Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലേഷ്യന്‍ ജയിലില്‍ വധശിക്ഷയുടെ നിഴലില്‍ നാല് യുവാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2018, 02:07 am IST
in Kerala

പത്തനാപുരം: മലേഷ്യയില്‍ ജോലിതേടിയെത്തി ഒടുവില്‍ മയക്കുമരുന്നു മാഫിയയുടെ ചതിയില്‍പ്പെട്ട് അഞ്ചുവര്‍ഷമായി ജയിലില്‍ വധശിക്ഷയുടെ നിഴലിലാണ് നാല് മലയാളി യുവാക്കള്‍.

പത്തനാപുരം രഞ്ജിത്ത് രവീന്ദ്രന്‍ (29), എരുമേലി സ്വദേശി എബി അലക്‌സ് (38), വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍ (32), ചിറ്റാര്‍ സ്വദേശി സജിത്ത് സദാനന്ദന്‍ (31) എന്നിവരാണ് മോചനം പ്രതീക്ഷിച്ചു കഴിയുന്നത്. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോചനത്തിനായി മനസ്സുരുകി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് കുടുംബാംഗങ്ങള്‍. 

വെല്‍ഡിങ് ജോലിക്കായാണ് 2013 ജൂലൈ ഒന്‍പതിന് ഇവര്‍ ചെന്നൈയില്‍നിന്ന് മലേഷ്യക്ക് പോയത്. വിസയ്‌ക്ക് ഒരുലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. 50,000 രൂപവീതം ഏജന്റുമാരായ വര്‍ക്കല സ്വദേശി അനൂപ്, സഹോദരന്‍ ഷാജഹാന്‍ എന്നിവര്‍ക്ക് നല്‍കി. ബാക്കി തുക ശമ്പളത്തില്‍നിന്ന് നല്‍കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ പറഞ്ഞ ജോലിയല്ല അവര്‍ക്ക് മലേഷ്യയില്‍ ലഭിച്ചത്. മെര്‍ക്കുറി’എന്ന പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയില്‍ ശുചീകരണ ജോലിയാണ് കിട്ടിയത്. 2013 ജൂലൈ 26ന് ഇവര്‍ താമസിച്ചിരുന്ന മുറിയില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കമ്പനി ഡ്രൈവറും തമിഴ് വംശജനുമായ മലേഷ്യന്‍ സ്വദേശി നാഗരാജന്റെ ബാഗില്‍നിന്ന് ലഹരിമരുന്നു പിടികൂടി.

ചിറ്റാര്‍സ്വദേശി സിജോ തോമസ്, മാവേലിക്കര സ്വദേശി രതീഷ് രാജന്‍, വര്‍ക്കല സ്വദേശി മുഹമ്മദ് കബീര്‍ ഷാഫി, ചൈന്നെ സ്വദേശി ഷാജഹാന്‍ എന്നിവര്‍ അറസ്റ്റിലായി. തുടര്‍ന്ന് ഇവര്‍ ജോലി ചെയ്തിരുന്ന കമ്പനിയില്‍നിന്ന് ലഹരിമരുന്നു പിടിച്ചെടുത്തു. അവിടെ വച്ചാണ് പത്തനാപുരം സ്വദേശി രഞ്ജിത്ത് രവീന്ദ്രന്‍, ചിറ്റാര്‍ സ്വദേശി സജിത് സദാനന്ദന്‍, എരുമേലി ചാത്തന്‍തറ സ്വദേശി എബി അലക്‌സ്, വര്‍ക്കല സ്വദേശി സുമേഷ് സുധാകരന്‍, മലേഷ്യന്‍ പൗരന്‍ സര്‍ഗുണന്‍ എന്നിവര്‍ അറസ്റ്റിലാകുന്നത്.

ഇവരുടെ മോചനം ഉടനെ ഉണ്ടാവുമെന്നും മറ്റു ശ്രമങ്ങളുണ്ടായാല്‍ മോചനം ബുദ്ധിമുട്ടാകുമെന്നുമുള്ള കമ്പനി അധികൃതരുടെ വാക്കുകളില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയായിരുന്നു അറസ്റ്റിലായവരും ബന്ധുക്കളും. അതിനാല്‍ നാട്ടില്‍നിന്ന് ശ്രമങ്ങള്‍ നടത്താതിരുന്ന ബന്ധുക്കള്‍ പിന്നീടാണ് കമ്പനിയുടെ ചതി തിരിച്ചറിഞ്ഞത്. കഴിഞ്ഞമാസം ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ സിജോ തോമസില്‍നിന്നാണ് കൂടുതല്‍ വിവരങ്ങള്‍ ബന്ധുക്കളറിഞ്ഞത്. മലേഷ്യന്‍ കോടതി രഞ്ജിത്ത്, സുമേഷ്, എബി, സജിത്ത് എന്നിവര്‍ക്ക് കഴിഞ്ഞ ജനുവരിയില്‍ വധശിക്ഷ വിധിച്ചെന്ന ഞെട്ടിക്കുന്ന വിവരമാണ് സിജോ തോമസ് പറഞ്ഞത്. നിരപരാധികളായ യുവാക്കള്‍ കമ്പനിയൊരുക്കിയ ചതിക്കുഴിയില്‍ അകപ്പെടുകയായിരുന്നു. ഏജന്റുമാര്‍ ഇവരെ ലഹരിമരുന്നു മാഫിയയില്‍ കുടുക്കുകയായിരുെന്നന്നാണ് ബന്ധുക്കള്‍ പറയുന്നത്. 

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും വി. മുരളീധരന്‍ എംപിയും വഴി കേന്ദ്രസര്‍ക്കാരിനെ വിഷയം അറിയിക്കാനും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ നേരില്‍ കാണാനുമുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വക്കീൽ വേഷത്തിൽ ഹൈക്കോടതിയിലെത്തി മമത ; രാജ്യത്ത് ഇതു പോലെ മറ്റൊരു നേതാവില്ലെന്ന് ടി എം സി

Kerala

‘ സൈബർ ആക്രമണങ്ങളൊക്കെ ഞാൻ സഹിക്കും ‘ ; സങ്കടം മറച്ച് പിടിച്ച് കെ സി വേണുഗോപാൽ, സതീശന് ആശംസ

News

ബംഗാൾ സ്‌കൂളുകളിൽ വന്ദേമാതരം നിർബന്ധമാക്കി, നടപ്പാക്കൽ നിരീക്ഷിക്കാൻ സംവിധാനം

Kerala

അടുത്ത 5 വർഷം കേരളം മുസ്ലിം ലീഗിന്റെ ഭരണത്തിൽ; കോൺഗ്രസിന്റെ ഹൈക്കമാൻഡ് ദൽഹിയിലല്ല, പാണക്കാട് ഹൗസിൽ: ബിജെപി

Kerala

ലഷ്കർ ഭീകരൻ സൈഫുള്ള ബലൂചിയെ നോട്ട് മാലയിട്ട് ആദരിച്ചു ; താമസസൗകര്യവും, ഭക്ഷണവും ഒരുക്കി നൽകി ; കശ്മീരിൽ സ്കൂൾ അധ്യാപകനെ അറസ്റ്റ് പോലീസ്

പുതിയ വാര്‍ത്തകള്‍

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

എല്ലാവര്‍ക്കും എന്നെ ഭാര്യയായി വേണം;കല്യാണം കഴിക്കുമ്പോള്‍ ഞാന്‍ പത്താം ക്ലാസില്‍ പഠിക്കുകയായിരുന്നു;നടി മൗഷുമി ചാറ്റര്‍ജി

ജനാധിപത്യ മര്യാദ ഇല്ലാത്ത തീരുമാനം; കോൺഗ്രസ് ലീഗിന് മുന്നിൽ കീഴടങ്ങി, വിമർശനവുമായി ജി.സുകുമാരൻ നായർ

ചോര മണക്കുന്ന തിരുനക്കര ബസ് സ്റ്റാന്റ്; ഒരു നിജവും നിശ്ചയവുമില്ലാതെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ

11 കോടി വരുമാനമുള്ള രാഹുൽ വിദേശ യാത്രകൾക്കായി ചിലവഴിച്ചത് 60 കോടി രൂപ ; രാഹുലിനായി പണം മുടക്കുന്നത് വിദേശ കമ്പനിയോ ?

പ്രസിഡന്റിന് ചായ കൊടുക്കരുത് എന്നുവരെയാണ് അവർ പറയുന്നത് , അൻസിബ മനസ്സു മടുത്ത് രാജിവച്ചതാണ് ; ബാബുരാജ്

അച്ചടക്കം പാലിച്ചിട്ടും അവഗണിച്ചു; കടുത്ത പ്രതിഷേധവുമായി ചെന്നിത്തല, നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ല

പാചകവാതകസിലിണ്ടര്‍ ശേഖരവുമായി പിടിയിലായത് വന്‍കരിഞ്ചന്ത റാക്കറ്റ്; അന്വേഷണം വേണമെന്ന ആവശ്യം ശക്തമായി

മലപ്പുറത്ത് ഉള്ളി ലോറിയിൽ സ്ഫോടകവസ്തു ശേഖരം കണ്ടെത്തിയ സംഭവം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ഒടുവിൽ പ്രഖ്യാപനം വന്നു; വി.ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.