Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മര്‍മം നോക്കിയുള്ള നര്‍മത്തില്‍ നാരദരുടെ കളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2018, 02:09 am IST
in Samskriti

നാരദമഹര്‍ഷി നേരേ പോയത് മദാസുരന്റെ കൊട്ടാരത്തിലേക്കാണ്. എവിടെയും കേറിച്ചെല്ലാന്‍ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയാണ് ശ്രീനാരദന്‍. ത്രികാലജ്ഞാനത്തോടൊപ്പം പ്രിയങ്കരമായി സംസാരിക്കാനുള്ള ഒരു കഴിവും ശ്രീനാരദനുണ്ട്. നന്നായി സംസാരിക്കാന്‍ പ്രാപ്തിയുള്ളവര്‍ക്ക് എവിടെയും സ്വാതന്ത്ര്യമുണ്ട്. ആരു ഭരിച്ചാലും ഇക്കൂട്ടര്‍ക്ക് സ്വാതന്ത്ര്യമുണ്ടാകും.

നാരദമഹര്‍ഷി വന്നതറിഞ്ഞ് മദാസുരന്‍ അദ്ദേഹത്തെ നന്നായി സ്വീകരിച്ചു. ലോകവിവരങ്ങളെല്ലാമറിയാനുള്ള നല്ലൊരു മാര്‍ഗമാണ് ശ്രീനാരദന്‍. പറയുന്ന കാര്യം വളച്ചൊടിച്ചാണെങ്കിലും അതില്‍ അസത്യമൊന്നുമുണ്ടാകില്ല.

ശ്രീപരമേശ്വരനെ അനേ്വഷിച്ചുേപായ ചാരന്മാര്‍ മദാസുരന്റെ കൊട്ടാരത്തില്‍ തിരിച്ചെത്തിയിട്ടുണ്ട്. ശിവന്‍ കൈലാസത്തിലില്ലത്രേ. എവിടേക്കോ ഊരുചുറ്റാന്‍ പോയിരിക്കുകയാണ്. പര്‍വതശിഖരത്തിലോ നദീതീരത്തിലോ ശ്മശാനത്തിലോ എവിടെയാണെന്നാര്‍ക്കുമറിയില്ല. ശ്രീപരമേശ്വരന് ഒളിക്കാന്‍ സ്ഥലത്തിനാണോ പ്രയാസം. ഈ പ്രപഞ്ചത്തിലെവിടെയും അദ്ദേഹത്തിനൊളിക്കാനിടമുണ്ട്. നാരദരോടു ചോദിച്ച് അതൊക്കെയൊന്ന് മനസ്സിലാക്കാമെന്നാണ് മദാസുരന്റെ പരിപാടി.

നാരദരെ വിളിച്ചിരുത്തി മദാസുരന്‍ സൂത്രത്തില്‍ കാര്യങ്ങളിലേക്കു കടക്കുന്നു.

മഹര്‍ഷേ, എന്തൊക്കെയുണ്ട് ലോകവിശേഷങ്ങള്‍? അങ്ങ് ഇപ്പോള്‍ എവിടെനിന്നാണ് ഇങ്ങോട്ടു വരുന്നത്? ഇവിടേക്ക് വന്നതില്‍ പ്രത്യേകിച്ച് കാരണങ്ങളെന്തെങ്കിലുമുണ്ടോ? അടിയങ്ങള്‍ അങ്ങേക്കുവേണ്ടി എന്തെങ്കിലും ചെയ്യേണ്ടതായുണ്ടോ?

നാരദര്‍:- ലോകവിശേഷങ്ങള്‍ അങ്ങയുെട ശ്രദ്ധയില്‍ പെടുത്താന്‍ വേണ്ടിത്തന്നെയാണ് ഞാന്‍ വന്നത്. ഇപ്പോള്‍ ശ്രീകൈലാസത്തില്‍ നിന്നുമാണ് വരുന്നത്. എനിക്കു വേണ്ടി അങ്ങ് ഇപ്പോള്‍ പ്രത്യേകിച്ചൊന്നും ചെയ്യേണ്ടതില്ല. ഞങ്ങള്‍ ഋഷിമാര്‍ സര്‍വസംഗ പരിത്യാഗികളാണല്ലോ. എന്നാല്‍ അങ്ങ് അങ്ങേക്കുവേണ്ടി ചെയ്യേണ്ട കാര്യങ്ങളെ ഒന്ന് ഓര്‍മിപ്പിക്കാനാണ് വന്നത്.

മദാസുരന്‍:- എന്താ മഹര്‍ഷേ എനിക്കുവേണ്ടി ഞാന്‍ ചെയ്യേണ്ടത് എന്ന് അങ്ങരുളിച്ചെയ്യാത്തത്? കൈലാസത്തില്‍നിന്നും പ്രത്യേകിച്ച് വാര്‍ത്തകളെന്തെങ്കിലുമുണ്ടോ? ശ്രീപരമേശ്വരന്‍ അവിടെത്തന്നെയില്ലേ?

നാരദര്‍:- അതേതായാലും നന്നായി. വല്ലപ്പോഴുമെങ്കിലും ശ്രീപരമേശ്വരനെത്തേടി ശ്രദ്ധ തിരിക്കുന്നത് നല്ല കാര്യം. ഇക്കാലത്ത് പലര്‍ക്കും ഭഗവാനെ അന്വേഷിക്കാന്‍ നേരമില്ല. ഏതായാലും അങ്ങ് ഈശ്വരനെത്തേടുന്നവനാണെന്നതില്‍ സന്തോഷമുണ്ട്.

വിഷയത്തില്‍ തൊടാതെ തന്നെയായിരുന്നു നാരദരുടെ മറുപടി. എന്നാല്‍ മദാസുരന്റെ ചോദ്യം അവഗണിച്ചുമില്ല. മദാസുരനെ പുകഴ്‌ത്താന്‍ അവസരം കണ്ടെത്തുകയും ചെയ്തു. അതാണ് മര്‍മമറിഞ്ഞുള്ള നര്‍മവും ആ വാക്ചാതുരിയും.

നാരദര്‍:- ഞാന്‍ കൈലാസത്തില്‍ ചെന്നപ്പോള്‍ ഒരു വാര്‍ത്തയറിഞ്ഞു. അവിടെയൊരു ഒറ്റക്കൊമ്പനുണ്ടല്ലോ ഒരു ആനമോറന്‍. അയാളുമായിച്ചേര്‍ന്ന് ദേവന്മാര്‍ ചില കളികള്‍ക്കൊരുങ്ങുകയാണത്രേ. അവര്‍ ഗൂഢാലോചനയിലാണ്. ഈ ഗൂഢാലോചന അങ്ങേക്കെതിരാണെന്ന് ഞാന്‍ പറയാതെതന്നെ അങ്ങേക്കറിയാമല്ലോ. ഇതൊക്കെയൊന്ന് അങ്ങയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നു വിചാരിച്ചു. കൂടുതലൊന്നും എനിക്കു പറയാനില്ല. എനിക്കിത്രയേ പറയാനുള്ളൂ. പാമ്പ് ദേ പോണൂ, വടി ദേ ഇരിക്കുന്നു. ബാക്കി എന്താണെന്നു ഞാനായിട്ടു പറയുന്നില്ല. ഒട്ടും നേരം വെറുതേ കളയണ്ട.

ഇതും പറഞ്ഞ് നാരദര്‍ യാത്രയായി. മദാസുരന്‍ ചിന്താക്കുഴപ്പത്തിലുമായി.

 9447213643

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

പുതിയ വാര്‍ത്തകള്‍

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.