീവച്ചവമായി. കാരണം ഇല്ലെങ്കിലും ഉണ്ടാക്കി കേസെടുക്കും.

പോലീസിന് നാട്ടുകാരെ പരസ്യമായി തല്ലാമെങ്കില്‍ പോലീസിനും മുകളിലുള്ള ജനപ്രതിനിധിക്കെന്താ തല്ലിയാല്‍? പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാര്‍ അങ്ങനെയാണ് നിയമം കൈയിലെടുത്തത്. ഗണേഷ്‌കുമാറിന് തല്ല് പുത്തരിയൊന്നുമല്ല. അച്ഛന്‍ പിള്ള മന്ത്രിയായിരിക്കവെ വിദ്യാര്‍ത്ഥിയായിരുന്ന പിള്ള ഗണേഷ് തലസ്ഥാനത്തെ സൈ്വര്യ ജീവിതത്തിന് ഭീഷണിയെന്നത് പഴയകഥ. 

കറങ്ങിതിരിഞ്ഞ് കലാകാരനും രാഷ്‌ട്രീയക്കാരനും മന്ത്രിയുമൊക്കെയായപ്പോള്‍ ‘നല്ലകുട്ടി’ എന്ന് നാട്ടുകാര്‍ വിലയിരുത്തിയതാണ്. പക്ഷേ, വീട്ടിലെ സംഗതി അത്ര ഭംഗിയായിരുന്നില്ല. ഒരിക്കല്‍ ഭാര്യ ബുള്‍ഡോസറായപ്പോള്‍ ചുവന്ന് ചുളുങ്ങിയ മുഖവുമായി ഗണേശ് ദൃശ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് സഹതാപാര്‍ഹമായി. വാങ്ങിയത് തിരിച്ചുകൊടുക്കണമല്ലോ. അതിന് കിട്ടിയത് അഞ്ചലിലെ ഒരു ചെറുപ്പക്കാരനേയും അമ്മയേയുമാണ്. 

എംഎല്‍എയുടെ മുന്തിയകാര്‍ കുറുകെ വരുമ്പോള്‍ വഴിമാറി കൊടുക്കണമെന്നാഗ്രഹിച്ചതാണ്. പക്ഷേ, ഇടുങ്ങിയ റോഡ്, പോരാത്തതിന് വളവും. എംഎല്‍എയുടെ കാര്‍ പിറകോട്ടെടുക്കാന്‍ സൗകര്യമുണ്ട്. പക്ഷേ, കണികാണാന്‍ കൊമ്പനാനയെ മുറ്റത്ത് തളച്ചിടുന്ന തറവാട്ടിലെ ഇളമുറക്കാരന്‍ പിന്നിലേക്കെടുക്കുകയോ? അത് പറ്റില്ല. അരിശം തീര്‍ത്തത് ലൈംഗിക ആംഗ്യം കാണിച്ച് അമ്മയോട്. പിന്നെ മകനോട്.

എംഎല്‍എ കൈയാങ്കളി നടത്തുമ്പോള്‍ അഞ്ചല്‍ സിഐ സമീപത്തുണ്ട്. ഒന്നും ചെയ്തില്ല. ചെറുപ്പക്കാരന്റെ പരാതി സ്റ്റേഷനിലെത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല. എംഎല്‍എ വൈകിട്ട് നല്‍കിയ പരാതി രജിസ്റ്റര്‍ ചെയ്ത ശേഷമാണ് ചെറുപ്പക്കാരന്റെ കേസും രജിസ്റ്റര്‍ ചെയ്തത്. എന്തൊരു ജനസേവനം! നീതി നിര്‍വഹണം.

നിയമസഭയില്‍ വിഷയം വന്നപ്പോള്‍ സി.ഐയെ സ്ഥലംമാറ്റം ചെയ്‌തെന്ന് സര്‍ക്കാര്‍ മറുപടി. എന്തൊരു നെറികെട്ട വിശദീകരണം.

29 സി.ഐമാരെ കഴിഞ്ഞമാസം സ്ഥലം മാറ്റിയിരുന്നു. അതില്‍ 21-ാം പേരുകാരനാണ് അഞ്ചല്‍ സി.ഐ മോഹന്‍ദാസ്. ജൂണില്‍ നടന്ന സംഭവത്തിന് മെയില്‍ സിഐയെ മാറ്റി എന്ന് മറുപടി നല്‍കാന്‍ ഈ സര്‍ക്കാരിനല്ലാതെ മറ്റാര്‍ക്കാണാവുക. ഇങ്ങനെ പോയാല്‍ എല്ലാം ശരിയാക്കാന്‍ എളുപ്പമാകും. സംശയമില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

Kerala

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

Kerala

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

India

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

India

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : അന്വേഷണം ഊര്‍ജിതമാക്കണമെന്ന് പാറക്കല്‍ അബ്ദുള്ള, ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കി

പപ്പുജി മുതൽ ധ്രുവ് രാത്തി വരെ വന്നു അജയ്യനായി നരേന്ദ്രന്‍ ഇവിടെയുണ്ട് ; ഈ രാഷ്‌ട്രത്തിന്റെ കോട്ട കാക്കാന്‍ ഞങ്ങളുണ്ട്

സിപിഎം കേന്ദ്രകമ്മിറ്റി യോഗത്തില്‍ നിന്ന് വിട്ടുനിന്ന് മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസപ്പെടും

ദൃശ്യം3 …ലാലേട്ടന്റെ പിറന്നാള്‍ സമ്മാനം കിടിലോല്‍ക്കിടുക്കിയെന്ന് ഹരീഷ് പേരടി, 24 മണിക്കൂറില്‍ 5.87 ലക്ഷം ബുക്കിങ്ങ് നേടി റെക്കോഡ്…

പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നേതാക്കളുടെ സ്ഥലം മാറ്റത്തിന് സ്റ്റേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.