Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കടമെടുത്തു മുടിയുന്ന കേരള ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 01:15 am IST
in Editorial

രാഷ്‌ട്രീയ വെല്ലുവിളികളും ചേരി തിരിഞ്ഞുള്ള പോരാട്ടങ്ങളും പൊടിപൊടിക്കുമ്പോഴും സാമ്പത്തിക കേരളത്തിന്റെ കാലിനടിയിലെ മണ്ണ് ചോര്‍ന്നു പൊയ്‌ക്കൊണ്ടിരിക്കുകയാണെന്നത് പുതിയ കാര്യമൊന്നുമല്ല.  കൈകാര്യം ചെയ്യുന്നവര്‍ക്ക് ആ ബോധം ഉണ്ടാവുന്നില്ലെന്നേയുള്ളു. എങ്കിലും കടത്തിന്റെ ആഴം കാണിക്കുന്ന സിഎജി(കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍) റിപ്പോര്‍ട്ട് സഭയില്‍ വന്നപ്പോള്‍ നാടിന്റെ ഭാവിയേക്കുറിച്ച് ആശങ്കയുള്ളവര്‍ ഞെട്ടിയിട്ടുണ്ടാവും. ധനമന്ത്രി ഡോ. തോമസ് ഐസക് മേശപ്പുറത്തു വച്ച കണക്കു പ്രകാരം മൊത്തം നികുതി വരവ് ശമ്പളത്തിനു പോലും തികയാത്ത അവസ്ഥയാണ്. വളര്‍ച്ചാ നിരക്ക് ഏറ്റവും കുറഞ്ഞ നിലയിലെത്തി നില്‍ക്കുന്നു. നിലവിലെ ബാധ്യതയനുസരിച്ച് സംസ്ഥാനത്തെ ഓരോ വ്യക്തിയുടേയും കടം അരലക്ഷത്തിന് മേല്‍ വരും. 

ധനക്കമ്മിയും റവന്യു കമ്മിയും ക്രമത്തില്‍ കൂടി വരുന്നു. അഞ്ചു വര്‍ഷത്തിനകം അടച്ചു തീര്‍ക്കേണ്ട കടം 35,692 കോടി രൂപ. 2024 മാര്‍ച്ചിനകം 62,478 കേടി രൂപ തിരിച്ചടയ്‌ക്കണം. കടമെടുക്കുന്ന തുകയുടെ 68 ശതമാനത്തോളം തിരിച്ചടവിന് ഉപയോഗിക്കേണ്ട സ്ഥിതിയാണെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശമ്പളം, പെന്‍ഷന്‍ ഇനത്തിലേയ്‌ക്കും ഇതില്‍ നിന്നു മാറ്റിവയ്‌ക്കേണ്ടിവരും. സ്ഥിതി ആശങ്കാ ജനകമെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. നികുതി വിഹിതമായും ധനസഹായമായും കേന്ദ്രം നല്‍കുന്ന കൈത്താങ്ങ്, കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഇരട്ടിയോളമായിട്ടാണ് ഈ അവസ്ഥ. 

ശമ്പളം, പെന്‍ഷന്‍ ഇനത്തിലെ ചെലവ് സംസ്ഥാനത്തിന്റെ തനതു വരുമാനത്തേക്കാള്‍ കൂടി നില്‍ക്കുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണ്. ഇതേക്കുറിച്ച് അഞ്ചാം ശമ്പളക്കമ്മിഷന്‍ മുന്നറിയിപ്പു നല്‍കിയിരുന്നതായാണ് അറിവ്. അതിന് ആരും അര്‍ഹിച്ച ഗൗരവം നല്‍കിയില്ല.

വാഹന നികുതി, ഭൂനികുതി, വാണിജ്യ നികുതി, രജിസ്ട്രേഷന്‍ ചാര്‍ജ്, സംസ്ഥാന എക്സൈസ് നികുതി തുടങ്ങിയവയടങ്ങിയ തനതു വരുമാനമാണ് സാമ്പത്തിക നിലയുടെ അടിത്തറ. അത് ദുര്‍ബലപ്പെടുന്നത് അപകടകരമായ അവസ്ഥ തന്നെ. പദ്ധതി ചെലവുകള്‍ക്കു ബജറ്റ് ഇതര വരുമാന സ്രോതസ്സ് കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ ഇത്തരം അവസ്ഥ ഒട്ടും സുരക്ഷിതമല്ല. ആഭ്യന്തര ഉത്പാദനവും കടവും തമ്മിലുള്ള അനുപാതം 25ല്‍ ഒതുക്കേണ്ടതു നിലവില്‍ 29ന് അടുത്തെത്തി നില്‍ക്കുന്നു. പ്രധാന തെന്നിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത് ഏറ്റവും കൂടുതലാണ്. തമിഴ്നാട്ടില്‍ 21.82ലും കര്‍ണാകടകയില്‍ 19.81ലും നില്‍ക്കുന്നു. 

ക്രമസമാധാന രംഗത്ത് കേരളത്തില്‍ ഭരണമേ ഇല്ലെന്ന തോന്നലുണ്ടാക്കുന്ന രണ്ടു വര്‍ഷമാണു കടന്നു പോയത്. സാമ്പത്തിക രംഗത്തെ കാര്യവും അതുപോലെ തന്നെയാണെന്ന് വ്യക്തമായി. ഏതു വകുപ്പിന്റെയും പ്രവര്‍ത്തനത്തിന്റെ ആണിക്കല്ല് സാമ്പത്തികമായതിനാല്‍ സാമ്പത്തിക തകര്‍ച്ച സര്‍ക്കാരിന്റെ എല്ലാ പ്രവര്‍ത്തനത്തേയും ബാധിക്കും. അതറിയാമായിരുന്നിട്ടും മുണ്ടു മുറുക്കിയുടുക്കാന്‍ ജനങ്ങളോടു മാത്രമാണു സര്‍ക്കാര്‍ പറയുന്നത്. ഭരണവര്‍ഗത്തിന്റെ ധൂര്‍ത്ത് നിയന്ത്രിക്കാന്‍ നടപടിയൊന്നുമുള്ളതായി കണ്ടില്ല. 

ആര്‍ഭാട വണ്ടികളും ഫൈവ്സ്റ്റാര്‍ ചികില്‍സയുമൊക്കെയായി അതു തടസ്സമില്ലാതെ നടക്കുന്നു. തടസ്സപ്പെടുന്നതു പെന്‍ഷന്‍ അടക്കം സാധാരണക്കാരനു കിട്ടേണ്ടപണമാണ്. കേന്ദ്ര സഹായത്തിന്റെ കണക്കുകള്‍ മറച്ചുപിടിച്ച് നിരന്തരം കേന്ദ്രസര്‍ക്കാരിനെ പഴിക്കുന്ന സംസ്ഥാന സര്‍ക്കാരിന് അതു തുടരുന്നതിനൊപ്പം കേന്ദ്രത്തിന്റെ മുന്നില്‍ കൈനീട്ടുന്ന പതിവും തുടരാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

News

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

India

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

Kerala

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

India

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.