Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നല്ല നടന്‍ നല്ല മനുഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2018, 11:32 am IST
inEntertainment

ജീവിതത്തിന്റെ കൊടിയ പ്രാരാബ്ദങ്ങളില്‍ ആറ്റിക്കുറുക്കിയെടുത്തതുകൊണ്ടാവണം ബഹദൂര്‍ എന്ന നടന്‍ സാദൃശ്യങ്ങളില്ലാത്ത കൊമേഡിയനായത്. ബഹദൂറിന്റെ തലകുത്തിച്ചിരിപ്പിക്കുന്ന തമാശകള്‍ക്കു പിന്നില്‍ അരിഷ്ടതകളുടെ ബാല്യം കടന്നുവന്ന തീവ്രാനുഭവങ്ങളുടെ കണ്ണീരുപ്പുണ്ട്. ബഹദൂര്‍ ഓര്‍മയായിട്ട് ഇന്നേയ്‌ക്കു 18 വര്‍ഷം.

കുഞ്ഞാലു കൊച്ചുമൊയ്തീന്‍ പടിയത്തിന് ബഹദൂര്‍ എന്നു പേരു നല്‍കി സിനിമയില്‍കൊണ്ടുവന്നത് നടന്‍ തിക്കുറിശ്ശി സുകുമാരന്‍ നായരാണ്. അന്നുമുതല്‍ മരിക്കുന്ന മെയ് 22, 2000 വരെ മലയാളികളുടെ സന്തത സഹചാരിയെപ്പോലുള്ളൊരു നടനായിരുന്നു ബഹദൂര്‍. കൂടുതല്‍ ചിരിപ്പിച്ചും ഒരു പക്ഷേ അതിലേറെ കരയിപ്പിച്ചും ജീവിതത്തിന്റെ പലമുഖങ്ങളും ബഹദൂര്‍ സിനിമയില്‍ ചെയ്തു. ലോഹിത ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ജോക്കറിലാണ് അവസാനം വേഷമിട്ടത്.  മാസ്‌ക്ക് വെച്ച ജോക്കറിനു മുന്നിലെ ചിരിയും പിന്നിലെ കരച്ചിലും എന്ന മനുഷ്യജീവിതത്തിലെ രണ്ട് അടിസ്ഥാന ഭാവങ്ങള്‍ ഇതിഹാസമാക്കുകയായിരുന്നു ഈ ചിത്രത്തിലൂടെ ബഹദൂര്‍. 

തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരില്‍ ജനിച്ച ബഹദൂര്‍ കഷ്ടപ്പാടിന്റെ നെല്ലിപ്പലക കാണുമ്പോഴും പത്താം തരത്തില്‍ ഒന്നാം ക്‌ളാസിലാണ് പാസായത്. പിന്നീട് ഇന്റര്‍ മീഡിയറ്റിനു ചേര്‍ന്നെങ്കിലും കുടുംബ ദാരിദ്യത്താല്‍ പഠനം പൂര്‍ത്തിയാക്കാനായില്ല. ബസ് കണ്ടക്റ്ററായി ജോലി നോക്കുമ്പോഴാണ് തിക്കുറിശിയെ പരിചയപ്പെട്ടു സിനിമാ നടനാകുന്നത്. പിന്നെയങ്ങോട്ട് നടനത്തിന്റെ നാലര പതിറ്റാണ്ടുകള്‍.

46 വര്‍ഷങ്ങള്‍കൊണ്ട് 214 ചിത്രങ്ങള്‍.1954ല്‍ അവകാശികളില്‍ തുടങ്ങി ജോക്കര്‍ വരെ. ഒട്ടുമിക്കതും ഹിറ്റുകളായിരുന്നു. സിഐഡി നസീര്‍, രാത്രി വണ്ടി, ചെമ്പരത്തി, ആദ്യത്തെ കഥ, പണിമുടക്ക്, അപരാധി, ശംഖുപുഷ്പം, ഒരു സിബി ഐ ഡയറിക്കുറിപ്പ്, ഒരുക്കം, സൂര്യഗായത്രി, തൂവല്‍സ്പര്‍ശം തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങള്‍ എടുത്തു പറയണം. ജോക്കറിലെ അബുക്കയെ കാണികള്‍ മറക്കില്ല. സൂക്ഷ്മ ചലനങ്ങള്‍കൊണ്ട്  ചിരിക്കുകയും കരയുകയും ചെയ്യുന്ന രണ്ടു മനുഷ്യരെപ്പോലെയായിരുന്നു അബുക്കയുടെ അളന്നുകുറിച്ച ഭാവങ്ങള്‍.

നിത്യജീവിതത്തിലെ സാധാരണ മനുഷ്യരുടെ വേഷങ്ങളായിരുന്നു ബഹദൂറിന്റേത്. പ്രേക്ഷകര്‍ ഒരു നടനെക്കാളും കൂടുതലായി തങ്ങളിലൊരാളായി അദ്ദേഹത്തെ കണ്ടതും അതുകൊണ്ടായിരിക്കണം. അടൂര്‍ ഭാസിയും ബഹദൂറും അക്കാലത്തെ ചിരിയുടെ രസതന്ത്രമായിരുന്നു. ഇരുവരുംകൂടി ഒപ്പിക്കുന്ന നര്‍മം കത്തുന്ന പൊട്ടത്തരങ്ങള്‍ കണ്ടു ചിരിച്ച പ്രേക്ഷകര്‍ പിന്നീടും ഓര്‍ത്തോര്‍ത്തു ചിരിക്കുമായിരുന്നു. സത്യന്‍, നസീര്‍, മധു തുടങ്ങിയ നായകരുടെ ചിത്രങ്ങള്‍ക്ക് ഈ കൂട്ടുകെട്ടു വേണമായിരുന്നു.

സിനിമയില്‍ കത്തിനിന്നപ്പോഴും താരപ്പകിട്ടില്ലാത്തതായിരുന്നു ബഹദൂറിന്റെ ജീവിതം. വന്ന വഴി മറക്കാതെ സിനിമയില്‍ സാധാരണ മനുഷ്യനായിമാത്രം ജീവിച്ച ഒരാള്‍ . സിനിമാക്കാരില്‍ പലരേയും ബഹദൂര്‍ സഹായിച്ചിട്ടുണ്ട്. പലരും സിനിമയില്‍ നിലനിന്നതും സിനിമയിലേക്കുവന്നതും ആ കൈപിടിച്ചാണ്. അതൊന്നും പക്ഷേ,കൊട്ടിഘോഷിക്കാതെ അവസാനംവരെ സിനിമാക്കാര്‍ക്കിടയില്‍ നല്ല മനുഷ്യനായി ജീവിച്ചു. അതാണ് ബഹദൂറിലെ നടന്റേയും മനുഷ്യന്റേയും മഹത്വം.

                          

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മെയ്ഡ് ഇന്‍ ഇന്ത്യ റഫാല്‍! അഞ്ചാം തലമുറ സൈനിക വിമാനങ്ങള്‍ നിര്‍മിക്കാനുള്ള തദ്ദേശീയ ശ്രമങ്ങള്‍ വിജയത്തിലേക്ക്

India

സോണിയാഗാന്ധി ആത്മകഥയില്‍ എഴുതിയത് പലതും വസ്തുതകള്‍ക്ക് നിരക്കാത്തത്… പെന്‍ഗ്വിന്‍ വെറുതെയല്ല ഇന്ത്യയിലെ പ്രസിദ്ധീകരണം ഉപേക്ഷിച്ചത്

Kerala

ദിവ്യാംഗര്‍ ദൈവത്തിന്റെ സ്വന്തം മക്കള്‍: സുരേഷ് ഗോപി

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

Hockey

ഹോക്കി ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനെ തോല്‍പ്പിച്ചു; ജര്‍മനിക്ക് നാലാം ലോക കിരീടം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സ്റ്റാലിനെ ഒറ്റിയ രാഹുല്‍ ഗാന്ധിയുടെ കര്‍മ്മം ബൂമറാങ്ങായിപ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രിയായി നടന്‍ വിജയ്…ഗാന്ധികുടുംബം വിറയ്‌ക്കുന്നു

ഭാരതപൗരന്മാര്‍ക്ക് ഉസ്ബെക്കിസ്ഥാനില്‍ 30 ദിവസം വരെ വിസയില്ലാതെ തങ്ങാം

തൃശൂര്‍ പാലസ് റോഡിലുള്ള കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ വെച്ച് നടന്ന 'കല്യാണ്‍ സില്‍ക്‌സ് ഓണക്കോടിക്ക് ഒപ്പം രണ്ട്‌കോടി'യും സമ്മാനപദ്ധതിയുടെ അവസാനഘട്ട നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന (ഇടത്തുനിന്ന്) കല്യാണ്‍ സില്‍ക്‌സ് മാനേജിങ്ഡയറക്ടര്‍ പ്രകാശ് പട്ടാഭിരാമന്‍, ബിജെപി തൃശൂര്‍ മണ്ഡലം പ്രസിഡന്റും തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായ രഘുനാഥ് സി. മേനോന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ടി.ആര്‍. ഹിരണ്‍, സംസ്ഥാന യുവജനക്ഷേമ, കായിക, രജിസ്‌ട്രേഷന്‍, പുരാവസ്തു വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ്, കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍, തൃശൂര്‍ എംഎല്‍എ രാജന്‍ ജെ. പല്ലന്‍, തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ഡോ. നിജി ജസ്റ്റിന്‍, ചെമ്പൂക്കാവ് ഡിവിഷന്‍ കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റ്യന്‍ ചാക്കോള, തൃശൂര്‍ ജില്ലാ കളക്ടര്‍ ശിഖസുരേന്ദ്രന്‍ എന്നിവര്‍

കല്യാണ്‍ സില്‍ക്‌സ് ‘ഓണക്കോടിക്കൊപ്പം രണ്ട് കോടി’: ബംബര്‍ സമ്മാന വിജയി ആരെന്ന് അറിയേണ്ടേ…

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.