Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മതമുള്ള മാനഭംഗം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2018, 03:38 am IST
in Kerala

പൊന്നാനിയിലെ മതപാഠശാലയില്‍ നിന്ന് വിട്ടുമാറാത്ത ജലദോഷവുമായി താനൂരിലെ വീട്ടിലെത്തിയ വിദ്യാര്‍ത്ഥി അമീന്‍ (16) രോഗം ഭേദമാകാത്തതിനെ തുടര്‍ന്ന് മരിച്ചു. കാരണം തൊണ്ടമുള്ള് അഥവാ ഡിഫ്തീരിയ. പുളിക്കലിലെ ഒമ്പതാം ക്ലാസുകാരന്‍ അഹമ്മദ് അസഫ്‌സാബും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത് ഡിഫ്തീരിയ കാരണം. ഡിഫ്തീരിയ മൂലം മരിച്ച മലപ്പുറത്തെ 12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 99 ശതമാനവും പ്രതിരോധ കുത്തിവെയ്‌പ്പ് എടുത്തിരുന്നില്ല. രോഗബാധ കൂടിയ 2016ല്‍ ആരോഗ്യ വകുപ്പ് മലപ്പുറത്ത് കണക്കെടുക്കുമ്പോള്‍ 2,35,537 കുട്ടികള്‍ തുള്ളി മരുന്നോ കുത്തിവെയ്‌പ്പോ എടുക്കാത്തവരായി ഉണ്ടായിരുന്നു.

മുസ്ലിം മതവിഭാഗത്തില്‍പ്പെട്ടവരുടെ പ്രത്യുല്‍പ്പാദന ശേഷി നശിപ്പിക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയാണ് പ്രതിരോധ കുത്തിവെയ്‌പ്പും തുള്ളിമരുന്നുമെന്നും പ്രചരിപ്പിക്കപ്പെട്ടതിന്റെ ഫലം!

തെറ്റായ പ്രചാരണങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഒഴുകി. രോഗപ്രതിരോധ കുത്തിവെപ്പുകളില്‍ പോലും മതവികാരം കുത്തിവെയ്‌ക്കുന്നവര്‍ ആരാണ് എന്ന ചോദ്യത്തിനു മാത്രം കേരളം ഉത്തരം കണ്ടെത്തിയില്ല.

മുമ്പ് മലപ്പുറത്തെ സിനിമാ തിയേറ്ററുകള്‍ ഒന്നൊന്നായി കത്തിച്ചാമ്പലായി. ഇന്നത്തെ രീതിയിലുള്ള മള്‍ട്ടിപ്ലക്‌സുകളായിരുന്നില്ല അന്നത്തെ നാട്ടിന്‍പുറത്തെ തിയേറ്ററുകള്‍. ഓല മേഞ്ഞ ടാക്കീസുകള്‍ കത്തിയത് സിഗരറ്റ് ബോംബില്‍ നിന്ന് തീ പിടിച്ചാണെന്ന് കണ്ടെത്തി. കത്തിച്ചത് എന്തിനാണെന്നോ കത്തിച്ചത് ആരാണെന്നോ ആരും തിരക്കിയില്ല. ഗൗരവമായി അന്വേഷിച്ചില്ല. സംഭവങ്ങളുടെ ഉള്ളറകളിലേക്ക് അന്വേഷണം നീക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരുകള്‍ കാണിച്ചില്ല.

മതവിരുദ്ധമാണ് സിനിമയും പ്രതിരോധ കുത്തിവെപ്പുമെന്നും പഠിപ്പിക്കുന്ന മതവര്‍ഗീയശക്തികള്‍ നവ പരീക്ഷണങ്ങളുടെ ലബോറട്ടറികളിലായിരുന്നു. സമാധാന കാലങ്ങളിലെ യുദ്ധമുറകളായിരുന്നു ഇവയെന്ന് തിരിച്ചറിയാന്‍ തക്ക ബൗദ്ധിക സത്യസന്ധത കേരളത്തിലെ രഹസ്യാന്വേഷണ വിഭാഗങ്ങളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് എന്നേ നഷ്ടമായിരുന്നു. 

വാക്‌സിന്‍ വിരുദ്ധ പ്രചാരണവും ഗെയില്‍ പൈപ്പ് ലൈനിനും ദേശീയപാതാ വികസനത്തിനും എതിരായ സമരവും എല്ലാം മതഭീകര ശക്തികള്‍ക്ക് സംഘടനാ ബലം വര്‍ദ്ധിപ്പിക്കാനുള്ള പരിശീലനക്കളരികളായിരുന്നു. ജീവല്‍ പ്രശ്‌നങ്ങളെന്നു പ്രചരിപ്പിച്ച് നാട്ടുകാരെ തെരുവിലിറക്കാന്‍ കിട്ടിയ അവസരങ്ങളെല്ലാം മുതലെടുത്തു. എളുപ്പം തെറ്റിദ്ധരിപ്പിക്കാന്‍ തക്ക വിഷയങ്ങള്‍ എടുത്ത് ബുദ്ധിപൂര്‍വ്വമായി പ്രചാരണം നടത്താനുള്ള പരിശീലനം നേടിയവരായിരുന്നു ഇക്കൂട്ടര്‍.

 കാത്വയില്‍ പിടഞ്ഞു മരിച്ച പെണ്‍കുട്ടിയുടെ ദാരുണ മരണത്തെ പ്രചണ്ഡമായ വിദ്വേഷത്തീയായി ആളിക്കത്തിക്കാന്‍ ഇക്കൂട്ടര്‍ക്ക് എളുപ്പം കഴിഞ്ഞു. മതവിദ്വേഷത്തിന്റെ വിഷപ്പുക പടര്‍ത്തുന്നതായിരുന്നു ആ പ്രചാരണം. 1921ല്‍ മലപ്പുറം പള്ളി ബ്രിട്ടീഷുകാര്‍ തകര്‍ത്തുവെന്ന കുപ്രചാരണമാണ് 1921ലെ മാപ്പിള ലഹളക്ക് പെട്ടെന്ന് വഴിമരുന്നിട്ടത്. വിവരസാങ്കേതിക വിദ്യയും വാട്‌സാപ്പും ഇല്ലാതിരുന്ന ഒരുകാലഘട്ടത്തില്‍ കാട്ടുതീ പോലെ പടര്‍ന്ന ആ വാര്‍ത്തയാണ് കലാപത്തിന്റെ കെടുതികള്‍ വര്‍ദ്ധിപ്പിച്ചത്. 

കലാപത്തിനു 100 വര്‍ഷം തികയാനിരിക്കേ സാമൂഹ്യമാധ്യമങ്ങള്‍ വഴി പുതിയ കലാപത്തിന്റെ സാദ്ധ്യതകള്‍ പരീക്ഷിക്കുന്നതാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്. മനുഷ്യ മനഃസാക്ഷിയെ വേദനിപ്പിച്ച പെണ്‍കുട്ടിയുടെ ദാരുണാന്ത്യത്തില്‍ മനം നൊന്തവരില്‍ മതമുള്ളവരും മതമില്ലാത്തവരുമുണ്ടായിരുന്നു. എന്നാല്‍ ദാരുണ മരണത്തിലും മതവും മതവിദ്വേഷവും കലര്‍ത്തുന്നതിലായിരുന്നൂ മറ്റു ചിലര്‍. അതിന്റെ ദുരന്തമാണ് ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടത്.

നാളെ

കേരളം ഭീകരതയുടെ

സുരക്ഷിത താവളമായതെങ്ങനെ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

Kerala

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

Kottayam

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

Kerala

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

Kerala

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

പുതിയ വാര്‍ത്തകള്‍

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

കേരള മുഖ്യമന്ത്രി പ്രഖ്യാപനം 12 മണിക്ക് ഉണ്ടായേക്കും: ചാർട്ടേർഡ് വിമാനത്തിൽ കെ.സിയില്ല, പ്രഖ്യാപനം ഡൽഹിയിൽ വെച്ചെന്ന് സൂചന

പ്രതിഷേധമോ അതിരുകടന്ന ആഘോഷമോ പാടില്ലെന്ന് കെ സി വേണുഗോപാല്‍ ക്യാമ്പ്, വി ഡിക്കായി ചക്കുളത്തുകാവ് ക്ഷേത്രത്തില്‍ ശത്രുസംഹാര പൂജ

സുകുമാരൻ നായരെ പിന്തുണച്ച് തിരുവഞ്ചൂർ; അദ്ദേഹം പറഞ്ഞതിൽ അർഥങ്ങളുണ്ട്, അനവസരത്തിൽ കാര്യങ്ങൾ പറയുന്ന ആളല്ല

ഗവർണറെ കാണാൻ അനുമതി തേടി കോൺഗ്രസ്; സണ്ണിജോസഫ് വൈകുന്നേരം 3 മണിക്ക് ഗവർണറെ കാണും

പി ജയരാജന്റെ പുസ്തകം പുറത്തിറക്കിയാല്‍ കൊന്നുകളയുമെന്ന് ചിന്ത പബ്ലിഷേഴ്‌സ് മാര്‍ക്കറ്റിങ് മാനേജര്‍ക്ക് വധഭീഷണി; പിന്നിൽ ആർഎസ്എസ് ആണെന്ന് ജയരാജൻ

ഐഎന്‍എസ് മഹേന്ദ്രഗിരി കമ്മിഷന്‍ ചെയ്തപ്പോള്‍

ശത്രുക്കളുടെ റഡാർ കണ്ണുകളെ വെട്ടിച്ചുമുന്നേറാൻ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ ഇന്ത്യൻ നാവികസേനയിലേക്കെത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.