ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഹകൂര മേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് വിവരത്തെത്തുടര്‍ന്നു തെരച്ചിലിനെത്തിയ സൈന്യത്തിനുനേരെ ഭീകരര്‍ നിറയൊഴിച്ചു. ശക്തമായി തിരിച്ചടിച്ച സൈന്യം ഭീകരരെ വധിക്കുകയായിരുന്നു.
ശ്രീനഗര്‍ സ്വദേശി ഈസ ഫസില്‍, കൊകേര്‍നാഗ് സ്വദേശി സയിദ് ഒവൈസ് എന്നിവരെയാണ് വധിച്ചത്. മൂന്നാമത്തെ ഭീകരന്റെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഭീകരരുടെ പക്കല്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൈന്യം പിടിച്ചെടുത്തു.
നേരത്തെ, സൗറയിലെ സുരക്ഷാ പോസ്റ്റിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു പോലീസ് കോണ്‍സ്റ്റബിള്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവവുമായി ബന്ധമുള്ളയാളാണ് കൊല്ലപ്പെട്ടവരില്‍ ഒരു ഭീകരനെന്ന് സൈന്യം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: