Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

നാടകം തന്നെ ജീവിതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2018, 08:45 am IST
inSpecial Article

എന്നു തുടങ്ങി എന്ന് ഗവേഷണം നടത്തി കണ്ടെത്താവുന്ന വിഷയമാണ് നാടകവേദിയുടെ പിറവി എന്ന് തോന്നുന്നില്ല. മനുഷ്യന്റെ സമാന ജീവിതം എന്ന നിലയില്‍ എപ്പോഴും അവനൊപ്പം ഉണ്ടായിരുന്നു എന്ന നിലയില്‍ ഒരു തുടക്കത്തിയതി നാടകവേദിക്കില്ല. ചൂട്ടിന്റെയോ തീവെട്ടിയുടേയോ വെളിച്ചത്തില്‍ അത് എന്നോ ആരംഭിച്ചിരിക്കാം. അല്ലെങ്കില്‍ വെളിച്ചമില്ലാതെ അതിനുമുന്‍പും. 

എന്നാല്‍ ഇന്നുകാണുംവിധമുളള നാടകരൂപത്തിന്റെ പിറവി ക്രിസ്തുവിന് അനേകം നൂറ്റാണ്ടുകള്‍ക്കു മുന്‍പായിരുന്നു. നാടകത്തിന്റെ ഗര്‍ഭഗൃഹം എന്നു വിശേഷണമുള്ള ഗ്രീസില്‍ ഏസ്‌കലീസിന്റെ രചനകളാണ് ഇത്തരം നാടകവേദിക്ക് ജന്മം നല്‍കിയത്. പിന്നീട് സോഫോക്‌ളീസിന്റേയും യൂറിപ്പിഡീസിന്റേയും വരവായി. രണ്ട് കഥാപാത്രങ്ങളും കോറസുമായിരുന്നു ഏസ്‌ക്കലീസിന്റെ നാടകങ്ങളില്‍ ഉണ്ടായിരുന്നത്. മിക്കവാറും പൊതു മനുഷ്യനേയും ചിലപ്പോള്‍ ദൈവങ്ങളേയും പ്രതീകവല്‍ക്കരിച്ചുള്ള കഥാപാത്രങ്ങളായിരുന്നു.

നാടക രചനയും അവതരണവുമായി ബന്ധപ്പെട്ട് പിന്നീട് ആരോഗ്യപരമായൊരു ഉണര്‍വുണ്ടാകുന്നത് 1576ല്‍ ലണ്ടനില്‍ നാടകഗൃഹം സ്ഥാപിച്ചതോടെയാണ്.ഷേക്‌സ്പിയര്‍ നാടകങ്ങളുടെ രചനയും അവതരണവുമുള്ള കാലമായിരുന്നു ഇത്്. സംസ്്കൃത നാടകങ്ങള്‍ക്കുള്ള ഇടം എന്നനിലയിലാണ് ഇന്ത്യയില്‍ ക്രിസ്തുവിന് മുന്‍പ് രണ്ടാംനൂറ്റാണ്ടില്‍ നാടകവേദിയുടെ പിറവി. ഒരു സമാധാന കാലത്തിന്റെ സ്പന്ദനമുള്ള ദീര്‍ഘനാലുകളില്‍ തന്നെയാണ് ഇന്ത്യ നാടകവേദിയുടെ വസന്തം എന്നാണ് നിയത ചരിത്രരേഖ. അതു നൂറ്റാണ്ടുകളോളം പിന്‍തുടര്‍ന്നുവെന്നതും അനുബന്ധമായി വായിക്കണം. പിന്നീട് നാടകവേദിയുടെ ആധുനികകാലം വരുന്നത് രവീന്ദ്രനാഥ ടാഗോറിന്റെ നാടകങ്ങളോടെയാണ്. തുടര്‍ന്ന് ഇന്ത്യയിലുടനീളം പടര്‍ന്നേറുകയായിരുന്നു നാടകവേദി.

കേരളത്തിലെന്നല്ല ഇന്ത്യയിലുടനീളം ഇന്നുകാണുന്ന വിവിധ തരം നാടകങ്ങളുടെ ആദ്യരൂപം ഒപ്പരേ എന്നോ ബാലെ എന്നോ പറയാവുംവിധം തികച്ചും രംഗാവിഷ്‌ക്കാരമായിരുന്നു പിന്നീടാണ് നാടക രചനയുടെ സാംഗത്യത്തിലേക്ക് നാടകം കടക്കുന്നത്. എന്നാലും അടിസ്ഥാനപരമായി നാടകം രംഗത്തവതരിപ്പിക്കുമ്പോള്‍ മാത്രമേ നാടകമാവൂ എന്ന വിചാരമാണ് പ്രബലം. നാടകം വായിക്കാനോ കേള്‍ക്കാനോ ഉള്ളതുമാത്രമല്ല.

വിവിധ തരത്തിലുളളതാണെങ്കിലും പ്രൊഫഷണല്‍-അമേച്വര്‍ എന്നിങ്ങനെ നാടകങ്ങളെ രണ്ടുവിധത്തില്‍ കണക്കാക്കുന്ന നമ്മുടെ നാടകവിചാരങ്ങളില്‍ ഒരുപക്ഷേ ഇന്നും കത്തിനില്‍ക്കുന്നത് പ്രൊഫഷണല്‍ നാടകങ്ങള്‍ തന്നെയാണ്. അവ സാധാരണക്കാരന്റെ മനോവിചാരങ്ങളുമായി സംവദിക്കുന്നവയാണ്.പതിറ്റാണ്ടുകള്‍ക്കു മുന്‍പ് രാത്രികളില്‍ പലതും നാടകരാവുകളുടേതായിരുന്നു.നാടകം കലയോടൊപ്പം നൂറുകണക്കായ നാടകപ്രവര്‍ത്തകരുടെ ജീവോപാധി കൂടിയായിരുന്നു.അന്ന് സിനിമയെക്കാള്‍ കമ്പം നാടകത്തോടും സിനിമാ താരങ്ങളെക്കാള്‍ ഇഷ്ടം നാടക അഭിനേതാക്കളോടുമായിരുന്നു. കെ.ടി.മുഹമ്മദ്, എന്‍.എന്‍.പിള്ള, തിക്കോടിയന്‍, തോപ്പില്‍ ഭാസി, എസ്.എല്‍.പുരം, വൈക്കം ചന്ദ്രശേഖരന്‍ നായര്‍, കണിയാപുരം രാമചന്ദ്രന്‍, എന്‍.ബി.ത്രിവിക്രമന്‍ പിള്ള, വര്‍ഗീസ് പോള്‍, എന്‍.എന്‍.ഇളയത്. ദിനേശ് പളളത്ത്, ഫ്രാന്‍സിസ്.ടി.മാവേലിക്കര, ശ്രീമൂലനഗരം വിജയന്‍, എന്‍.എന്‍.ഗണേശ് എന്നിങ്ങനെ നിരവധി പ്രൊഫഷണല്‍ നാടക രചയിതാക്കളും സംവിധാകരും ആയിരക്കണക്കിന് മറ്റു നാടക പ്രവര്‍ത്തകരും അടങ്ങിയ ഈ രംഗം വളരെ ജനകീയമായിരുന്നു.അതുകൊണ്ടു തന്നെ നിരവധി നാടക സമിതികളും അന്നുണ്ടായിരുന്നു. കൊല്ലത്ത് നാടക ബുക്കിങ്ങിനായി മാത്രം അന്‍സാര്‍ ലോഡ്ജ് എന്നൊരു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നു.

 ഇന്നു നാടകരാവുകള്‍ കൊഴിഞ്ഞുപോയിരിക്കുന്നു. പ്രൊഫഷണല്‍ നാടകങ്ങളാകട്ടെ കുറവും. അമേച്വര്‍ നാടകങ്ങളാകട്ടെ രൂപത്തിലും ഭാവത്തിലുമായി വല്ലാതെ മാറിപ്പോയിട്ടുമുണ്ട്. വലിയ ശക്തിയാണ് നാടകങ്ങള്‍ക്ക്. ജനത്തെ ബോധവല്‍ക്കരിച്ച് ചീത്ത ഭരണകൂടങ്ങള്‍ക്കെതിരെ തിരിയാന്‍പോലും നാടകം പ്രേരിപ്പിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.