തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും മനുഷ്യാവകാശ കമ്മിഷന്. സര്‍ക്കാരിന് മനുഷ്യാവകാശ കമ്മിഷനില്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്ന് ആക്ടിങ് ചെയര്മാന് പി.മോഹനദാസ് പറഞ്ഞു. കമ്മീഷനില്‍ ഭേദഗതി വരുത്തണമെങ്കില്‍ പാര്‍ലമെന്റ് ഇടപെടണമെന്നും മോഹനദാസ് പറഞ്ഞു.
വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം നടത്തണമെന്ന മോഹനദാസിന്റെ നിര്‍ദേശം മുഖ്യമന്ത്രിയെ ചൊടിപ്പിച്ചിരുന്നു. നുഷ്യാവകാശ കമ്മീഷന് ചെയര്മാന് ആ പണി എടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. കേസില്‍ നിയമം അറിയാതെയാകും മുഖ്യമന്ത്രി കമ്മീഷനെ വിമര്‍ശിച്ചത്. എജിയോട് ചോദിച്ചാല്‍ കമ്മീഷന്റെ അധികാരം മുഖ്യമന്ത്രിക്ക് മനസിലാകുമെന്നും മറുപടിയായി മോഹനദാസ് വ്യക്തമാക്കിയിരുന്നു.
മനുഷ്യാവകാശ കമ്മീഷനെ വിമര്‍ശിച്ച് മുഖ്യമന്ത്രിക്കു പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും രംഗത്തെത്തിയിരുന്നു. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് രാഷ്ട്രീയക്കാരനെ പോലെ സംസാരിക്കാന്‍ പാടില്ലെന്നും അങ്ങനെയെങ്കില്‍ ആ സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താന്‍ പോകുന്നതാണ് നല്ലതെന്നുമാണ് കോടിയേരി പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: