Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആറ് ദോഷങ്ങളും ആറ് നന്മകളും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2018, 02:39 am IST
in Samskriti

അത്യാഹാരഃ പ്രയാസശ്ച

പ്രജല്‌പോ നിയമഗ്രഹഃ

ജനസംഗശ്ച ലൗല്യം ച

ഷഡ്ഭിര്‍ യോഗോ വിനിശ്യതി (1-15)

അമിതമായ ആഹാരം, തളര്‍ത്തുന്ന കായികാധ്വാനം, നിരര്‍ത്ഥകമായ സംസാരം, കഠിനമായ വ്രതനിഷ്ഠകള്‍, ജനങ്ങളുമായുള്ള ഇടപഴകല്‍, മനശ്ചാഞ്ചല്യം എന്നിങ്ങനെയുള്ള ആറെണ്ണം യോഗത്തെ നശിപ്പിക്കും.

ആഹാരം വിശപ്പു മാറാനാണ്. ശരീരം നിലനിര്‍ത്താനാണ്. ശരീരം ധര്‍മസാധനമാണ്. ധര്‍മം അനുഷഠിക്കാന്‍ പറ്റിയ തരത്തിലുള്ള ശരീരമാണ് വേണ്ടത്. ഇന്നുള്ള രോഗങ്ങളില്‍ ഭൂരിപക്ഷവും ഭക്ഷണംകൊണ്ടുണ്ടാവുന്നതാണ്. പറഞ്ഞു പഴകിയ കാര്യമാണെങ്കിലും ”ജീവിക്കാന്‍ ഭക്ഷിക്കണമോ? ഭക്ഷിക്കാന്‍ ജീവിക്കണമോ?” എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്. ശരീരം സ്വാധീനത്തില്‍ വരാതിരിക്കുമ്പോള്‍ മാത്രമാണ് നാക്കിന്റെ സ്വാദിന്റെ സ്വാധീനത്തെ നാം നേരിടുന്നത്. പഥ്യമായ ആഹാരം പോലും അളവില്‍ കവിഞ്ഞാല്‍ ദോഷമാണെന്നിവിടെ പറഞ്ഞുവെക്കാം.

അടുത്തത് വ്യായാമമാണ്. വ്യായാമം ആവശ്യം തന്നെ. ശരീരത്തിന് ആയാസം വേണം. എന്നാല്‍ അത് പ്രയാസമാവാന്‍ പാടില്ല. എല്ലാ വയസ്സിലും ചെയ്യാന്‍ പറ്റിയ വ്യായാമമാണ് ആവശ്യം. ജിംനേഷ്യം പോലുള്ളത് പ്രായമായവര്‍ക്കു പറ്റില്ല. ആസനങ്ങള്‍ തന്നെയാണ് എല്ലാ പ്രായത്തിലും സഹായകരം. മാത്രമല്ല കൂടുതല്‍ അധ്വാനമില്ലാതെ, ഊര്‍ജ്ജവ്യയമില്ലാതെ വേണ്ടത്ര വലിച്ചിലും സങ്കോചവും എല്ലാ സന്ധികള്‍ക്കും പേശികള്‍ക്കും നല്‍കുന്ന വിധത്തിലുള്ള, സൂര്യനമസ്‌കാരം പോലുള്ള സമഗ്ര പദ്ധതി യോഗയിലുണ്ട്. തെരഞ്ഞെടുക്കേണ്ടത് വ്യക്തി തന്നെയാണ്.

പ്രജല്‍പം, അതായത് അര്‍ത്ഥമില്ലാത്ത സംസാരം യോഗത്തിന് വിരുദ്ധമാണ്. വേണ്ടതിനും വേണ്ടാത്തതിനും സംസാരിക്കുക, വേണ്ടാത്ത സമയത്ത് വേണ്ടാത്തവരോട് വേണ്ടാതീനം പറയുക- ഇതൊക്കെ യോഗത്തില്‍ മാത്രമല്ല സാധാരണ ജീവിതത്തിലും ഗുണകരമല്ല. ”ജിഹ്വാഗ്രേ മിത്രബാന്ധവാഃ” നാക്കിന്‍തുമ്പത്താണ് ബന്ധുക്കളും ശത്രുക്കളും ഇരിക്കുന്നത്. വാക്കൊന്നു പിഴച്ചാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ല.

തണുത്ത വെള്ളത്തില്‍ കുളിക്കുക, കഠിനമായ വ്രതങ്ങള്‍ (ശരീരത്തിനും താങ്ങാത്ത തരത്തില്‍) അനുഷ്ഠിക്കുക മുതലായവ യോഗയ്‌ക്ക് ഗുണകരമല്ല. പഞ്ചാഗ്നി മധ്യത്തിലിരിക്കുന്നതിനെ തപസ്സായി  പറയുന്നുണ്ട്. പക്ഷേ സാധാരണക്കാര്‍ക്ക് പറ്റില്ല; യോഗ ഒരു മധ്യമാര്‍ഗമാണ്. 

”യുക്താഹാര വിഹാരസ്യ, 

യുക്ത ചേഷ്ടസ്യ കര്‍മസു, 

യുക്തസ്വപ്നാവബോധസ്യ, 

യോഗോ ഭവതി ദുഃഖഹാ” എന്ന് ഭഗവദ്ഗീത പറയുന്നു. ആഹാരം, വിഹാരം, പ്രവൃത്തി, ഉറക്കം, ഉണരല്‍ എല്ലാം ‘യുക്ത’മാവണം, യോജിച്ചതാവണം, യോഗിക്കുപറ്റിയതാവണം.

യോഗസാധകന്‍ സംസാരത്തില്‍ മുഴുകിയ ജനങ്ങളുമായി സംസര്‍ഗം കുറക്കണം. സജ്ജനസംസര്‍ഗ്ഗം, സത്സംഗം വേണം താനും. ”അരതിര്‍ ജനസംസദി” എന്ന് ഭഗവദ്ഗീത. മനസ്സില്‍ പല വികാരങ്ങളെയും ജനിപ്പിക്കാന്‍ ജനസംസര്‍ഗത്തിനു കഴിയും. ”തീയുള്ളിടത്തു പോയാല്‍ കരി പറ്റും” എന്ന് ശ്രീരാമകൃഷ്ണ പരമഹംസര്‍ പറഞ്ഞിട്ടുണ്ട്.

മനസ്സിന്റെ ചാഞ്ചല്യമാണ്, ലോലതയാണ് ലൗല്യം. ”മനഃ ചഞ്ചലം അസ്ഥിരം” എന്ന് ഭഗവദ്ഗീത പറയുന്നുണ്ട്. മനസ്സിന്റെ ആട്ടം നിയന്ത്രിക്കാന്‍ കഴിയണം. ബാഹ്യ സുഖവസ്തുക്കളിലേക്കുള്ള ഇന്ദ്രിയങ്ങളുടെ ചാട്ടം നിയന്ത്രിക്കണം.

മേല്‍പ്പറഞ്ഞവ ആറ് ദോഷങ്ങള്‍. ഇനി ആറു നന്മകള്‍ പറയുന്നു.

ഉത്സാഹാത് സാഹസാത് ധൈര്യാത്

തത്വജ്ഞാനാച്ച നിശ്ചയാത്

ജനസംഗ പരിത്യാഗാത്

ഷഡ്ഭിര്‍യോഗഃ പ്രസിദ്ധ്യതി. (1-16)

ഉത്സാഹം, സാഹസം, ധൈര്യം, തത്വജ്ഞാനം, നിശ്ചയം, ജനസംസര്‍ഗത്യാഗം-ഇവ ആറുംകൊണ്ട് യോഗസിദ്ധിയുണ്ടാകും.

സുഖഭോഗങ്ങളിലേക്ക് ചാടാന്‍ നോക്കുന്ന മനസ്സിനെ അതിലേക്ക് വിടാതെ പിടിച്ചുനിര്‍ത്തുന്നതാണ് ഉത്സാഹം. ഭാവാത്മകമായ ഒരു മനോഭാവം നാം വളര്‍ത്തിയെടുക്കണം. സ്വയം പ്രേരണയോടെ പൂര്‍ണതയ്‌ക്കുവേണ്ടിയുള്ള നിരന്തര പരിശ്രമം സാധനയില്‍ തുടര്‍ച്ച നല്‍കും. നവ ദമ്പതികളുടെ ഒരു ജീവിതപ്പുതുമ സാധകനും അവന്റെ സാധനയും തമ്മിലുണ്ടാകണം. അതാണ് ഉത്സാഹം.

തണുപ്പ്, ചൂട്, മഞ്ഞ്, മഴ, നഷ്ടം, ദുഃഖം ഇതൊന്നും നമ്മെ ബാധിക്കരുത്. 20 കൊല്ലം തുടര്‍ച്ചയായി സാധന ചെയ്താലും ഫലം കിട്ടിയില്ലെന്നു വരാം. ഉത്സാഹം വിടരുത്. അതാണ് സാഹസം. മറ്റുള്ളവരുമായി താരതമ്യം ചെയ്ത് സ്വയം ഇകഴ്‌ത്തരുത്. എപ്പോഴും സുപ്രതീക്ഷയോടെയിരിക്കണം. സാധ്യമെന്നോ അസാധ്യമെന്നോ പരിഗണിക്കാതെ പെട്ടെന്നു (സഹസാ) പ്രവര്‍ത്തിക്കുന്നതാണ് സാഹസം. 

ജീവിച്ചിരിക്കുന്നിടത്തോളം പരിശ്രമിച്ചുകൊണ്ടിരിക്കും, സാധന ചെയ്തുകൊണ്ടിരിക്കും-അതില്‍ നഷ്ടങ്ങള്‍ വന്നാലും പിന്നോട്ടില്ല എന്ന ഒരു മനോഭാവമുണ്ടല്ലൊ, അതാണ് ധൈര്യം. ധീരന് മരണമൊന്നേയുള്ളൂ. മറ്റുള്ളവര്‍ പലതവണ മരിക്കും. ധൈര്യം  സാധകന്റെ ഗുണമാണ്.

വിഷയങ്ങള്‍, ബാഹ്യഭോഗവസ്തുക്കള്‍ എല്ലാം മരുഭൂമിയിലെ ജലംപോലെ മിഥ്യയാണെന്ന, ബ്രഹ്മം  മാത്രമാണ് സത്യമെന്ന യഥാര്‍ത്ഥ ജ്ഞാനമാണ് തത്വജ്ഞാനം. ഇത് സാധകന് ആവശ്യമാണ്. യോഗയുടെ യഥാര്‍ത്ഥ ജ്ഞാനത്തെയും തത്വജ്ഞാനമെന്നു പറയാം.

നിശ്ചയം എന്നത് ശാസ്ത്രത്തിലും ഗുരുവിന്റെ വചനങ്ങളിലുമുള്ള വിശ്വാസമാണ്, ശ്രദ്ധയാണ്. നചികേതസ്സിന്റെ ശ്രദ്ധയെന്ന് സ്വാമി വിവേകാനന്ദന്‍ എപ്പോഴും പറയും. മരണത്തെയും കൂസാത്ത തത്വജിജ്ഞാസ, അതുതന്നെ നിശ്ചയം, ശ്രദ്ധ.

ജനസംഗമെന്നാല്‍ ദുര്‍ജ്ജന സംസര്‍ഗമെന്നേ അര്‍ത്ഥമെടുക്കേണ്ടതുള്ളൂ. സത്സംഗം ഗുണകരം തന്നെ. യോഗാഭ്യാസത്തിനു പ്രതികൂലികളായ ജനങ്ങളുമായുള്ള സമ്പര്‍ക്കം ഉപേക്ഷിച്ചാലേ അഭ്യാസത്തില്‍ മുന്നോട്ടുപോകാനാകൂ, മനസ്സിന്റെ ചാഞ്ചാട്ടത്തെ അതിജീവിക്കാനാകൂ.

മേല്‍പ്പറഞ്ഞ ആറുകാര്യങ്ങളും പാലിക്കുമ്പോഴാണ് യോഗം സിദ്ധിക്കുന്നത്, പ്രകര്‍ഷേണ സിദ്ധിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.