Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പുടിന്‍ അധികാരമേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 02:35 am IST
in World

മോസ്‌കോ: പ്രസിഡന്റായും പ്രധാനമന്ത്രിയായും പത്തൊമ്പതു വര്‍ഷം  റഷ്യയെ അടക്കി ഭരിച്ച വ്‌ലാദിമിര്‍ വ്‌ലാദിമിറോവിച്ച് പുടിന്‍ പ്രസിഡന്റായി നാലാം വട്ടവും അധികാരത്തിലെത്തി. മാര്‍ച്ച് പതിനെട്ടിലെ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ പുടിന്‍ കടുത്ത പ്രതിഷേധങ്ങള്‍ക്കിടെയാണ് ഇന്നലെ ചുമതലയേറ്റത്. 

2024 ആവുമ്പോള്‍ പ്രധാനമന്ത്രിയായും പ്രസിഡന്റായും ഇരുപത്തഞ്ചു വര്‍ഷം റഷ്യയില്‍ അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാകും  അറുപത്താറുകാരനായ പുടിന്‍. സോവിയറ്റ് റഷ്യയിലെ കമ്യൂണിസ്റ്റ് ഭരണാധികാരി ജോസഫ് സ്റ്റാലിന്‍ മാത്രമാണ് ഇത്രയും കാലം അവിടെ അധികാരത്തിലിരുന്നത്. 

ക്രെംലിനിലെ പ്രത്യേകം തയാറാക്കിയ ഹാളില്‍ അയ്യായിരം അതിഥികള്‍ക്കു മുന്നിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്. ക്രെംലിനിലെ ഓഫീസില്‍ നിന്ന് ഇടനാഴികള്‍ കടന്ന് നടന്നെത്തിയ പുടിന്‍ പിന്നീട് റഷ്യന്‍ നിര്‍മിത ലിമോസിന്‍ കാറിലാണ് ഹാളിലേക്ക് എത്തിയത്. വിദേശ നിര്‍മിത കാറുകള്‍ ഉപയോഗിച്ചിരുന്ന പുടിന്‍ മേലില്‍ റഷ്യയില്‍ നിര്‍മിച്ച കോര്‍ട്ടേജ് എന്നു പേരിട്ട കാറുകളേ ഉപയോഗിക്കൂ എന്ന് അറിയിച്ചിരുന്നു. 

പ്രധാനമന്ത്രി ദിമിത്രി മെദ്വദെവ്, മുന്‍ ജര്‍മന്‍ ചാന്‍സലര്‍ ജെര്‍ഹാര്‍ഡ് സ്‌ക്രോഡെര്‍, ഹോളിവുഡ് നടന്‍ സ്റ്റീവന്‍ സീഗല്‍ തുടങ്ങിയ പ്രമുഖര്‍ സദസ്സിന്റെ മുന്‍ നിരയിലുണ്ടായിരുന്നു. തിരിച്ചടികളില്‍ നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ റഷ്യ കുതിച്ചുയര്‍ന്നെന്ന് ചുമതലയേറ്റയേറ്റ ശേഷമുള്ള അഭിസംബോധനയില്‍ പുടിന്‍ പറഞ്ഞു. റഷ്യയെ കൂടുതല്‍ കരുത്തിലേക്കും പുരോഗയിലേക്കും നയിക്കാന്‍ തന്നെക്കൊണ്ട് ആവുന്നതെല്ലാം ചെയ്യും, പുടിന്‍ പറഞ്ഞു.

പുടിന്‍ ചുമതലയേല്‍ക്കുന്നതിനെതിരെ കഴിഞ്ഞ രണ്ടു ദിവസമായി മോസ്‌കോയില്‍ പ്രതിഷേധം തുടരുകയായിരുന്നു. എഴുപത്താറു ശതമാനം വോട്ടു നേടിയാണ് പുടിന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പുടിന് ഏറ്റവും ഭീഷണിയുര്‍ത്തുമെന്നു കരുതിയിരുന്ന പ്രതിപക്ഷ നേതാവ് അലക്‌സി നവലനിയെ മത്സരിക്കുന്നതില്‍ വിലക്കിയിരുന്നു. ഇത്രവലിയ വിജയം പുടിന്‍ കൃത്രിമമായി സൃഷ്ടിച്ചതാണെന്ന വിമര്‍ശനം അന്നേ ഉയര്‍ന്നിരുന്നു. അതിന്റെ തുടര്‍ച്ചയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രതിഷേധങ്ങള്‍. മോസ്‌കോയില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കിയ അലക്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. 

പുടിന്‍

1952 ഒക്‌ടോബര്‍ 7ന് ജനനം. നിയമ ബിരുദധാരി.സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ വിഭാഗമായ കെജിബിയില്‍ ഉദ്യോഗസ്ഥന്‍. കിഴക്കന്‍ ജര്‍മനിയില്‍ ചാരനായി പ്രവര്‍ത്തനം. ലെഫ്റ്റനന്റ് കേണല്‍ വരെയായി. തൊണ്ണൂറുകളില്‍ രാഷ്‌ട്രീയത്തില്‍. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ് മേയറിന്റെ സഹായിയായി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്‌ക്കു ശേഷം ബോറിസ് യെല്‍റ്റ്‌സിന്‍ പ്രസിഡന്റായപ്പോള്‍ എഫ്എസ്ബിയുടെ(കെജിബിയുടെ പുതിയ രൂപം) മേധാവിയായി. 1999ല്‍ പ്രധാനമന്ത്രി. യെല്‍റ്റ്‌സിന്‍ രാജിവെച്ചപ്പോള്‍ ഇടക്കാല പ്രസിഡന്റ്. 2000ല്‍ വീണ്ടും പ്രസിഡന്റ്. തുടര്‍ച്ചയായി മൂന്നു വട്ടം പ്രസിഡന്റാവരുത് എന്ന ചട്ടത്തെ മറികടക്കാന്‍ വീണ്ടും പ്രധാനമന്ത്രിയായി. 2012ല്‍ വീണ്ടും പ്രസിഡന്റായി. ചട്ടത്തില്‍ ഭേഗദതി വരുത്തി കാലാവധി ആറുവര്‍ഷമാക്കി. 2018 വന്‍ വിജയത്തോടെ വീണ്ടും പ്രസിഡന്റായി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി വിഡി സതീശന്റെ വീട്ടിൽ മൂർഖൻ പാമ്പ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

ഓപ്പറേഷൻ തൂഫാൻ, കോഴിക്കോട്ടും കൊച്ചിയിലും വൻ ലഹരിമരുന്ന് വേട്ട: ഇന്നലെ മാത്രം 145 പേർ അറസ്റ്റിൽ

Main Article

അസര്‍ബൈജാന്‍: ഖാലിസ്ഥാന്‍ ഭീകരരുടെ പുതിയ താവളം

Main Article

കരുത്തുറ്റ സമ്പദ് വ്യവസ്ഥയ്‌ക്ക് ‘5 എഫ്’ ദര്‍ശനം

പുതിയ വാര്‍ത്തകള്‍

അവിടുത്തെപ്പോലെ ഇവിടെയും

പിണക്കങ്ങൾ മാറി സിഎം വിജയും സംഗീതയും ഒന്നിക്കുന്നു, ചെന്നൈയിലെ വീട്ടിൽ സംഗീത തിരിച്ചെത്തിയതായി വാർത്ത

ബംഗ്ലാദേശികള്‍ക്ക് ആധാര്‍ അടക്കം ലഭ്യമാക്കുന്നത് ഭീകരസംഘടന

സംഘശതാബ്ദിയുടെ ഭാഗമായി തിരുവനന്തപുരം ഉദയ പാലസ് ആഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പ്രഭാഷണ സഭയില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. ദക്ഷിണ കേരളം പ്രാന്ത കാര്യവാഹ് ടി.വി. പ്രസാദ് ബാബു, വിഭാഗ് സംഘചാലക് പി. ഗിരീഷ് സമീപം (ഇടത്ത്).

പരിതപിച്ചിരിക്കാതെ പുറത്തുവരൂ, ഒരുമിച്ച് ചേരൂ: സര്‍സംഘചാലക്

അദ്ധ്യാപകര്‍ക്ക് നിയമപരവും നയപരവുമായ സംരക്ഷണം ഉറപ്പാക്കണം: എന്‍ടിയു

ജെവാര്‍ വിമാനത്താവളം വാണിജ്യ സര്‍വീസുകള്‍ക്ക് സജ്ജം; കര്‍ഷകരുമായി ആദ്യ വിമാനം ലഖ്നൗവിലേക്ക്, ജൂണ്‍ 15-ന് ഉദ്ഘാടനം

ശബരിമല കട്ടിളപ്പാളിയില്‍ ഇന്നും നാളെയും കൂടുതല്‍ പരിശോധന

സൈബറിടത്തില്‍ ഏറ്റുമുട്ടി സിപിഎം സഖാക്കള്‍; അസംതൃപ്തി മുതലെടുക്കാന്‍ വിമതര്‍

ഇന്ധനമേഖലയില്‍ ഇനി പുതുയുഗം: 100 ശതമാനം എഥനോൾ ഇന്ധനത്തിന് നിയമസാധുത ഉത്തരവിൽ നിതിൻ ഗഡ്കരി ഒപ്പുവെച്ചു

അദ്വൈതം: ഭാരതത്തിന്റെ സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.