Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറിലെ ഖരമാലിന്യം പമ്പയെ മലിനമാക്കുന്നു : സിഎജി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: പീരുമേട്, മൂന്നാര്‍ ഗ്രാമ പഞ്ചായത്തുകള്‍ മാലിന്യസംസ്‌കരണത്തില്‍ വരുത്തുന്ന വന്‍വീഴ്ചയാണ് പുണ്യനദിയായ പമ്പയുടെ മലിനീകരണത്തിനു പ്രധാനകാരണമെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ആഡിറ്റര്‍ ജനറല്‍ റിപ്പോര്‍ട്ട്. 1994ലെ പഞ്ചായത്ത് രാജ് ആക്ടിലെ വ്യവസ്ഥകള്‍ പാലിക്കുന്നതില്‍ രണ്ടു പഞ്ചായത്തുകളും വീഴ്ചവരുത്തുന്നതായും റിപ്പോര്‍ട്ടിലുണ്ട്. 

വിനോദ സഞ്ചാരികളുടെ വലിയ ഒഴുക്കുമൂലം പീരുമേട്ടിലും  മൂന്നാറിലും വലിയ അളവില്‍ ഖരമാലിന്യം ഉണ്ടാകുന്നു. ഇത് നിര്‍മാര്‍ജനം ചെയ്യാനുള്ള ഒരു പദ്ധതിയും  ആവിഷ്‌ക്കരിച്ചിട്ടില്ല. വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിക്കുന്ന ഖരമാലിന്യം കോട്ടയം-കുമളി റോഡിലെ മത്തായി കൊക്ക എന്ന സ്ഥലത്ത് കൂട്ടിയിടുകയാണ്.

ഓഡിറ്റ് സംഘവും ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരും നടത്തിയ സംയുക്ത സന്ദര്‍ശനത്തില്‍ ഒരു ശുദ്ധജല അരുവി ഈ മാലിന്യക്കൂമ്പാരത്തിലൂടെ ഒഴുകുന്നതായി കണ്ടെത്തി. ഈ അരുവി അഴുത നദിയിലേക്കാണ് ഒഴുകിയെത്തുന്നത്.  അഴുത പിന്നീട് പമ്പയില്‍ ചേരുന്നു. പത്തുലക്ഷത്തോളം പേരെ ലക്ഷ്യംവച്ചുള്ള 36 കുടിവെള്ള വിതരണ പദ്ധതികളുടെ ഉറവിടമാണ് പമ്പ. പീരുമേട്ടില്‍ ഖരമാലിന്യ സംസ്‌കരണ പദ്ധതികളുടെ അഭാവം മൂലമാണ് കരയും വെള്ളവും മലിനമാക്കിക്കൊണ്ട് മാലിന്യം തോന്നിയ രീതിയില്‍ കൂട്ടിയിടുന്നതിന് ഇടയാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ശബരിമല തീര്‍ഥാടനകാലത്ത് 90 ലക്ഷത്തോളം തീര്‍ഥാടകര്‍ എത്തുന്ന ഏരുമേലിയില്‍ വലിയ അളവില്‍ ഖരമാലിന്യം ഉത്പാദിപ്പിക്കപ്പെടുന്നതിനെ തുടര്‍ന്ന് കവുങ്ങുംകുഴിയില്‍ 14.40 ലക്ഷം രൂപ ചെലവഴിച്ച് ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിച്ചിരുന്നു. മാലിന്യത്തിന് മുകളില്‍ ആരോഗ്യവകുപ്പ് കൂടിയ അളവില്‍ ക്ലോറിന്‍, ബ്ലീച്ചിങ് പൗഡര്‍ പ്രയോഗിച്ചതുമൂലം ജൈവമാലിന്യം വിഘടിച്ചില്ല. ഇതുമൂലം പ്ലാന്റില്‍ മാലിന്യം കുമിഞ്ഞുകൂടി. ഇതു നീക്കം ചെയ്യാന്‍ 2.52 ലക്ഷം രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു. 

സംസ്‌കരിക്കപ്പെടാത്ത ജൈവമാലിന്യം ഉണ്ടായിട്ടും പ്ലാന്റിന്റെ നവീകരണവുമായി ഗ്രാമപഞ്ചായത്ത് മുന്നോട്ടുപോയി. സംഭരണശേഷി മാത്രമേ കൂട്ടാന്‍ സാധിച്ചുള്ളൂ. ഇപ്പോള്‍ മാലിന്യം കൂട്ടിയിടാനുള്ള ഒരു യാര്‍ഡ് ആയാണ് പ്ലാന്റ് ഉപയോഗിക്കുന്നത്. മാലിന്യ നിര്‍മാര്‍ജനത്തിനുള്ള ഉചിത സാങ്കേതിക വിദ്യ സ്വീകരിക്കാതിരുന്നതുമൂലം 27.98 ലക്ഷം രൂപ ഫലശൂന്യമായി എന്നതുമാത്രമല്ല, പ്ലാന്റില്‍ മാലിന്യം കുമിഞ്ഞുകൂടുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

അക്കൗണ്ടന്റ്ജനറല്‍ എസ്. സുനില്‍രാജാണ് വാര്‍ത്താസമ്മേളനത്തില്‍ റിപ്പോര്‍ട്ട് പുറത്തിറക്കിയത്. എജിമാരായ ജി.  സുധര്‍മണി, കെ.പി. ആനന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു. 

കെ. ശശിധരന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.