Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്‍ അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 02:35 am IST
in World

മോസ്‌കോ: പ്രസിഡന്റായും പ്രധാനമന്ത്രിയായും പത്തൊമ്പതു വര്‍ഷം  റഷ്യയെ അടക്കി ഭരിച്ച വ്‌ലാദിമിര്‍ വ്‌ലാദിമിറോവിച്ച് പുടിന്‍ പ്രസിഡന്റായി നാലാം വട്ടവും അധികാരത്തിലെത്തി. മാര്‍ച്ച് പതിനെട്ടിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പുടിന്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ ചുമതലയേറ്റത്. 

2024 ആവുമ്പോള്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം റഷ്യയില്‍ അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാകും  അറുപത്താറുകാരനായ പുടിന്‍. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ മാത്രമാണ് ഇത്രയും കാലം അവിടെ അധികാരത്തിലിരുന്നത്. 

ക്രെംലിനിലെ പ്രത്യേകം തയാറാക്കിയ ഹാളില്‍ അയ്യായിരം അതിഥികള്‍ക്കു മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ക്രെംലിനിലെ ഓഫീസില്‍ നിന്ന് ഇടനാഴികള്‍ കടന്ന് നടന്നെത്തിയ പുടിന്‍ പിന്നീട് റഷ്യന്‍ നിര്‍മിത ലിമോസിന്‍ കാറിലാണ് ഹാളിലേക്ക് എത്തിയത്. വിദേശ നിര്‍മിത കാറുകള്‍ ഉപയോഗിച്ചിരുന്ന പുടിന്‍ മേലില്‍ റഷ്യയില്‍ നിര്‍മിച്ച കോര്‍ട്ടേജ് എന്നു പേരിട്ട കാറുകളേ ഉപയോഗിക്കൂ എന്ന് അറിയിച്ചിരുന്നു. 

പ്രധാനമന്ത്രി ദിമിത്രി മെദ്വദെവ്, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ജെര്‍ഹാര്‍ഡ് സ്‌ക്രോഡെര്‍, ഹോളിവുഡ് നടന്‍ സ്റ്റീവന്‍ സീഗല്‍ തുടങ്ങിയ പ്രമുഖര്‍ സദസ്സിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. തിരിച്ചടികളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ റഷ്യ കുതിച്ചുയര്‍ന്നെന്ന് ചുമതലയേറ്റയേറ്റ ശേഷമുള്ള അഭിസംബോധനയില്‍ പുടിന്‍ പറഞ്ഞു. റഷ്യയെ കൂടുതല്‍ കരുത്തിലേക്കും പുരോഗയിലേക്കും നയിക്കാന്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യും, പുടിന്‍ പറഞ്ഞു.

പുടിന്‍ ചുമതലയേല്‍ക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടു ദിവസമായി മോസ്‌കോയില്‍ പ്രതിഷേധം തുടരുകയായിരുന്നു. എഴുപത്താറു ശതമാനം വോട്ടു നേടിയാണ് പുടിന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പുടിന് ഏറ്റവും ഭീഷണിയുര്‍ത്തുമെന്നു കരുതിയിരുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവലനിയെ മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു. ഇത്രവലിയ വിജയം പുടിന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങള്‍. മോസ്‌കോയില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ അലക്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. 

പുടിന്‍

1952 ഒക്‌ടോബര്‍ 7ന് ജനനം. നിയമ ബിരുദധാരി.സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയില്‍ ഉദ്യോഗസ്ഥന്‍. കിഴക്കന്‍ ജര്‍മനിയില്‍ ചാരനായി പ്രവര്‍ത്തനം. ലെഫ്റ്റനന്റ് കേണല്‍ വരെയായി. തൊണ്ണൂറുകളില്‍ രാഷ്‌ട്രീയത്തില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മേയറിന്റെ സഹായിയായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കു ശേഷം ബോറിസ് യെല്‍റ്റ്‌സിന്‍ പ്രസിഡന്റായപ്പോള്‍ എഫ്എസ്ബിയുടെ(കെജിബിയുടെ പുതിയ രൂപം) മേധാവിയായി. 1999ല്‍ പ്രധാനമന്ത്രി. യെല്‍റ്റ്‌സിന്‍ രാജിവെച്ചപ്പോള്‍ ഇടക്കാല പ്രസിഡന്റ്. 2000ല്‍ വീണ്ടും പ്രസിഡന്റ്. തുടര്‍ച്ചയായി മൂന്നു വട്ടം പ്രസിഡന്റാവരുത് എന്ന ചട്ടത്തെ മറികടക്കാന്‍ വീണ്ടും പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്റായി. ചട്ടത്തില്‍ ഭേഗദതി വരുത്തി കാലാവധി ആറുവര്‍ഷമാക്കി. 2018 വന്‍ വിജയത്തോടെ വീണ്ടും പ്രസിഡന്റായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.