Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏറ്റവും വലിയ ഭീകരവേട്ട; ഫയാസിന്റെ ചോരയ്‌ക്ക് പകരം ചോദിച്ചെന്ന് സൈന്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 02:45 am IST
in India

ശ്രീനഗര്‍: ഈ വര്‍ഷം ഇതുവരെ കശ്മീരില്‍ കണ്ട ഏറ്റവും കടുത്ത ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരരുടെ എണ്ണം പന്ത്രണ്ടായി. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. ഭീകരരും സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍പ്പെട്ട് നാലു സാധാരണക്കാരും വെടിയേറ്റ് മരിച്ചു. ഇരുപത്തിരണ്ടുകാരനായ സൈനികന്‍ ഉമര്‍ ഫയാസിനെ കഴിഞ്ഞ മെയില്‍ തട്ടിക്കൊണ്ടു പോയി വധിച്ച രണ്ടു ഭീകരരും കൊല്ലപ്പെട്ടവരിലുണ്ട്. കടുത്ത ഏറ്റുമുട്ടലില്‍ അമ്പതിലേറെപ്പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. 

ഷോപ്പിയാന്‍ ജില്ലയിലെ ദ്രാഗഡ്, കച്ച്ദൂര, അനന്ത്‌നാഗ് ജില്ലയിലെ ദിയല്‍ഗം എന്നിവിടങ്ങളിലാണ് കഴിഞ്ഞ രണ്ടുദിവസമായി സൈന്യത്തിന്റെ നീക്കം തുടരുന്നത്. മൂന്നിടങ്ങളും അമ്പതു കിലോമീറ്റര്‍ ചുറ്റളവിലാണ്. ഒറ്റ ദിവസത്തില്‍ ഇത്രയധികം ഭീകരരെ കൊന്നൊടുക്കിയ സൈനിക നീക്കം അടുത്തിടെ ഇതാദ്യമാണ്. ശനിയാഴ്ച രാത്രി വൈകി തുടങ്ങിയ ഏറ്റുമുട്ടല്‍ ഞായറാഴ്ച വൈകിട്ടാണ് അവസാനിച്ചത്. ദ്രാഗഡിലും കച്ച്ദൂരയിലും വിഘടനവാദികള്‍ സംഘടിച്ചെത്തി സൈന്യത്തെ നേരിടാന്‍ ശ്രമിച്ചത് ഏറെ നേരം ആശങ്കയുണ്ടാക്കി. ഇവരെ നേരിടാനുള്ള ശ്രമത്തിനിടെയാണ് നാട്ടുകാര്‍ക്ക് വെടിയേറ്റത്. 

ഏറ്റുമുട്ടല്‍ അവസാനിച്ചതായും പന്ത്രണ്ടു ഭീകകര വധിച്ചതായും ജമ്മു കശ്മീര്‍ ഡിജിപി എസ്.പി. വൈദ് അറിയിച്ചു. മൂന്നു സൈനികര്‍ വീരമൃത്യു വരിച്ചു. ഒരു ഭീകരനെ ജീവനോടെ പിടിച്ചു. ഏറ്റുമുട്ടല്‍ നടന്ന പ്രദേശങ്ങളില്‍ സൈന്യത്തിനു നേരെ കല്ലേറുണ്ടായി. ഇതിനിടെ നാലു സാധാരണക്കാര്‍ വെടിയേറ്റു മരിച്ചത് ദുഃഖകരമായ സംഭവമായി, ഡിജിപി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത അറിയിപ്പില്‍ പറയുന്നു. 

ദ്രാഗഡില്‍ കൊല്ലപ്പെട്ട ഇഷ്ഫാഖ് മാലിക്, റെയാസ് തോക്കര്‍ എന്നിവരാണ് കഴിഞ്ഞ മെയ് മാസത്തില്‍ ലെഫ്റ്റനന്റ് ഉമര്‍ ഫയാസിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ഫയാസിന്റെ മരണത്തിനു ഞങ്ങള്‍ പകരം ചോദിച്ചു എന്നാണ് ശ്രീനഗര്‍ ആസ്ഥാനമായുള്ള സൈനിക വിഭാഗത്തിന്റെ കമാന്‍ഡിങ് ഓഫിസര്‍ ലെഫ്. ജനറല്‍ എ.കെ. ഭട്ട് പ്രതികരിച്ചത്. കശ്മീരിലെ ഏറ്റവും വലിയ ഭീകരവേട്ട എന്നും ഏറ്റുമുട്ടലിനെ ഭട്ട് വിശേഷിപ്പിച്ചു. 

ദിയാല്‍ഗമില്‍ ഒളിച്ചിരുന്ന രണ്ടു ഭീകകരെയാണ് സൈന്യം കണ്ടെത്തിയത്. അവര്‍ക്ക് കീഴടങ്ങാനുള്ള അവസരം നല്‍കി. ബന്ധുക്കളെ സ്ഥലത്തെത്തിച്ച് അവരുമായി ആശയവിനിമയം നടത്തി. എന്നാല്‍ അവരുടേയും അഭ്യര്‍ഥന തള്ളി സൈന്യത്തിനു നേരെ വെടിയുതിര്‍ത്തു. സൈന്യത്തിന്റെ തിരിച്ചടിയില്‍ റൗഫ് ഖാന്‍ഡി എന്ന ഹിസ്ബുള്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭീകരന്‍ കീഴടങ്ങി. ഇയാളുടെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.