Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാമൂഹ്യസുരക്ഷാ മിഷനിലെ നിയമനത്തട്ടിപ്പ്; മന്ത്രി ശൈലജ വീണ്ടും വിവാദക്കുരുക്കില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 03:25 am IST
in Kerala

കൊച്ചി: സാമൂഹ്യസുരക്ഷാ മിഷനിലെ  നിയമനത്തട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.കെ. ശൈലജ വീണ്ടും വിവാദക്കുരുക്കില്‍. സാമൂഹ്യസുരക്ഷാ മിഷനില്‍ നിയമനത്തട്ടിപ്പ് നടന്നതായി ചൂണ്ടിക്കാട്ടി  സിപിഎം അനുഭാവിയായ യുവതി  നല്‍കിയ പരാതി മുക്കിയതോടെയാണ് വിവാദം. മാര്‍ച്ച് 19ന് യുവതി നല്‍കിയ പരാതിയുടെ പകര്‍പ്പ് പുറത്തായതോടെ മന്ത്രിയും പാര്‍ട്ടിയും വെട്ടിലാവുകയായിരുന്നു.

തിരുവനന്തപുരം വെള്ളായണി ആതിരഭവനില്‍ ആര്‍.എസ്. സുനിത നല്‍കിയ പരാതിയിലാണ് നിയമനത്തട്ടിപ്പ് വ്യക്തമാക്കുന്ന പരാമര്‍ശങ്ങളുള്ളത്. സാമൂഹ്യ സുരക്ഷാ മിഷനില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ്  പാര്‍ട്ടിക്കാരിയായ തന്നോട് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ എസ്. ഷാജി 25,000 രൂപ വാങ്ങിയെന്നാണ് പരാതിയില്‍ പറയുന്നത്. ഈ തുക മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസിന് കൈമാറിയെന്നാണ് ഷാജി പറഞ്ഞതെന്നുമുള്ള യുവതിയുടെ പരാതിയിലെ പരാമര്‍ശമാണ് മന്ത്രിയെ വെട്ടിലാക്കുന്നത്. 

ഡാറ്റാ എന്‍ട്രിയില്‍ അഞ്ച് ഒഴിവുണ്ടെന്നും മൂന്നുവര്‍ഷം കഴിഞ്ഞാല്‍ സ്ഥിരമാക്കുമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. ഒരു തസ്തികയ്‌ക്ക് ഒരുലക്ഷം രൂപയാണ് വാങ്ങുന്നതെന്നും പാര്‍ട്ടിക്കാരിയായതിനാല്‍ 50,000  നല്‍കിയാല്‍ മതിയെന്നും പറഞ്ഞു. അക്ഷയ കേന്ദ്രത്തിലെ ജോലി ഉപേക്ഷിച്ച് ആദ്യ ഗഡുവായി 25,000  നല്‍കിയിട്ടും നിയമനം കിട്ടിയില്ല. അന്വേഷിച്ചപ്പോള്‍ മറ്റൊരാളെ നിയമിച്ചതായി വ്യക്തമായി. തുടര്‍ന്ന് പണം വാങ്ങിയ ഷാജിയെ ബന്ധപ്പെട്ടപ്പോഴാണ് പണം മന്ത്രിയുടെ ഓഫീസിന് കൈമാറിയെന്നും ഉടന്‍ നിയനം ലഭിക്കുമെന്നും അറിയിച്ചതെന്നും യുവതി പരാതിയില്‍ പറയുന്നു. 

യുവതി ഈ വിവരങ്ങള്‍ മറ്റു ചിലരോട് പറഞ്ഞപ്പോഴാണ്, സാമൂഹ്യസുരക്ഷാ മിഷനില്‍ ഇത്തരം തട്ടിപ്പുകള്‍ അരങ്ങേറുന്നുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പരാതിയുമായി യുവതി മന്ത്രിയുടെ ഓഫീസിലുമെത്തി. ഏറെ ശ്രമിച്ചിട്ടും പാര്‍ട്ടിക്കാരിയായ യുവതിക്ക് മന്ത്രിയെ കാണാന്‍ കഴിഞ്ഞില്ല.  ഇതോടെയാണ് സാമൂഹ്യസുരക്ഷാ മിഷന്‍ ഡയറക്ടര്‍ക്ക് പരാതി നല്‍കിയത്. രോഗ ബാധിതനായ ഭര്‍ത്താവുമായി ഇനി ജീവിക്കണോ മരിക്കണോ എന്ന ചോദ്യവും യുവതി പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പകര്‍പ്പ് മുഖ്യമന്ത്രിക്കും മന്ത്രി കെ. കെ. ശൈലജയ്‌ക്കും വിജിലന്‍സിനും കൈമാറിയിരുന്നു. എന്നാല്‍, ഇതുവരെ നടപടിയുണ്ടായിട്ടില്ല. 

സാമൂഹ്യസുരക്ഷാ മിഷനിലെ നിയമനങ്ങളെക്കുറിച്ചുള്ള നിയമസഭയിലെ ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് മന്ത്രി കെ.കെ. ശൈലജ, കഴിഞ്ഞദിവസങ്ങളില്‍ നല്‍കിയിരുന്നത്. സിപിഎം അനുഭാവിയായ യുവതി നല്‍കിയ പരാതി പുറത്തായതോടെ നിയമനത്തട്ടിപ്പ് നടന്നെന്ന് വ്യക്തമായിരിക്കുകായാണ്. പരാതിയില്‍ പറയുന്ന പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുടെ നിയമനം നേരത്തെ വിവാദമായിരുന്നതാണ്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.