ന്യൂദല്‍ഹി: ജനാധിപത്യ സംവിധാനത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നമോ മൊബൈല്‍ ആപ്പിലൂടെ യുവ കാര്യകര്‍ത്താക്കളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ത്രിപുര, കേരള, തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടക എന്നിവിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടാകുന്ന അക്രമങ്ങള്‍ക്കെതിരേയും മോദി ആഞ്ഞടിച്ചു. ജനാധിപത്യ സംവിധാനത്തില്‍ അക്രമങ്ങള്‍ക്ക് സ്ഥാനമില്ലെന്ന് മോദി വ്യക്തമാക്കി. ഒരുവന് സ്വയം വിശ്വാസം നഷ്ടപ്പെട്ടാല്‍ അവന് ശബ്ദിക്കാനും സത്യാവസ്ഥ അംഗീകരിക്കാനും ശക്തിയുണ്ടാകില്ല. രാഷ്ട്രീയ അതിക്രമങ്ങളുടെ പാതയാകും പിന്നീട് അയാള്‍ തെരഞ്ഞെടുക്കുകയെന്നും മോദി പറഞ്ഞു.
സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയാല്‍ ബംഗളൂരുവില്‍ 60 നമ്മ ബിപിഒ കോപ്ലെക്സുകള്‍ സ്ഥാപിക്കുമെന്നും മോദി പറഞ്ഞു. യുവാക്കള്‍ക്ക് തൊഴില്‍ ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയ മോദി കര്‍ണാടകയിലെ തൊഴില്‍ ഇല്ലായ്മ പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാരിന്റേത്. സംരംഭകരെ പ്രോത്സാഹിപ്പിക്കാനാണ് മുദ്ര ലോണ്‍ ഉള്‍പ്പടെയുള്ള പദ്ധതികള്‍. ആധാര്‍ മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ വരെ കോണ്‍ഗ്രസ് കുറ്റം പറയുമ്പോള്‍ ബിജെപി ആധുനിക സാങ്കേതിക വിദ്യ രാജ്യത്തെത്തണമെന്ന നിലപാടുകാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: