Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കണ്ണു തുറപ്പിക്കണം ഈ കണ്ണീര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2018, 01:13 am IST
in Editorial

എത്ര കണ്ണീര്‍ പൊഴിച്ചാലും മതിയാവില്ല, ആ രണ്ടു കുരുന്നുകളുടേയും ആയയുടേയും ദുര്‍വിധിയോര്‍ത്ത്. സമൂഹമനസ്സാക്ഷിയെ എക്കാലവും വേട്ടയാടുന്ന കുറ്റബോധമായിരിക്കും ഇതിന്റെ ബാക്കിപത്രം. മരടിലെ ഡെ കെയറിലേയ്‌ക്ക് ഉത്സാഹത്തോടെ യാത്ര ചെയ്ത കൊച്ചു കുട്ടികളായ ആദിത്യനും വിദ്യാലക്ഷ്മിയും, ആയ ലതയും നിലവിലെ വ്യവസ്ഥിതികള്‍ക്കുമുന്നില്‍ ചോദ്യചിഹ്നമായി അവശേഷിക്കുന്നു. ആ മരണങ്ങള്‍ക്ക് ആരാണ് ഉത്തരം പറയുക? അവരുടെ കുടുംബങ്ങളിലേയ്‌ക്ക് ഇനി ചിരിയും സന്തോഷവുമെത്താന്‍ എത്രനാള്‍ കഴിയണം?  

അപകടങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണെന്നു പറയാം. പക്ഷേ, അശ്രദ്ധ അതിനു കാരണമാകുമ്പോഴാണ് അതു കുറ്റകരമാകുന്നത്. എല്ലാ അധ്യയന വര്‍ഷത്തിന്റെയും തുടക്കത്തില്‍ കുട്ടികളുടെ സുരക്ഷയേക്കുറിച്ചു സര്‍ക്കാരിന്റെ ഓര്‍മപ്പെടുത്തല്‍ ഉണ്ടാകാറുണ്ട്. സ്‌കൂള്‍ കെട്ടിടങ്ങളുടെ കാര്യത്തിലും സ്‌കൂള്‍ വാഹനങ്ങളുടെ കാര്യത്തിലും പൊതു വാഹനങ്ങളുടെ കാര്യത്തിലുമൊക്കെ ഇതു ബാധകമാണുതാനും. 

വാഹനങ്ങളുടെ ഫിറ്റ്നസ്, ഡ്രൈവര്‍മാരുടെ യോഗ്യതയും പക്വതയും, വേഗനിയന്ത്രണ സംവിധാനം, കുട്ടികളുടെ എണ്ണം, അവരെ ശ്രദ്ധിക്കാന്‍ വേണ്ട ആയമാരുടെ എണ്ണം എന്നിവയ്‌ക്കൊക്കെ കൃത്യമായ വ്യവസ്ഥയുണ്ട്. പരിശോധന നിര്‍ബന്ധവുമാണ്. പക്ഷേ, ഇതൊക്കെ കൃത്യമായി നടക്കാറുണ്ടോ?. ആ ചോദ്യത്തിനു മുന്നിലാണ് എല്ലാം പ്രശ്നമാകുന്നത്. അപകടങ്ങള്‍ ഒന്നും സംഭവിക്കാത്തിടത്തോളം എല്ലാം അതിന്റെ വഴിക്കു പോകും എന്നതാണ് പതിവ്. അപകടം സംഭവിച്ചശേഷം ഉണര്‍ന്നിട്ടു കാര്യവുമില്ലല്ലോ. 

മരടില്‍ അപകടമുണ്ടാക്കിയ വാന്‍ അമിത വേഗത്തിലായിരുന്നു എന്ന് ആരോപണമുണ്ട്. യാത്ര വീതികുറഞ്ഞ റോഡിലൂടെയായിരുന്നു താനും. റോഡ് സൈഡില്‍ ചെളിനിറഞ്ഞ വെള്ളക്കെട്ടും. ആ വെള്ളത്തിലേയ്‌ക്കാണു വാന്‍ മറിഞ്ഞത്. അപകട സാധ്യത അറിഞ്ഞിരുന്നിട്ടും, വേഗം അമിതമായി എന്ന ആരോപണം ശരിയെങ്കില്‍ ക്ഷണിച്ചു വരുത്തിയ ദുരന്തം എന്നു തന്നെ ഇതിനെ വിളിക്കണം. 

കുറ്റം ആരുടേതെന്നു പറയുന്നില്ല. സംവിധാനത്തിന്റെയും വ്യവസ്ഥിതിയുടേയും കുറ്റമെന്നു പറയാം. പിന്നെ സമീപനത്തിന്റെയും. പരിശോധനയും നിയന്ത്രണവും കര്‍ശനമായിരുന്നെങ്കില്‍ ആ മൂന്നു ജീവന്‍ രക്ഷിക്കാമായിരുന്നു എന്ന് ആശിക്കാം. പക്ഷേ, അത്തരം ആശകള്‍ എത്ര പരിവൃത്തികഴിഞ്ഞിരിക്കുന്നു! 

ഇന്നും അപകടങ്ങള്‍ കണ്ടാലേ നമ്മള്‍ ഉണരൂ എന്നു വന്നാല്‍പ്പിന്നെ സുരക്ഷാ സംവിധാനങ്ങള്‍ക്ക് എന്തു പ്രസക്തി? അലസതയോടും അശ്രദ്ധയോടും നിയമവ്യവസ്ഥയോടുള്ള അവഗണനയോടും നിസ്സംഗതയോടെയുള്ള പ്രതികരണമാണ് പലപ്പോഴും പ്രശ്നങ്ങള്‍ക്കു വഴിവെയ്‌ക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും പൊതു സമൂഹവും ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ആരോഗ്യകരമായ പ്രതികരണമാണ് സമൂഹത്തില്‍ നിന്ന് ഉണ്ടാവേണ്ടത്. 

എല്ലാം പറയുമ്പോഴും സമയോചിതമായി ഇടപെടാന്‍ മുന്നോട്ടുവന്ന തദ്ദേശവാസികളുടെ മനസ്സിന്റെ നന്മ അംഗീകരിക്കപ്പെടുക തന്നെ വേണം. കുട്ടികളുടെ നിലവിളി കേട്ടമാത്രയില്‍ ഓടിക്കൂടിയ സ്ത്രീകളടക്കമുള്ളവര്‍ രക്ഷാപ്രവര്‍ത്തനത്തിലേയ്‌ക്കു ചാടിയിറങ്ങുകയാണു ചെയ്തത്. അതുകൊണ്ടാണ് ശേഷിച്ച കുട്ടികളുടെ ജീവന്‍ രക്ഷിക്കാനായത്. കുട്ടികളുടെ നിലവിളിയില്‍ എല്ലാം മറന്നു വെള്ളത്തിലേയ്‌ക്കിറങ്ങിയ ഒരു സ്ത്രീയെ അപകടത്തില്‍ നിന്നു രക്ഷിച്ചത് ചുറ്റുമുള്ളവരായിരുന്നു. 

സ്വയം മറന്നു സഹായത്തിനിറങ്ങാനുള്ള മനസ്സ് നമ്മുടെ സമൂഹത്തിനു നഷ്ടപ്പെട്ടിട്ടില്ല എന്നത് ആശ്വാസം പകരുന്ന കാര്യം തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

India

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

India

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

പുതിയ വാര്‍ത്തകള്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.