Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രേതതത്ത്വാന്വേഷണവും പ്രാണായാമവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:02 am IST
in Samskriti

പ്രാണായാമത്തിനും പ്രേതതത്ത്വാന്വേഷണത്തിനും തമ്മില്‍ ബന്ധമെന്ത്? പ്രേതതത്ത്വാന്വേഷണം പ്രാണായാമത്തിന്റെ ഒരുവക പ്രകാശനം തന്നെ. പരേതജീവന്മാര്‍ ഉണ്ട്, അവര്‍ നമുക്ക് അദൃശ്യരാണെന്നേ ഉള്ളു എന്നതു വാസ്തവമാണെങ്കില്‍, അങ്ങനെ അദൃശ്യരും അവേദ്യരും അസ്പൃശ്യരുമായി ആയിരക്കണക്കിനും ലക്ഷണക്കണക്കിനും ജീവന്മാര്‍ നമുക്കു ചുറ്റും ഉണ്ടായിരിക്കാം എന്നുള്ളതു തീര്‍ച്ചയായും സംഭവ്യമാകുന്നു. നാം നിരന്തരം അവരുടെ ശരീരങ്ങളില്‍ക്കൂടെയാവാം വന്നും പോയുമിരിക്കുന്നത്: അവര്‍ നമ്മെ കാണുകയോ അറിയുകയോ ചെയ്യുന്നില്ല. ഒരു മണ്ഡലത്തിനുള്ളില്‍ മറ്റൊരു മണ്ഡലം. ഒരു ജഗത്തിനുള്ളില്‍ മറ്റൊരു ജഗത്ത്, ഇതാണവസ്ഥ. നമുക്ക് അഞ്ചിന്ദ്രിയങ്ങളുണ്ട്. പ്രാണന്റെ ഒരുതരം സ്പന്ദാവസ്ഥയിലാണു നാം വര്‍ത്തിക്കുന്നത്. അതേ സ്പന്ദാവസ്ഥയിലുള്ള സര്‍വ്വ ജീവികള്‍ക്കും അന്യോന്യം കാണാം. അതിനെക്കാള്‍ ഉയര്‍ന്നതരം സ്പന്ദത്തില്‍ വര്‍ത്തിക്കുന്നവരുണ്ടെങ്കില്‍ അവരെ കാണാന്‍ കഴിയുകയുമില്ല. 

ഒരു പ്രകാശത്തിന്റെ ശക്തി വര്‍ദ്ധിപ്പിച്ചു കൊണ്ടുപോയാല്‍ അതു നമുക്കു തീരെ കാണാനാവാത്ത നില വരും. എന്നാല്‍ അത്ര തീക്ഷ്ണമായ പ്രകാശവും കാണാന്‍ ശക്തിയുള്ള കണ്ണുകളോടുകൂടിയ ജീവികളുണ്ടാവാം. മറിച്ച് ഒരു പ്രകാശത്തിന്റെ സ്പന്ദം വളരെ മന്ദമായിരിക്കുമ്പോള്‍ നമുക്കതു കാണാന്‍ കഴിവില്ല: അതു കാണാന്‍ കഴിവുള്ള ചില ജീവികള്‍ – പൂച്ച, മൂങ്ങ മുതലായവ-ഉണ്ടുതാനും. പ്രാണസ്പന്ദത്തിന്റെ ഭൂമിക മാത്രമാണു നമ്മുടെ ദൃഷ്ടിക്കു വിഷയമാകുന്നത്. ഈ വായു മണ്ഡലം ഉദാഹരണമായെടുക്കുക. അത് ഒന്നിനൊന്നു മീതെയായി അസംഖ്യം അടുക്കുകള്‍ അടുക്കിവെച്ചതുപോലെയാണ്. ഭൂമിയോടടുത്ത അടുക്കുകള്‍ മീതെയുള്ളവയെക്കാള്‍ കൂടുതല്‍ അമര്‍ന്നിരിക്കും. മേലേ്പാട്ടു പോകുംതോറും അടുക്കുകള്‍ നേര്‍ത്തു സൂക്ഷ്മതരങ്ങളാകും. അല്ലെങ്കില്‍ കടലിന്റെ കാര്യം നോക്കുക. ആഴം ചെല്ലും തോറും വെള്ളത്തിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു: അടിത്തട്ടില്‍ ജീവിക്കുന്ന ജന്തുക്കള്‍ക്ക് ഒരു കാലത്തും മുകള്‍ത്തട്ടിലേക്കു വന്നുകൂടാ: വന്നാല്‍ അവ പൊട്ടിത്തകര്‍ന്നുപോകും.

ജഗത്ത് ആകാശസമുദ്രമാണെന്നു ഭാവന ചെയ്യുക. പ്രാണ വ്യാപാരത്തില്‍ ഓരോന്നും ഓരോ തരത്തില്‍ സ്പന്ദിച്ച്, ഒന്നു കഴിഞ്ഞൊന്നായി, അനേകം അടുക്കുകളുള്ളതാണിത്. ഇതിന്റെ മദ്ധ്യം വിട്ടകലുംതോറും സ്പന്ദം മന്ദമാകുന്നു; നടുവിലേക്കടുക്കുന്തോറും സ്പന്ദത്തിന്നു വേഗം കൂടുന്നു. ഒരേതരം സ്പന്ദമുള്ള ഭാഗം ഒരു ഭൂമികയാകുന്നു. മദ്ധ്യത്തില്‍ നിന്ന് അകന്നുപോകുന്തോറും സ്പന്ദങ്ങള്‍ മന്ദമാവുന്നു, എല്ലാറ്റിനും പുറമേയുള്ള തൊണ്ടാണു ഭൂതങ്ങള്‍: അതിനുള്ളിലാണു മനസ്സ്. ശരിയായ മദ്ധ്യം ആത്മാവും. ഈ സ്പന്ദമണ്ഡലങ്ങളെ പല ഭൂമികകളാക്കി ഇത്ര ലക്ഷം നാഴിക വിസ്താരം ഒരു ഭൂമിക, പിന്നെ ഇത്ര ലക്ഷം നാഴിക മറ്റൊരു ഭൂമിക ഇങ്ങനെ ഭാഗിച്ചു എന്നു വിചാരിക്കുക. അപ്പോള്‍ ഒരേതരം സ്പന്ദമുള്ള ഭൂമികയില്‍ വര്‍ത്തിക്കുന്നവര്‍ക്ക് അേന്യാന്യം അറിവാന്‍ ശക്തിയുണ്ടാകുമെന്നും അവര്‍ക്കു മീതെയുള്ളവരെ അറിവാന്‍ ശക്തിയുണ്ടാകയില്ലെന്നും വരാം. എന്നിരിക്കിലും ദൂരദര്‍ശിനി, സൂക്ഷ്മദര്‍ശിനി എന്നിവകൊണ്ടു നമ്മുടെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കാവുന്നതുപോലെ യോഗശക്തികൊണ്ടു നമുക്ക് അന്യഭൂമികകളിലെ സ്പന്ദാവസ്ഥയില്‍ എത്തുവാനും അവിടെ നടക്കുന്നതു നോക്കിക്കാണാനും കഴിവുണ്ടാകാം. ഈ മുറി നിറച്ചും നമുക്ക് അദൃശ്യങ്ങളായ ജീവികള്‍ ഉണ്ടെന്നിരിക്കട്ടെ. അവ പ്രാണന്റെ ഒരുതരം സ്പന്ദത്തെ കുറിക്കുന്നു. നാം മറ്റൊരു തരത്തെയും. അവര്‍ ദ്രുതസ്പന്ദക്കാരും നാം മന്ദസ്പന്ദക്കാരുമാണെന്നും വെയ്‌ക്കുക. എങ്കിലും അവരും നമ്മളും ഒരുപോലെ പ്രാണമയരാകുന്നു. ഏവരും ഒരേ പ്രാണസമുദ്രത്തിന്റെ ഭാഗങ്ങളാകുന്നു: സ്പന്ദത്തിന്റെ മാത്രയിലുള്ള ഭേദമേ ഉള്ളൂ. എനിക്കു ദ്രുതസ്പന്ദത്തെ പ്രാപിക്കാന്‍ സാധിച്ചാല്‍ എന്റെ മുമ്പിലുള്ള ഭൂമിക എന്നെ സംബന്ധിച്ചു പെട്ടെന്നു മറ്റൊന്നായിത്തീരുന്നു. പിന്നെ നിങ്ങളെ ഞാന്‍ കാണില്ല: നിങ്ങള്‍ മറഞ്ഞുപോകുന്നു, അവര്‍ തെളിഞ്ഞും വരുന്നു. 

ഇതു ശരിയാണെന്നു നിങ്ങളില്‍ ചിലര്‍ക്ക് അറിവുണ്ടായിരിക്കാം. ഇപ്രകാരം മനസ്സിനെ ഉച്ചതര സ്പന്ദത്തില്‍ എത്തിക്കുന്നതെല്ലാം യോഗശാസ്ത്രത്തില്‍ സമാധി എന്ന ഒറ്റവാക്കിലടങ്ങിയിരിക്കുന്നു. (ജാഗ്രദവസ്ഥയെയും കടന്ന്) മനസ്സിനുള്ള ഉച്ചതരസ്പന്ദാവസ്ഥകളെല്ലാം സമാധി എന്ന ആ ഒരു വാക്കില്‍ ഒതുങ്ങിയിരിക്കുന്നു. സമാധിയുടെ താണ പടികളില്‍ നമുക്ക് ആവക ജീവന്മാരുടെ ദര്‍ശനമുണ്ടാകും. സമാധിയുടെ പരമകാഷ്ഠയില്‍ പരമാര്‍ത്ഥ വസ്തുവിനെ കാണുന്നു: ഈ വിവിധഭൂമിക കളിലുള്ള ജീവന്മാര്‍ ഏതൊരു പദാര്‍ത്ഥം കൊണ്ടുണ്ടായിരിക്കുന്നുവോ അതിനെ നാം കാണുന്നു. ആ മൃതപിണ്ഡത്തെ അറിഞ്ഞാല്‍ ഈ ജഗത്തിലുള്ള മൃത്തികയെല്ലാം അറിഞ്ഞുകഴിഞ്ഞു.

ഇങ്ങനെ പരേതതത്ത്വാന്വേഷണത്തില്‍ വാസ്തവമായിട്ടുള്ളതെല്ലാം പ്രാണായാമത്തില്‍ അടങ്ങിയിരിക്കുന്നു എന്നു മനസ്സിലാക്കാം. ഇതുപോലെ ഇന്ദ്രിയാതീതമായി, ഗഹനമായി, ഗൂഢമായുള്ള വല്ലതും ആരാഞ്ഞറിയുവാന്‍ വല്ല വിഭാഗക്കാരോ സംഘമോ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ചെയ്യുന്നത് ഈ യോഗമാണ്, ഈ പ്രാണായാമപരിശ്രമം തന്നെയാണ്. അസാധാരണമായ ശക്തി പ്രകാശനം എവിടെയൊക്കെ ഉണ്ടാകുന്നുണ്ടോ അവിടെയെല്ലാം ഈ പ്രാണന്റെ പ്രകാശനമാണുണ്ടാകുന്നത് എന്നു കാണാം. ഭൗതികശാസ്ത്രങ്ങളെപ്പോലും പ്രാണായാമത്തില്‍ ഉള്‍പ്പെടുത്താം. ആവിയന്ത്രത്തെ ചലിപ്പിക്കുന്നതെന്ത്? പ്രാണന്‍; അത് ആവിയില്‍ക്കൂടെ പ്രവര്‍ത്തിക്കുന്നു. വിദ്യുച്ഛക്തിയുടെയും മറ്റും വിളയാട്ടം പ്രാണനല്ലാതെ മറ്റെന്ത്? എന്താണു ഭൗതികശാസ്ത്രം? ബാഹ്യോപായങ്ങളെക്കൊണ്ടുള്ള പ്രാണായാമത്തിന്റെ ശാസ്ത്രം മാനസിക ശക്തിയായി പരിണമിച്ചിരിക്കുന്ന പ്രാണനെ മാനസികോപായങ്ങളെക്കൊണ്ടേ നിയമനം ചെയ്തുകൂടൂ. പ്രാണന്റെ ഭൗതികപരിണാമങ്ങളെ ഭൗതികോപായങ്ങളെക്കൊണ്ടു നിയമനം ചെയ്‌വാനുദ്യമിക്കുന്ന പ്രാണായാമത്തിന്റെ ആ ഭാഗത്തിനു ഭൗതികശാസ്ത്രമെന്നും, പ്രാണന്റെ മാനസികശക്തികളായ പരിണാമങ്ങളെ മാനസികോപായങ്ങള്‍ കൊണ്ടു നിയമനം ചെയ്‌വാനുദ്യമിക്കുന്ന ഭാഗത്തിനു രാജയോഗമെന്നും പറയുന്നു.

സ്വാമി വിവേകാനന്ദന്‍

(വിവേകാനന്ദ സാഹിത്യ 

സര്‍വ്വസ്വത്തില്‍ നിന്ന് )

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

Kerala

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

പുതിയ വാര്‍ത്തകള്‍

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.