Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഒറ്റക്കളിയില്‍ വിസ്മയമായി സാലങ്കോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2018, 03:56 am IST
in Sports

ലോകകപ്പ് ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത് ജര്‍മനിയുടെ മിറോസ്ലാവ് ക്ലോസെയും ബ്രസീലിന്റെ റൊണാള്‍ഡോയും ജര്‍മനിയുടെ തന്നെ ജെര്‍ഡ് മുള്ളറുമൊക്കെയാണ്. എന്നാല്‍ ലോകകപ്പിലെ ഒരു മത്സരത്തില്‍ കൂടുതല്‍ ഗോള്‍ നേടിയതിന്റെ റെക്കോര്‍ഡ് ഇവര്‍ക്കൊന്നുമല്ല. അത് ഒരു റഷ്യന്‍ താരത്തിന്റെ പേരിലാണ്. ഒലൈഗ് സാലങ്കോയാണ്്   ഈ റെക്കോര്‍ഡിന് അര്‍ഹനായത്. 1994ലെ  അമേരിക്കന്‍ ലോകകപ്പിലായിരുന്നു ആ വിസ്മയ പ്രകടനം. 

 സ്റ്റാന്‍ഫോര്‍ഡിലെ സ്റ്റാന്‍ഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ജൂണ്‍ 28നായിരുന്നു ആ മത്സരം. കളിക്കാനിറങ്ങിയത് റഷ്യയും കാമറൂണും. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബ്രസീലിനോടും സ്വീഡനോടും തോറ്റ്  നോക്കൗട്ടില്‍ കടക്കാതെ  റഷ്യ പുറത്തായിരുന്നു. കാമറൂണിന്റെയും അവസ്ഥ അതുതന്നെയായിരുന്നു. സ്വീഡനോട് സമനില പിടിച്ചെങ്കിലും ബ്രസീലിനോട് തോറ്റു. 

കളി തുടങ്ങി 15-ാം മിനിറ്റില്‍ സാലങ്കോ  ആദ്യ ഗോളടിച്ചു. ഇതൊരു തുടക്കം മാത്രമായിരുന്നു.  ആദ്യ പകുതിയില്‍ തന്നെ രണ്ട് തവണ കൂടി സാലങ്കോ  വലകുലുക്കി. . 41-ാം മിനിറ്റിലും 44-ാം 

മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയുമായിരുന്നു സാലങ്കോയുടെ ഗോളുകള്‍. ഇതോടെ ആദ്യപകുതിയില്‍ തന്നെ റഷ്യന്‍ താരം ഹാട്രിക്കും തികച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ റോജര്‍ മില്ലയിലൂടെ കാമറൂണ്‍ ഒരു ഗോള്‍ മടക്കി. എന്നാല്‍  സാലങ്കോയുടെ ബൂട്ടുകള്‍ വീണ്ടും പ്രഹരിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. 72, 75 മിനിറ്റുകളില്‍  സാലങ്കോ കാമറൂണ്‍ വലയിലേക്ക് നിറയൊഴിച്ചതോടെ ഒരു ലോകകപ്പ് മത്സരത്തില്‍ അഞ്ച് ഗോളുകളെന്ന റെക്കോര്‍ഡ് സാലങ്കോ സ്വന്തമാക്കി. 

ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ സ്വീഡനെതിരെയും സാലങ്കോ ഒരു ഗോള്‍നേടിയിരുന്നു. ഇതോടെ 1994ലെ അമേരിക്കന്‍ ലോകകപ്പില്‍ മൂന്ന് കളികളില്‍ നിന്ന് 6 ഗോളുകളായി സാലങ്കോയുടെ സമ്പാദ്യം.  . ബള്‍ഗേറിയയുടെ ഹ്രിസ്‌റ്റോ സ്‌റ്റോയിക്കോവിനൊപ്പം  സാലങ്കോ ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണപാദുകം നേടി . എന്നാല്‍ മറ്റൊരു ബഹുമതിയും സാലങ്കോയ്‌ക്ക് സ്വന്തമായി . ഗ്രൂപ്പ് ഘട്ടത്തില്‍  പുറത്തായ ഒരു ടീമിന്റെ കളിക്കാരന്‍’ടോപ്‌സ്‌കോറര്‍പദവി സ്വന്തമാക്കിയത് ലോകകപ്പിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു. ഇന്നും ആ റെക്കോര്‍ഡിന് ഇളക്കം തട്ടിയിട്ടില്ല. 1989ലെ അണ്ടര്‍ 20 ലോകകപ്പിലും ടോപ്‌സ്‌കോറര്‍ക്കുള്ള ഗോള്‍ഡണ്‍ ഷൂ സാലങ്കോ നേടിയിട്ടുണ്ട്.  അണ്ടര്‍ 20 യൂത്ത് ചാമ്പ്യന്‍ഷിപ്പിലും ഫിഫ ലോകകപ്പിലും ടോപ്‌സ്‌കോറര്‍ക്കുള്ള സുവര്‍ണപാദുകം നേടിയ ഏക കളിക്കാരനെന്ന ബഹുമതിയും ഒലെഗ് സാലങ്കോയ്‌ക്കുള്ളതാണ്.

സാലങ്കോ 1993-ല്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു. 1994ലെ ലോകകപ്പോടെ ടീമില്‍ നിന്ന് വിടപറയുകയും ചെയ്തു. ആകെ റഷ്യന്‍ കുപ്പായത്തില്‍ കളിച്ചത് എട്ട് മത്സരങ്ങളില്‍ മാത്രമാണ്. റഷ്യക്കായി പന്തുതട്ടാനിറങ്ങും മുന്‍പ് ഉക്രെയിനായി ഒരു മത്സരത്തലും സാലങ്കോ കളിച്ചു.

വിട്ടുമാറാത്ത പരിക്ക് സാലങ്കോയുടെ ഫുട്‌ബോള്‍ ജീവിതത്തില്‍ പലപ്പോഴും വില്ലനായി മാറിയിരുന്നു. 2003ല്‍ ഉക്രെയിന്‍ ദേശീയ ബീച്ച് സോക്കര്‍ ടീമിന്റെ മാനേജരായി പ്രവര്‍ത്തിച്ചു.  ടീമിന്റെ മോശം പ്രകടനം സാലങ്കോയുടെ മാനേജര്‍ പദവി തെറിപ്പിച്ചു. ഇപ്പോള്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓഫ് ഉകെയിനിന്റെ അസിസ്റ്റിങ് സ്റ്റാഫാണ് സാലങ്കോ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഒന്നു നിർത്തൂ, പാകിസ്ഥാൻ അന്ന് അപേക്ഷിച്ചു; ഓപ്പറേഷൻ സിന്ദൂർ നയിച്ച മുൻ സൈനിക ഡയറക്ടർ ജനറൽ പറയുന്നു

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.