Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മായാവാരത്തെ മയൂരനാഥസ്വാമി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 20, 2018, 02:45 am IST
in Samskriti

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍നിന്ന് ചിദംബരത്തേക്ക് പോകുന്നവഴിയിലുള്ള ഒരു വാണിജ്യനഗരമാണ് മായാവാരം. മുന്‍പ് മയിലാടുതുറൈ എന്ന് അറിയപ്പെട്ടിരുന്ന ഈ സ്ഥലം മായൂരം എന്നും അറിയപ്പെടുന്നു. താന്‍ നടത്തുന്ന വിപുലമായ യാഗത്തിന് ദക്ഷന്‍ സ്വന്തം മകള്‍ പാര്‍വ്വതിയേയും പുത്രീഭര്‍ത്താവായ ശിവനേയും ക്ഷണിച്ചില്ല. ഭാര്യാപിതാവിനാല്‍ അവഹേളിക്കപ്പെട്ടതായി മനസ്സിലാക്കിയ ശിവന്‍ യജ്ഞസ്ഥലം പങ്കിലമാക്കാന്‍ വീരഭദ്രനെ അയച്ചു.

കൂടാതെ യാഗത്തില്‍ പങ്കെടുക്കരുതെന്ന് പാര്‍വ്വതീദേവിയോട് പറഞ്ഞ് അവരെ വിലക്കുകയും ചെയ്തു. എത്രയൊക്കെയായാലും സ്വന്തം അച്ഛന്‍ നടത്തുന്ന മഹായാഗമല്ലേ, ദേവിക്ക് ഇരിപ്പ് ഉറച്ചില്ല. ഭര്‍ത്താവിന്റെ ശാസന വകവയ്‌ക്കാതെ ദേവി യാഗത്തില്‍ പങ്കെടുക്കുകതന്നെ  ചെയ്തു. വീരഭദ്രന്‍ യജ്ഞസ്ഥലം പങ്കിലമാക്കവെ ഒരു പെണ്‍മയിലിന് മുറിവേറ്റു. ഉടന്‍ അത് സ്ഥലത്തുണ്ടായിരുന്ന ദേവിയുടെ അടുത്ത് അഭയംപ്രാപിച്ചു. യാഗശേഷം ദേവിക്ക് വീണ്ടുവിചാരമുണ്ടായി-ഭര്‍ത്താവിന്റെ നിര്‍ദ്ദേശം നിരാകരിച്ച് യാഗത്തില്‍ പങ്കെടുത്തതില്‍ സങ്കടവും പശ്ചാത്താപവും തോന്നി. അഗ്നിയില്‍ ചാടി ജീവത്യാഗം ചെയ്യാന്‍ ദേവി തീരുമാനിച്ചു. ആ സമയത്ത് അഭയംതേടി തന്റെ അരികിലെത്തിയ മയില്‍പേടയെയാണ് ദേവി ഓര്‍ത്തത്. അടുത്ത ജന്മത്തില്‍ മയില്‍പേടയായി-മയൂരമായി- ഈ സ്ഥലത്തുതന്നെ വന്നു പിറന്നു.

ദീര്‍ഘകാലത്തെ കഠിനതപസ്സിനുശേഷം ദേവി ഭഗവാനുമായി കൂടിച്ചേര്‍ന്നു. അങ്ങനെയാണ് സ്ഥലത്തിന് മയൂരം എന്നും മായാവാരം എന്നും പേര് ലഭിച്ചത്. ക്ഷേത്രത്തിലെ മുഖ്യദേവന്‍  മയൂരനാഥനുമായി. ദേവി മയൂരത്തിന് അഭയം നല്‍കിയതുകൊണ്ട് അഭയപ്രദാംബിക, അഭയാംബിക, അഞ്ജല നായകി എന്ന പേരുകളിലും അറിപ്പെടുന്നു. ദക്ഷയാഗം നടന്ന തിരുപ്പരിയലൂര്‍ വീരാട്ടം ഇവിടെനിന്ന് എട്ടുകിലോമീറ്റര്‍ അകലെയാണ്.

മൂന്ന് വിനായക സന്നിധികളുണ്ട് ഇവിടെ-ഓരോ വിനായകനും വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുന്നു. കൊടിമരത്തിന്റെ തെക്കുഭാഗത്തായുള്ള വലിയ വിനായകന്‍ സ്ഥലവിനായകന്‍ എന്നാണ് അറിയപ്പെടുന്നത്. അഗസ്ത്യമഹര്‍ഷി പ്രതിഷ്ഠ നടത്തി പൂജാവിധികള്‍ കല്‍പ്പിച്ച വിനായകന്‍ അഗസ്ത്യവിനായകന്‍ എന്ന് അറിയപ്പെടുന്നു. മൂന്നാമത്തെ വിനായകന്‍ കലഞ്ഞിയ പിള്ളൈയാര്‍ അഥവാ പത്തായ ഗണപതി എന്നറിയപ്പെടുന്നു. പത്തായം എപ്പോഴും നിറഞ്ഞിരിക്കാനും സംരക്ഷിക്കാനും സഹായിക്കുന്ന ഗണപതിയായതുകൊണ്ടാവും ഈ പേര്‍ കിട്ടിയത്. ക്ഷേത്ര കലവറയ്‌ക്കു സമീപത്തുതന്നെയാണ് ഈ ഗണപതിയുടെ സ്ഥാനവും.

പണ്ട് നാഥശര്‍മ്മ എന്നുപേരായ ഒരു ബ്രാഹ്മണന്‍ ഉണ്ടായിരുന്നു. അദ്ദേഹവും പത്‌നി അനവിടൈയും ശ്രീപരമശിവനില്‍ ലയിക്കണമെന്നാഗ്രഹിച്ചു. ഈ ആഗ്രഹവുമായി തീര്‍ത്ഥാടനത്തിനിറങ്ങിയ അവരിരുവരും നിരവധി ശിവക്ഷേത്രങ്ങളില്‍ തൊഴുത് മായാവാരത്ത് എത്തി. സ്വപ്നദര്‍ശനത്തില്‍ ഭഗവാന്‍ മയൂരനാഥന്‍ തന്നെ നിര്‍ദ്ദേശിച്ചതുപ്രകാരം നാഥശര്‍മ്മ ഭഗവാന്റെ ഇടതുവശത്തായി ഒരു ശിവലിംഗം പ്രതിഷ്ഠിച്ചു. ദേവിയുടെ വലതുവശത്ത് അനവിടൈയും ശിവലിംഗം പ്രതിഷ്ഠിച്ചു. വളരെക്കാലം നീണ്ട തപസ്സിനൊടുവില്‍ അവരുടെ ആഗ്രഹം സഫലമായി. അതിനുശേഷം, ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ ആദ്യം നാഥശര്‍മ്മ പ്രതിഷ്ഠിച്ച ശിവലിംഗവും അനവിടൈ പ്രതിഷ്ഠിച്ച ശിവലിംഗവും തൊഴുതശേഷം മാത്രം മുഖ്യദേവനെ തൊഴുക എന്ന പതിവ് നിലവില്‍ വന്നു. അനവിടൈയുടെ ഓര്‍മ്മയ്‌ക്കായി അവര്‍ പ്രതിഷ്ഠിച്ച ശിവലിംഗം ദേവിയെ അണിയിച്ചൊരുക്കുന്ന മട്ടില്‍ സാരി ഉടുപ്പിച്ചാണ് അലങ്കരിക്കുക.

വാരാണസിയിലെ ആറ് പ്രമുഖ ക്ഷേത്രങ്ങള്‍ക്ക് തുല്യമായി കരുതുന്ന ദക്ഷിണേന്ത്യയിലെ ആറുക്ഷേത്രങ്ങളില്‍ ഒന്നാണ് മായാവാരം. (തിരുവെങ്കാട്, ഛായാവനം, തിരുവൈയാര്‍, തിരുവാഞ്ചിയം, തിരുവിടൈ മരുതൂര്‍ എന്നിവയാണ് മറ്റ് അഞ്ച് ക്ഷേത്രങ്ങള്‍) വാസ്തുവിദ്യയുടെയും ശില്‍പകലയുടെയും വൈദഗ്‌ദ്ധ്യം വിളിച്ചോതുന്നു ക്ഷേത്രച്ചുമരുകളും ഗോപുരങ്ങളും മണ്ഡപങ്ങളും. ചോള രാജവംശകാലത്തെ ശിലാലിഖിതങ്ങളുമുണ്ട്.

ഗണപതി, നടരാജന്‍, ദക്ഷിണാമൂര്‍ത്തി, ശിവന്‍-ഉമ-ആലിംഗനമൂര്‍ത്തി, ലിംഗോദ്ഭവര്‍, ബ്രഹ്മാവ്, ഗംഗാ വിസര്‍ജ്ജനമൂര്‍ത്തി, ദുര്‍ഗാദേവി, ഭിക്ഷാടനര്‍ എന്നിവരുടെ രൂപങ്ങള്‍ ഭിത്തികളില്‍ കാണാം. കാവേരി നദിയില്‍ ഇവിടെയുള്ള വൃഷഭ തീര്‍ത്ഥം എന്ന സ്‌നാനഘട്ടം പ്രധാനപ്പെട്ട പുണ്യതീര്‍ത്ഥമത്രെ. തന്റെ മുഖ്യസഹായിയായ നന്ദിയുടെ ഗര്‍വും അഹംബോധവും പരിധി ലംഘിക്കുന്നതുകണ്ട് കോപാകുലനായ ശിവന്‍ ഇവിടെ കാവേരിയുടെ കരയില്‍വച്ച് പാതാളലോകത്തേക്ക് ചവുട്ടിത്താഴ്‌ത്തിയത്രെ.

അതുകൊണ്ടാണ് തീര്‍ത്ഥത്തിന്  വൃഷഭതീര്‍ത്ഥം എന്ന പേരുവന്നത്. തുലാമാസത്തിലെ കറുത്തവാവു ദിവസം ഇവിടെ പിതൃകര്‍മ്മങ്ങള്‍ ചെയ്യുന്നതിന് പ്രാധാന്യമുള്ളതുകൊണ്ട് തുലാഘട്ട് എന്നുംപറയുന്നു. തമിഴ്മാസമായ ഐപ്പശിയിലെ കറുത്തവാവു കൂടിയായ ഈ ദിവസം പുണ്യനദികളായ ഗംഗയും യമുനയും ഇവിടെ കാവേരിയില്‍ സംഗമിച്ച് വൃഷഭതീര്‍ത്ഥത്തില്‍ ചേരുന്നുവെന്നാണ് വിശ്വാസം. ഈ ദിവസം ഇവിടെനിന്ന് ശേഖരിക്കുന്ന ജലം കേടുവരാതെ എത്രകാലവും നില്‍ക്കും. തുലാസ്‌നാനത്തിന് ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നു.

അഞ്ച് പ്രാകാരങ്ങളിലായുള്ള ക്ഷേത്രത്തിന്റെ കിഴക്കുവശത്തെ രാജഗോപുരത്തിന് 165 അടി ഉയരമുണ്ട്. തമിഴ്മാസമായ വൈകാശിയിലെ (മെയ്-ജൂണ്‍) ബ്രഹ്മോത്സവം വളരെ പ്രധാനമാണ്. തുലാം മാസത്തില്‍ എല്ലാ ദിവസവും ഭഗവാനെ കാവേരീ തീരത്തേയ്‌ക്ക് എഴുന്നള്ളിക്കാറുണ്ട്. ഉത്സവത്തിന്റെ ഏഴാം ദിവസം ആദിസഭയില്‍ ശിവനടനം നടത്തുന്നതും പതിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Spiritual

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.