Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രേതതത്ത്വാന്വേഷണവും പ്രാണായാമവും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:02 am IST
inSamskriti

പ്രാണായാമത്തിനും പ്രേതതത്ത്വാന്വേഷണത്തിനും തമ്മില്‍ ബന്ധമെന്ത്? പ്രേതതത്ത്വാന്വേഷണം പ്രാണായാമത്തിന്റെ ഒരുവക പ്രകാശനം തന്നെ. പരേതജീവന്മാര്‍ ഉണ്ട്, അവര്‍ നമുക്ക് അദൃശ്യരാണെന്നേ ഉള്ളു എന്നതു വാസ്തവമാണെങ്കില്‍, അങ്ങനെ അദൃശ്യരും അവേദ്യരും അസ്പൃശ്യരുമായി ആയിരക്കണക്കിനും ലക്ഷണക്കണക്കിനും ജീവന്മാര്‍ നമുക്കു ചുറ്റും ഉണ്ടായിരിക്കാം എന്നുള്ളതു തീര്‍ച്ചയായും സംഭവ്യമാകുന്നു. നാം നിരന്തരം അവരുടെ ശരീരങ്ങളില്‍ക്കൂടെയാവാം വന്നും പോയുമിരിക്കുന്നത്: അവര്‍ നമ്മെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. ഒരു മണ്ഡലത്തിനുള്ളില്‍ മറ്റൊരു മണ്ഡലം. ഒരു ജഗത്തിനുള്ളില്‍ മറ്റൊരു ജഗത്ത്, ഇതാണവസ്ഥ. നമുക്ക് അഞ്ചിന്ദ്രിയങ്ങളുണ്ട്. പ്രാണന്റെ ഒരുതരം സ്പന്ദാവസ്ഥയിലാണു നാം വര്‍ത്തിക്കുന്നത്. അതേ സ്പന്ദാവസ്ഥയിലുള്ള സര്‍വ്വ ജീവികള്‍ക്കും അന്യോന്യം കാണാം. അതിനെക്കാള്‍ ഉയര്‍ന്നതരം സ്പന്ദത്തില്‍ വര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവരെ കാണാന്‍ കഴിയുകയുമില്ല. 

ഒരു പ്രകാശത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ടുപോയാല്‍ അതു നമുക്കു തീരെ കാണാനാവാത്ത നില വരും. എന്നാല്‍ അത്ര തീക്ഷ്ണമായ പ്രകാശവും കാണാന്‍ ശക്തിയുള്ള കണ്ണുകളോടുകൂടിയ ജീവികളുണ്ടാവാം. മറിച്ച് ഒരു പ്രകാശത്തിന്റെ സ്പന്ദം വളരെ മന്ദമായിരിക്കുമ്പോള്‍ നമുക്കതു കാണാന്‍ കഴിവില്ല: അതു കാണാന്‍ കഴിവുള്ള ചില ജീവികള്‍ – പൂച്ച, മൂങ്ങ മുതലായവ-ഉണ്ടുതാനും. പ്രാണസ്പന്ദത്തിന്റെ ഭൂമിക മാത്രമാണു നമ്മുടെ ദൃഷ്ടിക്കു വിഷയമാകുന്നത്. ഈ വായു മണ്ഡലം ഉദാഹരണമായെടുക്കുക. അത് ഒന്നിനൊന്നു മീതെയായി അസംഖ്യം അടുക്കുകള്‍ അടുക്കിവെച്ചതുപോലെയാണ്. ഭൂമിയോടടുത്ത അടുക്കുകള്‍ മീതെയുള്ളവയെക്കാള്‍ കൂടുതല്‍ അമര്‍ന്നിരിക്കും. മേലേ്പാട്ടു പോകുംതോറും അടുക്കുകള്‍ നേര്‍ത്തു സൂക്ഷ്മതരങ്ങളാകും. അല്ലെങ്കില്‍ കടലിന്റെ കാര്യം നോക്കുക. ആഴം ചെല്ലും തോറും വെള്ളത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു: അടിത്തട്ടില്‍ ജീവിക്കുന്ന ജന്തുക്കള്‍ക്ക് ഒരു കാലത്തും മുകള്‍ത്തട്ടിലേക്കു വന്നുകൂടാ: വന്നാല്‍ അവ പൊട്ടിത്തകര്‍ന്നുപോകും.

ജഗത്ത് ആകാശസമുദ്രമാണെന്നു ഭാവന ചെയ്യുക. പ്രാണ വ്യാപാരത്തില്‍ ഓരോന്നും ഓരോ തരത്തില്‍ സ്പന്ദിച്ച്, ഒന്നു കഴിഞ്ഞൊന്നായി, അനേകം അടുക്കുകളുള്ളതാണിത്. ഇതിന്റെ മദ്ധ്യം വിട്ടകലുംതോറും സ്പന്ദം മന്ദമാകുന്നു; നടുവിലേക്കടുക്കുന്തോറും സ്പന്ദത്തിന്നു വേഗം കൂടുന്നു. ഒരേതരം സ്പന്ദമുള്ള ഭാഗം ഒരു ഭൂമികയാകുന്നു. മദ്ധ്യത്തില്‍ നിന്ന് അകന്നുപോകുന്തോറും സ്പന്ദങ്ങള്‍ മന്ദമാവുന്നു, എല്ലാറ്റിനും പുറമേയുള്ള തൊണ്ടാണു ഭൂതങ്ങള്‍: അതിനുള്ളിലാണു മനസ്സ്. ശരിയായ മദ്ധ്യം ആത്മാവും. ഈ സ്പന്ദമണ്ഡലങ്ങളെ പല ഭൂമികകളാക്കി ഇത്ര ലക്ഷം നാഴിക വിസ്താരം ഒരു ഭൂമിക, പിന്നെ ഇത്ര ലക്ഷം നാഴിക മറ്റൊരു ഭൂമിക ഇങ്ങനെ ഭാഗിച്ചു എന്നു വിചാരിക്കുക. അപ്പോള്‍ ഒരേതരം സ്പന്ദമുള്ള ഭൂമികയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അേന്യാന്യം അറിവാന്‍ ശക്തിയുണ്ടാകുമെന്നും അവര്‍ക്കു മീതെയുള്ളവരെ അറിവാന്‍ ശക്തിയുണ്ടാകയില്ലെന്നും വരാം. എന്നിരിക്കിലും ദൂരദര്‍ശിനി, സൂക്ഷ്മദര്‍ശിനി എന്നിവകൊണ്ടു നമ്മുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാവുന്നതുപോലെ യോഗശക്തികൊണ്ടു നമുക്ക് അന്യഭൂമികകളിലെ സ്പന്ദാവസ്ഥയില്‍ എത്തുവാനും അവിടെ നടക്കുന്നതു നോക്കിക്കാണാനും കഴിവുണ്ടാകാം. ഈ മുറി നിറച്ചും നമുക്ക് അദൃശ്യങ്ങളായ ജീവികള്‍ ഉണ്ടെന്നിരിക്കട്ടെ. അവ പ്രാണന്റെ ഒരുതരം സ്പന്ദത്തെ കുറിക്കുന്നു. നാം മറ്റൊരു തരത്തെയും. അവര്‍ ദ്രുതസ്പന്ദക്കാരും നാം മന്ദസ്പന്ദക്കാരുമാണെന്നും വെയ്‌ക്കുക. എങ്കിലും അവരും നമ്മളും ഒരുപോലെ പ്രാണമയരാകുന്നു. ഏവരും ഒരേ പ്രാണസമുദ്രത്തിന്റെ ഭാഗങ്ങളാകുന്നു: സ്പന്ദത്തിന്റെ മാത്രയിലുള്ള ഭേദമേ ഉള്ളൂ. എനിക്കു ദ്രുതസ്പന്ദത്തെ പ്രാപിക്കാന്‍ സാധിച്ചാല്‍ എന്റെ മുമ്പിലുള്ള ഭൂമിക എന്നെ സംബന്ധിച്ചു പെട്ടെന്നു മറ്റൊന്നായിത്തീരുന്നു. പിന്നെ നിങ്ങളെ ഞാന്‍ കാണില്ല: നിങ്ങള്‍ മറഞ്ഞുപോകുന്നു, അവര്‍ തെളിഞ്ഞും വരുന്നു. 

ഇതു ശരിയാണെന്നു നിങ്ങളില്‍ ചിലര്‍ക്ക് അറിവുണ്ടായിരിക്കാം. ഇപ്രകാരം മനസ്സിനെ ഉച്ചതര സ്പന്ദത്തില്‍ എത്തിക്കുന്നതെല്ലാം യോഗശാസ്ത്രത്തില്‍ സമാധി എന്ന ഒറ്റവാക്കിലടങ്ങിയിരിക്കുന്നു. (ജാഗ്രദവസ്ഥയെയും കടന്ന്) മനസ്സിനുള്ള ഉച്ചതരസ്പന്ദാവസ്ഥകളെല്ലാം സമാധി എന്ന ആ ഒരു വാക്കില്‍ ഒതുങ്ങിയിരിക്കുന്നു. സമാധിയുടെ താണ പടികളില്‍ നമുക്ക് ആവക ജീവന്മാരുടെ ദര്‍ശനമുണ്ടാകും. സമാധിയുടെ പരമകാഷ്ഠയില്‍ പരമാര്‍ത്ഥ വസ്തുവിനെ കാണുന്നു: ഈ വിവിധഭൂമിക കളിലുള്ള ജീവന്മാര്‍ ഏതൊരു പദാര്‍ത്ഥം കൊണ്ടുണ്ടായിരിക്കുന്നുവോ അതിനെ നാം കാണുന്നു. ആ മൃതപിണ്ഡത്തെ അറിഞ്ഞാല്‍ ഈ ജഗത്തിലുള്ള മൃത്തികയെല്ലാം അറിഞ്ഞുകഴിഞ്ഞു.

ഇങ്ങനെ പരേതതത്ത്വാന്വേഷണത്തില്‍ വാസ്തവമായിട്ടുള്ളതെല്ലാം പ്രാണായാമത്തില്‍ അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം. ഇതുപോലെ ഇന്ദ്രിയാതീതമായി, ഗഹനമായി, ഗൂഢമായുള്ള വല്ലതും ആരാഞ്ഞറിയുവാന്‍ വല്ല വിഭാഗക്കാരോ സംഘമോ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഈ യോഗമാണ്, ഈ പ്രാണായാമപരിശ്രമം തന്നെയാണ്. അസാധാരണമായ ശക്തി പ്രകാശനം എവിടെയൊക്കെ ഉണ്ടാകുന്നുണ്ടോ അവിടെയെല്ലാം ഈ പ്രാണന്റെ പ്രകാശനമാണുണ്ടാകുന്നത് എന്നു കാണാം. ഭൗതികശാസ്ത്രങ്ങളെപ്പോലും പ്രാണായാമത്തില്‍ ഉള്‍പ്പെടുത്താം. ആവിയന്ത്രത്തെ ചലിപ്പിക്കുന്നതെന്ത്? പ്രാണന്‍; അത് ആവിയില്‍ക്കൂടെ പ്രവര്‍ത്തിക്കുന്നു. വിദ്യുച്ഛക്തിയുടെയും മറ്റും വിളയാട്ടം പ്രാണനല്ലാതെ മറ്റെന്ത്? എന്താണു ഭൗതികശാസ്ത്രം? ബാഹ്യോപായങ്ങളെക്കൊണ്ടുള്ള പ്രാണായാമത്തിന്റെ ശാസ്ത്രം മാനസിക ശക്തിയായി പരിണമിച്ചിരിക്കുന്ന പ്രാണനെ മാനസികോപായങ്ങളെക്കൊണ്ടേ നിയമനം ചെയ്തുകൂടൂ. പ്രാണന്റെ ഭൗതികപരിണാമങ്ങളെ ഭൗതികോപായങ്ങളെക്കൊണ്ടു നിയമനം ചെയ്‌വാനുദ്യമിക്കുന്ന പ്രാണായാമത്തിന്റെ ആ ഭാഗത്തിനു ഭൗതികശാസ്ത്രമെന്നും, പ്രാണന്റെ മാനസികശക്തികളായ പരിണാമങ്ങളെ മാനസികോപായങ്ങള്‍ കൊണ്ടു നിയമനം ചെയ്‌വാനുദ്യമിക്കുന്ന ഭാഗത്തിനു രാജയോഗമെന്നും പറയുന്നു.

സ്വാമി വിവേകാനന്ദന്‍

(വിവേകാനന്ദ സാഹിത്യ 

സര്‍വ്വസ്വത്തില്‍ നിന്ന് )

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)
Kerala

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

Kerala

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്.

രണ്ടുകേസിൽ ജാമ്യം ലഭിച്ചിട്ടും മുൻ ഇസ്‌കോൺ സംന്യാസി ചിൻമയ് കു്ണദാസ് ബംഗ്ലാദേശിലെ ജയിലിൽത്തന്നെ

കൈപ്പമംഗലം വാഹനാപകടം; കൊടുങ്ങല്ലൂർ ഡിവൈഎസ്‍പി രതീഷ് കുമാറിന് അന്വേഷണ ചുമതല, ലോറി ഡ്രൈവർമാരും പ്രതികൾ

എൽപിജി ബുക്കിംഗ് നിയന്ത്രണത്തിൽ ഇളവ് ; ഇനി 25 ദിവസത്തെ ഇടവേളയിൽ പാചകവാതകം ബുക്ക് ചെയ്യാമെന്ന് സുരേഷ് ഗോപി

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

വീട്ടിൽ പോയി സജാദിനെ കണ്ടു, ചിരിച്ചു കളിച്ചാണ് പോയത് ; എന്റെ രാഷ്‌ട്രീയ പാരമ്പര്യം എല്ലാവരും മനസിലാക്കണം ; പാളയം പ്രദീപ്

ഭൂമിയുണ്ട് പക്ഷേ ഉടമസ്ഥാവകാശമില്ല; എരുമേലിയില്‍ പട്ടയം കിട്ടാതെ 32 കുടുംബങ്ങള്‍ക്ക് ദുരിതജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.