കണ്ണൂര്‍: കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനം പൂര്‍ണ്ണ മനസ്സോടെ അംഗീകരിച്ചുകൊണ്ടിരിക്കുകയാണെന്നും ത്രിപുരയുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് ഫലം ഇതാണ് വ്യക്തമാക്കുന്നതെന്നും പ്രജ സോഷ്യലിസ്റ്റ് പാര്‍ട്ടി കണ്ണൂര്‍ ജില്ലാ കമ്മറ്റി അഭിപ്രായപ്പെട്ടു. ഈ സത്യം മറച്ചുവെക്കാനാണ് ഇലക്ട്രോണിക് മെഷീനില്‍ കൃത്രിമം കാണിക്കുന്നു എന്നതരത്തിലുള്ള വിലകുറഞ്ഞ പ്രചാരണങ്ങള്‍ നടത്തുന്നത്. രാജ്യം ഇന്ന് നരേന്ദ്രമോദിയുടെ കൂടെയാണ്. കോണ്‍ഗ്രസ് ദിനംപ്രതി ദുര്ബ്ബലപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ ഭൂരിഭാഗവും ബിജെപിയുടെ നയത്തെ അംഗീകരിച്ചു. മതതീവ്രവാദികളെയും കമ്മ്യൂണിസ്റ്റ് നരഹത്യയെയും ജനം തിരിച്ചറിഞ്ഞു.
വികസന കാര്യത്തിലേക്ക് ജനം മാറിച്ചിന്തിച്ചു തുടങ്ങി. കേരളത്തിലും എന്‍ഡിഎ സഖ്യം വന്‍ വിജയം നേടുമെന്നും കേരള ജനത സമാധാനത്തിന്റെ പാതയിലേക്ക് മാറിച്ചിന്തിച്ചുതുടങ്ങിയെന്നും ജില്ലാ കമ്മറ്റി പാസാക്കിയ പ്രമേയത്തില്‍ പറഞ്ഞു.
ജില്ലാ ചെയര്മാന് കൊറ്റിയാല്‍ കൃഷ്ണന് അധ്യക്ഷത വഹിച്ചു. മഠത്തില്‍ ബാലകൃഷ്ണന്, പറമ്പത്ത് വീട്ടില്‍ മോഹനന്, ഒ.കെ.ബാലന്, മാവില വീട്ടില്‍ ലക്ഷ്മണന് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി.പി.ജയപ്രകാശന്‍ സ്വാഗതവും പി.രാജന് നന്ദിയും പറഞ്ഞു. അന്തരിച്ച പത്രപ്രവര്ത്തകന് എം.അബ്ദുറഹിമാന്റെ വിയോഗത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: