Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറവിയിലാഴാത്ത മഹാദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 02:25 am IST
inVicharam

2016 ഏപ്രില്‍ 10 പുലര്‍ച്ചെ ലോകത്തെത്തന്നെ ഞെട്ടിപ്പിച്ച മഹാദുരന്തത്തിന് രണ്ട് വര്‍ഷം തികയുകയാണ്. കൊല്ലം പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി നടന്ന വെടിക്കെട്ടാണ് മഹാദുരന്തമായി മാറിയത്. 107 പേരാണ് മരിച്ചത്. അംഗഭംഗം ഉള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റവരുമായി ഇന്നും ഏകദേശം 1000 ഭക്തജനങ്ങള്‍ ഈ ദുരന്തത്തിന്റെ ദുരിതം പേറി കഴിയുകയാണ്.

നമ്മുടെ മനസ്സില്‍ അന്നത്തെ ദുരന്തചിത്രം ഇന്നും നിറഞ്ഞുനില്‍ക്കുന്നു. അമിട്ടുകളില്‍നിന്ന് തീപടര്‍ന്നതാണോ? കത്തുന്ന അമിട്ടുമായി കോണ്‍ക്രീറ്റ് നിര്‍മ്മിത കമ്പപ്പുരയിലേക്ക് ഒരാള്‍ ഓടിക്കയറിയെന്ന് ജനങ്ങള്‍ നിസ്സംശയം പറയുന്നു. ഒരു അട്ടിമറിയുടെ ലക്ഷണങ്ങള്‍ കണ്ടിട്ടും അതിനെ നിസ്സാരമായി കാണുന്ന ഭരണ സംവിധാനം നിലനില്‍ക്കുന്നു. കമ്പപ്പുരയില്‍ നിന്ന് ഉഗ്രശബ്ദത്തോടെയുള്ള പൊട്ടിത്തെറി ഉണ്ടായപ്പോള്‍ പ്രദേശമാകെ അഗ്നി വിഴുങ്ങി. ചിന്നിച്ചിതറിയ ശരീരാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ മാംസക്കഷണങ്ങളും ജീവനുവേണ്ടി നിലവിളിക്കുന്ന മനുഷ്യരും. യുദ്ധം കഴിഞ്ഞ പടക്കളംപോലെ ഭീതിജനകമായിരുന്നു ക്ഷേത്ര പരിസരം.

ഭരിച്ചവര്‍ക്കും ഭരിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും, വര്‍ഷം രണ്ട് പിന്നിട്ടെങ്കിലും ഈ ദുരന്തത്തിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം വെളിച്ചത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അന്വേഷണം എങ്ങുമെത്താത്ത ഈ സമയത്തുപോലും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണ കമ്മീഷനും അന്വേഷണവും വെറും പ്രഹസനമാവുന്നു. കമ്പം നടത്താന്‍ പോലീസിലും ജില്ലാ ഭരണകൂടത്തിലും സമ്മര്‍ദ്ദം ചെലുത്തിയ രാഷ്‌ട്രീയ നേതാക്കള്‍ എവിടെ? അവരും അന്വേഷണ പരിധിയില്‍ വരേണ്ടതല്ലേ? ആരാണ് അവരെ സംരക്ഷിക്കുന്നത്? മത്സരക്കമ്പത്തിന്റെ രണ്ട് ഭാഗത്ത് നിന്നും നേതൃത്വം കൊടുത്തവര്‍ എവിടെ? മാരകമായ സ്‌ഫോടനശേഷിയുള്ള വെടിക്കോപ്പുകള്‍ എന്തിന് ഉപയോഗിച്ചു? അതിന് അനുവാദം കൊടുത്തത് ആരാണ്? കമ്മിറ്റി അംഗങ്ങളോ പോലീസോ ഭരണകൂടമോ? നിരപരാധികളുടെ ജീവനെടുക്കുകയും ദുരിതത്തിലാക്കുകയും ചെയ്തവരെ വെളിച്ചത്തു കൊണ്ടു വരേണ്ടേ? 

പുറ്റിങ്ങല്‍ ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ ‘സേവാഭാരതി’യുടെ സാന്നിദ്ധ്യം പ്രശംസനീയമാണ്. 18 ആശുപത്രികളായി എത്തിച്ച ഏകദേശം 1000 ആളുകള്‍ക്ക് സാന്ത്വന ഹസ്തവുമായി ‘സേവാഭാരതി’ പ്രവര്‍ത്തകര്‍ മുന്‍പന്തിയില്‍ ഉണ്ടായിരുന്നു. ‘സേവാഭാരതി’യുടെ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒരു മാസത്തോളം ഈ ദുരന്തത്തില്‍ ദുരിതം അനുഭവിക്കുന്നവരോടൊപ്പം നിന്നു.

പ്രവാസിയായ യൂസഫ് അലി നല്‍കിയ രണ്ട് കോടി രൂപ സര്‍ക്കാരിലേക്ക് വന്നെങ്കിലും അതില്‍നിന്ന് ഒരു പൈസപോലും അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കാന്‍ ഇതുവരെ നടപടികള്‍ ഉണ്ടായിട്ടില്ല എന്നത് പ്രതിഷേധാര്‍ഹമാണ്. എന്തുകൊണ്ട് ഈ തുക വിതരണം ചെയ്തില്ല എന്നതിന് മറുപടി പറയേണ്ടത് കേരള സര്‍ക്കാരാണ്.

സര്‍ക്കാര്‍ നേരിട്ട് ദുരിതാശ്വാസം വിതരണം ചെയ്യുമ്പോള്‍ അവലംബിക്കേണ്ട പല മാനദണ്ഡങ്ങളും പാലിച്ചിട്ടില്ല എന്ന പരാതി ഉയരുന്നുണ്ട്. മരണമടഞ്ഞവരുടെ കാര്യത്തില്‍ അവരുടെ ആശ്രിതരെന്ന നിലയ്‌ക്ക്,  വിവാഹിതനാണെങ്കില്‍ ഭാര്യയേയും കുട്ടികളേയും, വൃദ്ധരായ മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ അവരെയും പരിഗണിക്കേണ്ടതാണ്. പക്ഷേ പുറ്റിങ്ങല്‍ ദുരിതാശ്വാസത്തില്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചിട്ടില്ല.

പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രം വളരെ പുരാതനമായ ക്ഷേത്രമാണ്.  ദുരന്തത്തിനുശേഷം നടന്ന ദേവപ്രശ്‌നത്തില്‍ ഉയര്‍ന്ന കാര്യങ്ങള്‍ ഒന്നുംതന്നെ പ്രാവര്‍ത്തികമാക്കാന്‍ ക്ഷേത്ര കമ്മിറ്റിക്ക് സാധിച്ചിട്ടില്ല. മൂലസ്ഥാനത്തിന് സംഭവിച്ച ക്ഷതം പരിഹരിച്ചില്ല. നാലമ്പലം പൊളിച്ച് മാറ്റണം, കൊടിയേറ്റ് ദിവസം പൊങ്കാല പാടില്ല, പകരം അവില്‍ മലര്‍ നിവേദ്യമാണ് വേണ്ടത് തുടങ്ങിയ പ്രശ്‌നവിധികളും നടപ്പാക്കിയിട്ടില്ല. ക്ഷേത്രം ഒരു കാവിന്റെ സമ്പ്രദായത്തില്‍ ആക്കണമെന്നും, കാവും ക്ഷേത്രക്കുളവും ക്ഷേത്രത്തിന് തെക്കുവശം നിര്‍മ്മിക്കണമെന്നും, ഇനിയും പലദുരന്തങ്ങള്‍ അവിടെ സംഭവിക്കാം എന്നും ദേവപ്രശ്‌നത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. അപകടം പ്രളയത്തിലൂടെയോ നാല്‍ക്കാലികളിലൂടെയോ ഇനിയും സംഭവിക്കാം. ഈശ്വര വിശ്വാസമാണ് ഒരു പരിഹാരമാര്‍ഗ്ഗം. നിരീശ്വരവാദികള്‍ ക്ഷേത്ര ഭരണത്തിന് എത്തുമ്പോള്‍ സംഭവിക്കാവുന്ന ദുരന്തങ്ങളാണ് ഇവിടെയും സംഭവിച്ചതെന്ന് ദേവപ്രശ്‌നം വിരല്‍ചൂണ്ടുന്നു.

പുറ്റിങ്ങല്‍ ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കണം. ജില്ലാ ഭരണകൂടവും പോലീസും ഒരുമിച്ചുനിന്ന് പ്രവര്‍ത്തിച്ച് അതിന്റെ പിന്നില്‍ അട്ടിമറി ഉണ്ടെങ്കില്‍ അത് പുറത്തുകൊണ്ടുവരണം.  ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രകൃതിയുമായി ഇണങ്ങിച്ചേരുന്ന ഉത്സവ അന്തരീക്ഷം സൃഷ്ടിക്കണം.

(ആര്‍എസ്എസ് കൊല്ലം ജില്ലാ 

വ്യവസ്ഥാ പ്രമുഖാണ് ലേഖകന്‍)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.