Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൊന്തന്‍പുഴയും ഹാരിസണും; സിപിഐക്ക് ഇരട്ട പ്രഹരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2018, 03:11 am IST
in Kerala

കോട്ടയം: സര്‍ക്കാരിന് അവകാശപ്പെട്ട ഭൂമിയുമായി ബന്ധപ്പെട്ട കേസുകളില്‍ പരാജയം സിപിഐയെ പ്രതിരോധത്തിലാക്കി. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന 7,000 ഏക്കര്‍ വരുന്ന പൊന്തന്‍പുഴ വനത്തിന്റെ അവകാശം കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി വിധിയോടെ നഷ്ടമായി. ഈ വിധിയിലൂടെ സംരക്ഷിത പദവി നഷ്ടമായ പൊന്തന്‍പുഴ സ്വകാര്യ വനമായിട്ടാണ് കണക്കാക്കുന്നത്. ഇതിന് പിന്നാലെയാണ് ഹാരിസണിന്റെ കൈവശമുണ്ടയായിരുന്ന 30,000 ഏക്കര്‍ ഭൂമി ഏറ്റെടുത്ത സര്‍ക്കാര്‍ നടപടി റദ്ദാക്കിക്കൊണ്ട് ഹൈക്കോടതിയുടെ ഉത്തരവും വന്നത്.  

 സിപിഐ കൈകാര്യം ചെയ്യുന്ന വകുപ്പുകളുമായി ബന്ധപ്പെട്ട രണ്ടു കേസുകളും സര്‍ക്കാര്‍ തോറ്റുകൊടുക്കുകയായിരുന്നുവെന്ന ആരോപണം ശക്തമായിരിക്കുകയാണ്. പൊന്തന്‍പുഴ വനവുമായി ബന്ധപ്പെട്ട കേസില്‍ തോറ്റപ്പോള്‍ സിപിഐ നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉണ്ടായത്. ഹാരിസണ്‍ കേസിലെ വിധിയോടെ ഈ ആരോപണങ്ങള്‍ക്ക് മൂര്‍ച്ഛ കൂടും. 

പൊന്തന്‍പുഴ വനത്തിന്റെ സംരക്ഷിത പദവി നിലനിര്‍ത്താന്‍ രേഖകളും തെളിവുകളും ഉണ്ടായിരുന്നിട്ടും അത് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ റവന്യു, വനം വകുപ്പുകള്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. മുമ്പ് സര്‍ക്കാരിന് അനുകൂലമായി ലഭിച്ച കോടതിവിധികള്‍ വാദത്തിനിടയില്‍ ചൂണ്ടിക്കാണിക്കുന്നതിലും ആവശ്യമായ തെളിവുകള്‍ കൃത്യസമയത്ത് ഹാജരാക്കാനും സാധിച്ചില്ല. വനത്തിന് അവകാശം ഉന്നയിച്ചവരുടെ ചെമ്പ് പട്ടയത്തിന്റെ ആധികാരിതയെ ചോദ്യംചെയ്തില്ലെന്നും ആക്ഷേപമുണ്ടായി. എല്‍ഡിഎഫ് ഭരണകാലത്ത് നിയമിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ പൊന്തന്‍പുഴ വനത്തെ കുറ്റിക്കാടെന്ന് വിശേഷിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കിയതും തിരിച്ചടിയായി. ഈ റിപ്പോര്‍ട്ട് തിരുത്തണമെന്ന് വനംവകുപ്പ് ആവശ്യപ്പെടാതിരുന്നതും കേസിലെ ഗുരുതര വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. 

ഹാരിസണ്‍ കേസിലെ വിധിയോടെ രാജമാണിക്യം കമ്മീഷന്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്ത 5.20 ലക്ഷം ഏക്കര്‍ ഭൂമിയും സര്‍ക്കാരിന് നഷ്ടമാകും. പീരുമേട് എവിടി, പീരുമേട് ആര്‍ബിടി, പോബ്‌സ് നെല്ലിയാമ്പതി, ടിആര്‍ടി തുടങ്ങിയ വന്‍കിട തോട്ടങ്ങളുടെ ഉടമകള്‍ സര്‍ക്കാരുമായി നിയമയുദ്ധത്തിലാണ്. ഹാരിസണ്‍ കേസിലെ വിധി അവര്‍ക്ക് പിടിവള്ളിയായിരിക്കുകയാണ്.  

ഹാരിസണ്‍  ഉള്‍പ്പെടെയുള്ള ഭൂമി കേസുകള്‍ വാദിക്കുന്ന അഭിഭാഷകരെ അടിക്കടി മാറ്റിയതും കേസിന്റെ നടത്തിപ്പിനെ ബാധിച്ചെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. ഭൂമി കേസുകള്‍ കൈകാര്യം ചെയ്ത് പ്രാഗല്‍ഭ്യം തെളിയിച്ച സുശീല ഭട്ടിനെ മാറ്റിയതിന് ശേഷം ഒന്നര വര്‍ഷത്തിനുള്ളില്‍ നാല് ഗവണ്‍മെന്റ് പ്ലീഡര്‍മാരെയാണ് നിയമിച്ചത്. വന്‍കിട കോര്‍പ്പറേറ്റുകളായ എതിര്‍കക്ഷികള്‍ വന്‍തുക മുടക്കി അഭിഭാഷകരെ നിയമിച്ചപ്പോഴാണ് ഈ അവസ്ഥ. വലിയ തോതില്‍ സര്‍ക്കാര്‍ ഭൂമി അന്യാധീനപ്പെടുന്ന തരത്തില്‍ സിപിഐയുടെ വകുപ്പുകളിലുണ്ടായ വീഴ്ചയെക്കുറിച്ച് പ്രതികരിക്കാന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം തയ്യാറായിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇനി കളിച്ചാൽ ഇതുവരെ കണ്ടിട്ടില്ലാത്തത് കാണും: പാകിസ്ഥാന് താക്കീതുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

Kerala

നെടുമങ്ങാട് ജില്ലാ ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടിയ വയോധികന്‍ മരിച്ചു

India

വന്‍താര ക്രീമറി ഐസ്ക്രീമുമായി മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി

Kerala

ആലപ്പുഴയില്‍ ജപ്പാന്‍ജ്വരം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായര്‍ക്കുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം: ഇടുക്കി ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിക്ക് സസ്‌പെന്‍ഷന്‍

സതീശന് ആശംസ അറിയിച്ച് ഷാഫി പറമ്പിൽ ; കാലുവാരാൻ നോക്കിയതല്ലേ , കടുത്ത സൈബറാക്രമണവുമായി ലീഗ് അണികൾ

കെ സിയെ അനുനയിപ്പിച്ചത് എഐസിസി അധ്യക്ഷപദം വാഗ്ദാനം ചെയ്ത്,6 മന്ത്രിമാരെയും ചോദിക്കുന്ന വകുപ്പും നല്‍കും

തമിഴ്നാട്ടില്‍ ജോസഫ് വിജയിന്റെ ജ്യോത്സ്യന്റെ ചീട്ട് കീറിയത് ജൂലി

തമ്മിലടി ജനാധിപത്യ പാര്‍ട്ടി ആയതിനാലെന്ന് സതീശന്‍,ബി ജെ പിയില്‍ ഇത് നടക്കില്ല, പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വികാരാധീനനായി നിയുക്ത മുഖ്യമന്ത്രി

സോബിയ ഷാഹീദ് (ഇടത്ത്) ധുരന്ധര്‍ സിനിമയിലെ റോ ഏജന്‍റായി അഭിനയിക്കുന്ന രണ്‍വീര്‍ സിങ്ങ് (വലത്ത്)

ധുരന്ധറിലെ റോ ഏജന്‍റ് പാക് സര്‍ക്കാരിന്റെ ഉറക്കം കെടുത്തുന്നു, പാക് പ്രതിപക്ഷ എംഎല്‍എമാര്‍ റോ ഏജന്‍റുമാരുടെ വാലാട്ടികളാണെന്ന് സോബിയ ഷഹീദ്

‘ കേരള മണ്ണിലെ നിയമങ്ങൾ ലീഗ് പറയുമെങ്കിൽ അതേ ലീഗിന്റെ ആസ്ഥാനം പാണക്കാടു നിന്ന് തീഹാറിലേക്ക് മാറ്റേണ്ടിവരും മറക്കണ്ട‘

തളിപ്പറമ്പില്‍ പി കെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വം: സിപിഎം സംസ്ഥാന സമിതിയില്‍ രൂക്ഷവിമര്‍ശനം

രമേശ് ചെന്നിത്തല

കടുത്ത അതൃപ്തിയില്‍ ചെന്നിത്തല,നിയമസഭാകക്ഷി യോഗത്തില്‍ പങ്കെടുക്കാതെ ഗുരുവായൂരിലേക്ക്, മന്ത്രിമാരെ നിര്‍ദ്ദേശിക്കാന്‍ കെ സിയും

‘ ഭൂമി ഗോളമാണെന്ന് നൂറ്റാണ്ടുകൾക്ക് മുൻപേ പറഞ്ഞത് പ്രവാചകൻ ‘ ; ലീഗിനെയും, ജിഹാദികളെയും കയ്യിലെടുക്കാൻ അന്ന് സതീശൻ നടത്തിയ പ്രസ്താവന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.