കൊച്ചി: എറണാകുളം കലൂരില്‍ മെട്രോ ലൈനിന് സമീപം നിര്‍മാണത്തിലിരുന്ന മൂന്ന് നില കെട്ടിടം തകര്‍ന്ന് വീണു. ആളപായമില്ല. കലൂര്‍ മെട്രോ സ്റ്റേഷന് സമീപം ഗോകുലം പാര്‍ക്കിനോട് ചേര്‍ന്ന് പൈലിങ് ജോലികള്‍ നടത്തിയിരുന്ന പോത്തീസിന്റെ ബഹുനില കെട്ടിടത്തിന്റെ പില്ലറുകളാണ് ഇടിഞ്ഞു താഴ്ന്നത്.
30 മീറ്റര്‍ നീള പില്ലര്‍ മറിഞ്ഞു വീണു. 15 മീറ്റര്‍ ആഴത്തില്‍ മണ്ണിടിഞ്ഞു. കലൂര്‍ മെട്രോ സ്റ്റേഷനോട് ചേര്‍ന്നാണ് സംഭവം. ഇതു വഴിയുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി ആലുവയില്‍ നിന്നുള്ള പമ്പിംഗ് നിര്‍ത്തി വച്ചു. മെട്രൊയുടെ തൂണുകള്‍ കടന്നു പോകുന്ന ഭാഗത്ത് റോഡിനോട് ചേര്‍ന്ന് ഗര്‍ത്തം രൂപപ്പെട്ടിട്ടുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതു വഴിയുള്ള ഗതാഗതം തടഞ്ഞു. സംഭവത്തെ തുടര്‍ന്ന് മെട്രോ സര്‍വ്വീസ് നിര്‍ത്തി വച്ചു. വെള്ളിയാഴ്ച വിശദമായ പരിശോധനകള്‍ക്ക് ശേഷമേ സര്‍വ്വീസ് പുനരാരംഭിക്കുകയുള്ളൂ. പാലാരിവട്ടം വരെ മാത്രമായി വെള്ളിയാഴ്ച മെട്രോ സര്‍വീസ് ചുരുക്കിയതായി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: