Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മണി ശങ്കര്‍ അയ്യര്‍ക്ക് മണി കെട്ടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 03:20 am IST
in Editorial

മണിശങ്കര്‍ അയ്യര്‍ക്കാണോ കോണ്‍ഗ്രസ്സിനാണോ സമനില തെറ്റിയത്?  അതോ രണ്ടു കൂട്ടര്‍ക്കുമോ?  വിറളിപിടിച്ചു പായുന്ന മാനസികാവസ്ഥയിലാണ് ഇരുവരും. കോണ്‍ഗസ് കര്‍ണാടകയില്‍ ടിപ്പുവിന്റെ ജയന്തി കൊണ്ടാടി. അയ്യര്‍ പാക്കിസ്ഥാനില്‍ പോയി മുഹമ്മദലി ജിന്നയെ പുകഴ്‌ത്തി. ഇന്ത്യ ഇന്ത്യയാണെന്നും പാക്കിസ്ഥാന്‍ പാക്കിസ്ഥാനാണെന്നും തിരിച്ചറിയാന്‍ ഈ ദേശീയ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇനി എത്ര നാള്‍ വേണ്ടിവരും! തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ താത്ക്കാലിക നേട്ടം ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ രാജ്യത്തേയും സമൂഹത്തേയും എങ്ങനെ ബാധിക്കുമെന്നതില്‍ തെല്ലും ഉത്ക്കണ്ഠ ആ പാര്‍ട്ടിക്കില്ലെന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ നടപടികള്‍ തെളിയിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ്, കര്‍ണാടക തെരഞ്ഞെടുപ്പു സമയത്തെ ഈ നടപടികള്‍. അലിഗഡ് സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം വയ്‌ക്കുന്നതു സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോഴാണ് അയ്യരുടെ പ്രസ്താവന എന്നതു കാര്യത്തിനു ഗൗരവം കൂട്ടും. അതുകൊണ്ടുതന്നെ ഇതു യാദൃശ്ചികമെന്നു കരുതാനും വിഷമമാണ്. 

ന്യൂനപക്ഷ വോട്ടു ലക്ഷ്യമാക്കി മുസ്ലീം വികാരം ഇളക്കിവിടാന്‍ പാക്കിസ്ഥാനെയോ ജിന്നയേയോ കൂട്ടുപിടിക്കണമെങ്കിലും തയ്യാറാണെന്ന വിളംബരമാണു കോണ്‍ഗ്രസ്സിന്റേത്. അത്തരം ചിന്താഗതി രാജ്യത്തെ എവിടെക്കൊണ്ട് എത്തിക്കുമെന്ന്, ആ പാര്‍ട്ടിയിലെ ദേശീയബോധമുള്ള നേതാക്കള്‍ ചിന്തിക്കുന്നതു നന്നായിരിക്കും. പാരമ്പര്യത്തേക്കുറിച്ചു നാഴികയ്‌ക്കു നാല്‍പതുവട്ടം പറയുന്ന പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും അവര്‍ക്കറിയില്ലെന്നു പറയാനാവുമോ? 

ഇന്ത്യയെ വെട്ടിമുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജിന്ന ഈ ഉപഭൂഖണ്ഡത്തില്‍ അന്നുമുതല്‍ ഇന്നു വരെ നിലനില്‍ക്കുന്ന അസ്വസ്ഥതയ്‌ക്കു വഴിവച്ചയാളാണ്. ഹിന്ദു-മുസ്ലീം ചേരിതിരിവിനും വര്‍ഗീയ വികാരത്തിനും വിത്തുപാകിയവരില്‍ ഒന്നാം സ്ഥാനക്കാരനെന്നും വിശേഷിപ്പിക്കാം. ഇന്നും ഉണങ്ങാത്ത ആ മുറിവിലാണു കോണ്‍ഗ്രസ്സും അയ്യരും മുളകുപുരട്ടുന്നത്. വിഭജന കാലത്തെ സ്വീകാര്യത ജിന്നയ്‌ക്കു പാക്കിസ്ഥാനില്‍ പോലും ഇന്ന് ഉണ്ടെന്നു തോന്നുന്നില്ല. ബംഗ്‌ളാദേശ് പണ്ടേ അദ്ദേഹത്തെ കൈവിട്ടിരുന്നു. പതിറ്റാണ്ടുകളോളം ഈ രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഇന്നും ആ നേതാവിനെ തോളിലേറ്റുകയും സമയാസമയങ്ങളില്‍ എടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നതില്‍ അപാകത കാണാനാകാത്തതാണു വിചിത്രം. തലമുറകള്‍ മാറിയാലും ചരിത്രം മാറുന്നില്ലല്ലോ. 

പാക്കിസ്ഥാനില്‍ ചെന്നും അല്ലാതെയും ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാന്‍ അനുകൂലവുമായ പ്രസ്താവനകള്‍ നടത്തിയ ചരിത്രം അയ്യര്‍ക്കു മുന്‍പുമുണ്ടല്ലോ. അതു കോണ്‍ഗ്രസ്സിനെ തിരിഞ്ഞുകുത്തിയിട്ടുമുണ്ട്. അനുഭവങ്ങള്‍കൊണ്ടു പഠിക്കാത്ത സ്വഭാവം ആ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിനു തെളിവാണ് തുടര്‍ച്ചയായി നേരിടുന്ന പരാജയങ്ങള്‍. പക്ഷേ, പിടിച്ചുനില്‍ക്കാന്‍ കോണ്‍ഗ്രസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ഭൂരിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്താല്‍ നേട്ടമുണ്ടാക്കാമെന്ന മിഥ്യാധാരണയാകാം കാരണം. കര്‍ണാടകയും കേരളവുമടക്കം ദക്ഷിണേന്ത്യയില്‍ ടിപ്പുനടത്തിയ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതുമായ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഓര്‍മപ്പെടുത്തലുകളായി ബാക്കി നില്‍ക്കുന്നുണ്ട്.

കൊലചെയ്യപ്പെട്ടവരുടേയും മതംമാറ്റപ്പെട്ടവരുടേയും നൊമ്പരം ഈ മണ്ണിലും വായുവിലുമുണ്ട്. നേതാക്കളുടെ പ്രസ്താവനകൊണ്ടോ ജയന്തി ആഘോഷംകൊണ്ടോ അതിന് അറുതി വരാന്‍ പോകുന്നുമില്ല. ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ അവരുടെ വികാരത്തെ ഉണര്‍ത്തുമ്പോള്‍ അതു മറ്റു ചിലരുടെ വികാരത്തെ വേദനിപ്പിക്കുമെന്ന കാര്യം മറക്കരുത്. ചരിത്രത്തെ വളച്ചൊടിക്കാതിരിക്കാനുള്ള പക്വത പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്കുണ്ടാകണം. അതിന് മണിശങ്കര്‍ അയ്യരെപ്പോലുള്ള നേതാക്കളുടെ നാവിന് അടിയന്തരമായി മണികെട്ടണം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.