ലക്നൗ : ലൗ ജിഹാദിനെ വെള്ള പൂശാൻ ശ്രമിച്ച് ഇടതുപക്ഷസഹയാത്രികയും, മാധ്യമപ്രവർത്തകയുമായ അർഫ ഖാനും ഷെർവാനി . ലൗ ജിഹാദിനെ ഹിന്ദു സ്ത്രീകളുടെ അന്തസ്സിനും ബുദ്ധിക്കും നേരെയുള്ള അപമാനം എന്നാണ് അർഫ ഖാനും ഷെർവാനി വിശേഷിപ്പിച്ചത്. സ്ത്രീകളെ നിയന്ത്രിക്കാനും” അവരുടെ സ്വയംഭരണാവകാശം ഇല്ലാതാക്കാനും ഉദ്ദേശിച്ചുള്ള “വർഗീയ പ്രചാരണം” എന്നാണ് ലൗ ജിഹാദിനെ പറ്റി അർഫ ഖാനും പറയുന്നത്.
“ലവ് ജിഹാദ്” എന്ന ആശയം ഹിന്ദു സ്ത്രീകൾക്ക് – അവരുടെ അന്തസ്സിനും ബുദ്ധിക്കും – കടുത്ത അപമാനമാണ്. അവർക്ക് സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ കഴിവില്ലെന്നും അവർക്ക് രക്ഷകരെ ആവശ്യമാണെന്നും ഇത് അനുമാനിക്കുന്നു. സ്ത്രീകളുടെ സ്വയംഭരണത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. വർഗീയ പ്രചാരണത്തേക്കാൾ, സ്ത്രീകളെ സംരക്ഷിക്കാതെ നിയന്ത്രിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം,” അർഫ ഖാനും ഷെർവാനി പറയുന്നു.
എന്നാൽ അർഫയുടെ ഈ പോസ്റ്റിന്റെ പിന്നിലുള്ള ലക്ഷ്യം ലൗജിഹാദിലേയ്‌ക്ക് ഹിന്ദു യുവതികളെ ആകർഷിക്കുക എന്നതാണെന്നത് വ്യക്തമാണ് . ഹിന്ദു സ്ത്രീകളെ അപമാനിക്കാനുണ്ടാക്കിയ പദം മാത്രമാണ് ലൗജിഹാദെന്ന് പറയുന്ന അർഫ ഇതുവഴി ഹിന്ദുയുവതികളെ തങ്ങൾക്ക് ധൈര്യമുണ്ടെന്ന് കാട്ടാനായി ലൗജിഹാദിലേയ്‌ക്ക് ക്ഷണിക്കുകയാണ്.
അഞ്ച് വയസ്സ് പ്രായമുള്ള മുസ്ലീം പെൺകുട്ടികളെ പോലും കാണിക്കാൻ ബുർഖയും ഹിജാബും ധരിക്കാൻ നിർബന്ധിക്കുന്നതിനെ കുറിച്ച് ഒരു വാക്ക് പോലും പറയാൻ അർഫ കൂട്ടാക്കുന്നില്ല. “മുസ്ലീങ്ങളെ ലക്ഷ്യമിടുന്നതിന്റെ ഒരു പുതിയ തരംഗം – ഇത്തവണ പാൻ വിൽപ്പനക്കാരനെയോ തെരുവ് കച്ചവടക്കാരനെയോ അല്ല, മറിച്ച് വിദ്യാസമ്പന്നരും വൈദഗ്ധ്യമുള്ളവരും ജോലി ചെയ്യുന്നവരുമാണ്. ലക്ഷ്യം വ്യക്തമാണ്: “ എന്നാണ് ടി സി എസിലെ മതപരിവർത്തനത്തെ പറ്റി അർഫ പറയുന്നത്.
ജോലിസ്ഥലത്തെ പീഡനത്തിനും ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യുന്നതിനുമുള്ള ഭീഷണിയ്‌ക്കും പരാതി നൽകിയ ഹിന്ദു സ്ത്രീകൾ കള്ളം പറയുകയാണെന്നാണ് അർഫ പറയുന്നത്.












