Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആത്മഹത്യാക്കുറിപ്പുകള്‍ ലോകത്തോട് പറയുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 7, 2018, 02:25 am IST
in India

ന്യൂദല്‍ഹി: ദക്ഷിണ ദല്‍ഹിയിലെ ലാഡോ സരായിയിലെ നാലു നില കെട്ടിടത്തില്‍ നിന്നു ചാടി ആത്മഹത്യ ചെയ്യുമ്പോള്‍ ലക്ഷ്മണ്‍ റൗട്ടിനും ഭാര്യക്കും ഏക മകന്റെ അകാല വേര്‍പാടായിരുന്നു ദു:ഖം. ഡെങ്കു പനി വന്നു മരിച്ച മകന്റെ അഭാവത്തില്‍ ഇനി ജീവിക്കേണ്ടതില്ല എന്ന് അവര്‍ തീരുമാനിച്ചു. 

എന്നാല്‍ ലക്ഷ്മണിന്റെ ആത്മഹത്യാക്കുറിപ്പാണ് പോലീസിനെ അമ്പരപ്പിച്ചത്. ഡെങ്കു പനി പടരാതിരിക്കാന്‍ ദല്‍ഹി സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും തന്റെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും എന്തു ചെയ്യണം എന്നതിനെക്കുറിച്ചും ആ കുറിപ്പില്‍ വിശദമാക്കുന്നുണ്ടായിരുന്നു. 2015ലായിരുന്നു ഈ സംഭവം.

അന്നു മുതലാണ് ദല്‍ഹി പോലീസ് ആത്മഹത്യാക്കുറിപ്പുകളെക്കുറിച്ചു പഠിച്ചു തുടങ്ങിയത്. വ്യത്യസ്തമായ ആത്മഹത്യാക്കുറിപ്പുകളില്‍ നിന്ന്, ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ചവരുടെ ജീവിതത്തിലേക്കും എത്തിച്ചേരാം എന്ന് ഇക്കാര്യത്തില്‍ പോലീസിനെ സഹായിക്കുന്ന മന:ശാസ്ത്രജ്ഞന്‍ സമീര്‍ പരീഖ് പറയുന്നു.

രാജ്യ തലസ്ഥാനത്ത് ഒരു ദിവസം ശരാശരി അഞ്ചു പേരെങ്കിലും ആത്മഹത്യ ചെയ്യുന്നുവെന്നാണ് കണക്ക്. 2015-16 ലെ കണക്കുകളാണിത്. ഇതില്‍ നാലു പേരെങ്കിലും ആത്മഹത്യാക്കുറിപ്പുകള്‍ ബാക്കിവെച്ചിട്ടാണ് ഈ ലോകത്തോടു വിടപറയുന്നത്.

ഇത്തരം കുറിപ്പുകളുടെ കാര്യത്തിലും കാലത്തിനനുസരിച്ചുള്ള മാറ്റമുണ്ടെന്നാണ് സമീര്‍ പരീഖ് പറയുന്നത്. ബക്‌സറിലെ ജില്ലാ മജിസ്‌ട്രേറ്റ് ആയിരുന്ന മുകേഷ് പാണ്ഡെയുടെ ആത്മഹത്യാക്കുറിപ്പ് ഒരു വീഡിയോ ക്ലിപ്പ് ആയിരുന്നു. ജീവിതത്തിന്റെ മനോഹാരിതയക്കുറിച്ചും അതേസമയം തന്നെ അതിന്റെ നശ്വരതയെക്കുറിച്ചും വളരെ ശാന്തനായി സംസാരിച്ചു അദ്ദേഹം. തൊട്ടടുത്ത നിമിഷം താന്‍ ജീവന്‍ സ്വയം അവസാനിപ്പിക്കാന്‍ പോകുന്നു എന്നതിന്റെ ഒരു സൂചനയും നല്‍കാതെ. 

2015നും16നും ഇടയ്‌ക്കുള്ള നാലായിരം ആത്മഹത്യാക്കുറിപ്പുകളാണ് ദല്‍ഹി പോലീസ് പഠന വിധേയമാക്കയത്. ഒരൊറ്റ നിമിഷത്തിന്റെ തീരുമാനമാണ് പലര്‍ക്കും ആത്മഹത്യ. മനുഷ്യ സ്‌നേഹത്തിന്റേയും നന്മയുടേയും അടയാളങ്ങളാണ് പല കുറിപ്പുകളും. ഇങ്ങനെയൊരാള്‍ക്ക് എങ്ങനെ ഇത്ര ക്രൂരത ചെയ്യാന്‍ കഴിഞ്ഞു എന്നു തോന്നും പലപ്പോഴും. പശ്ചിമ ദല്‍ഹിയിലെ രജൗരി ഗാര്‍ഡനില്‍ രണ്ടു വയസുള്ള മകളെ കൊന്ന് ആത്മഹത്യ ചെയ്ത വിധി ചന്ദ് എന്ന സ്ത്രീയുടെ കുറിപ്പില്‍, തന്റെ ആഭരണങ്ങള്‍ വിറ്റ് ആ പണം പാവപ്പെട്ടവര്‍ക്കു നല്‍കുന്നതിനെക്കുറിച്ച് വിശദമായി എഴുതിയിരുന്നു. 

ചിലര്‍ ജീവിതവീക്ഷണത്തിന്റെ അപാരമായ തലങ്ങള്‍ അവസാന വാക്കുകളില്‍ പ്രതിഫലിപ്പിക്കും. ജീവിതം മായയാണ്. ബഹിരാകാശം പോലും ശൂന്യം. ഞാന്‍ ഒരു പക്ഷിയെപ്പലെ പാറിപ്പറന്ന് ജീവിക്കാന്‍ ആഗ്രഹിക്കുന്നു. ഞാന്‍ പ്രകൃതിയുടെ മടിയില്‍ ഉറങ്ങാന്‍ ആഗ്രഹിക്കുന്നു, ഇരുപത്താറുകാരനായ സിദ്ധാര്‍ഥ് ശങ്കര്‍ മഹാപത്രയുടെ ആത്മഹത്യാക്കുറിപ്പ് ഇങ്ങനെയായിരുന്നു. ദല്‍ഹിയിലെ ആര്‍എംല്‍ ആശുപത്രിയില്‍ പിജി വിദ്യാര്‍ഥിയായിരുന്നു സിദ്ധാര്‍ഥ്. 

ആത്മഹത്യാക്കുറിപ്പുകളുടെ പഠനത്തിലൂടെ തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, സമീര്‍ പരീഖിനെപ്പോലുള്ള മനശ്ശാസ്ത്രജ്ഞരുടെ സഹായത്തോടെ വിപുലമായ, ആത്മഹത്യാ വിരുദ്ധ കൗണ്‍സലിങ് പരിപാടിക്കു തുടക്കമിട്ടിരിക്കുകയാണ് ദല്‍ഹി പോലീസ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

സ്വത്വപുനഃസ്ഥാപനം ഉപനിഷത്തില്‍

Kerala

സ്വർണവിലയിൽ ഇന്നും കുതിപ്പ് : ഇന്നത്തെ വില അറിയാം

India

ഭാരത് ടാക്സി രണ്ട് വർഷത്തിനുള്ളിൽ 500 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും : അമിത് ഷാ

Health

നല്ല നിറമുള്ളവർ പെട്ടെന്ന് കറുത്തു പോകുന്നത് വെയിലേൽക്കുന്നത് കൊണ്ട് മാത്രമല്ല, പകരം ചില ഗുരുതര രോഗലക്ഷണങ്ങളാകാം

News

കലാശ്രീ രാമകൃഷ്ണൻ രചിച്ച ‘ഹൈദരാബാദ് എന്റെ ഭാഗ്യ നഗരം’ പ്രകാശനം ചെയ്തു

പുതിയ വാര്‍ത്തകള്‍

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

കവിത: പ്രണാമം

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

ഇത്തരം പ്രഭാത ഭക്ഷണങ്ങൾ ശീലമാക്കിയാൽ ഹൃദയത്തിൽ ബ്ലോക്ക് ഉണ്ടാകാതെ ഇരിക്കാൻ സഹായിക്കും, എല്ലുകളുടെ ബലത്തിനും നന്ന്

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.