Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നമ്മുടെ പാരമ്പര്യ രീതിശാസ്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 19, 2018, 02:30 am IST
in Samskriti

ഒരു ഏകകോശജീവിയില്‍ നിന്നും സങ്കീര്‍ണ്ണമായ മനുഷ്യനിലേക്കു സംഭവിച്ച സഹജമായ ജൈവപരിണാമം പോലെയാണ് നമ്മുടെ പാരമ്പര്യത്തിന്റെ പരിണാമവും. അതിനൊരു സൃഷ്ടികര്‍ത്താവുണ്ടായിരുന്നില്ല; മേല്‍നോട്ടക്കാരനുമുണ്ടായിരുന്നില്ല. ഈ പാരമ്പര്യത്തിലിഴ ചേര്‍ന്ന തത്ത്വചിന്തകളേയും ആചാരാനുഷ്ഠാനങ്ങളെയും പഠിക്കാനും വേണ്ടതരത്തില്‍ മനസ്സിലാക്കാനും ഉള്‍ക്കൊള്ളാനും നമ്മുടെ പൂര്‍വികര്‍  ഇത്തരം ഒരു ശാസ്ത്രീയ സമീപനത്തിനു പണ്ടേ രൂപം കൊടുത്തിരുന്നു. ഇന്നാട്ടിലുടനീളം ഗരുകുലങ്ങള്‍ ഉണ്ടായിരുന്നു. സര്‍വകലാശാലകള്‍ ഉണ്ടായിരുന്നു. നളന്ദാ, തക്ഷശിലാ എന്നിവ പ്രസിദ്ധങ്ങളാണ്. ഇവ കൂടാതെ ബീഹാറിലെ ഓദന്തപുരി, വിക്രമശില, ബംഗ്ലാദേശിലെ സോമപുരം, ബംഗാളിലെ ജഗദ്ദല, ആന്ധ്രയിലെ നാഗാര്‍ജുനകൊണ്ഡ, കാശ്മീരിലെ ശാരദാപീഠം, ഗുജറാത്തിലെ വലഭി, ഉത്തര്‍പ്രദേശിലെ വാരാണസി, തമിഴ്‌നാട്ടിലെ കാഞ്ചീപുരം, കര്‍ണ്ണാടകത്തിലെ മാന്യഖേട, ഒറീസ്സയിലെ പുഷ്പഗിരി, രത്‌നഗിരി, കേരളത്തിലെ മൂഴിക്കുളം മുതലായ ശാലകള്‍, ശ്രീലങ്കയിലെ സുനേത്ര ദേവീ പിരിവേന മുതലായ വിദ്യാപീഠങ്ങള്‍ വേറെയും ഇവിടെ ഉണ്ടായിരുന്നു. ഇവിടെയെല്ലാം നമ്മുടെ പാരമ്പര്യത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്തുകൊണ്ടുള്ള പാഠ്യപദ്ധതികളാണ് ആവിഷ്‌കരിച്ചിരുന്നത്. 

വസ്തുനിഷ്ഠവും ആത്മനിഷ്ഠവുമായ ശാസ്ത്രങ്ങളും അവയും ആചാരാനുഷ്ഠാനങ്ങളും തമ്മിലുള്ള ബന്ധവുമെല്ലാം ആ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു. അതുകൊണ്ട് മുന്‍തലമുറകള്‍ക്ക് പാരമ്പര്യത്തിന്റെ സങ്കീര്‍ണ്ണത ഒരു പ്രശ്‌നമായിരുന്നില്ല, വൈവിദ്ധ്യങ്ങളെ വൈരുദ്ധ്യങ്ങളായി അവര്‍ക്കു തോന്നിയിരുന്നില്ല. നമ്മുടെ വിവിധതരം ദര്‍ശനങ്ങള്‍, വിശ്വാസപദ്ധതികള്‍, ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയുടെ കുത്തും കോമയും മറ്റും എവിടെയെല്ലാം എന്ന് അവര്‍ക്ക് കൃത്യമായ അറിവുണ്ടായിരുന്നു. പ്രൊഫ: ബിനോയ് കുമാര്‍ സര്‍ക്കാര്‍ എം.എ തന്റെ പെഡഗോഗി ഓഫ് ദി ഹിന്ദൂസ് (1912) എന്ന പുസ്തകത്തില്‍ ഇതേപ്പറ്റി പറയുന്നതു ശ്രദ്ധേയമാണ്- ക്രമീകൃതവും സങ്കീര്‍ണ്ണവുമായ ഇന്ത്യന്‍ സംസ്‌കാരം വിവിധ കാലഘട്ടങ്ങളുടെ ആവശ്യാനുസൃതം സ്വതന്ത്രമായി രൂപപ്പെട്ട ഇന്ത്യന്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമാണ്. മാത്രമല്ല, അദ്ദേഹം സമര്‍ത്ഥിക്കുന്നു : വിവിധ കാലങ്ങളിലേയും മേഖലകളിലേയും ജനതയുടെ ആവശ്യാനുസൃതമാണ് എണ്ണമറ്റ പുരാണങ്ങള്‍, സംഹിതകള്‍, തന്ത്രങ്ങള്‍ എന്നിവ ഉദയം കൊണ്ടത് എന്ന് അല്ലാതെങ്ങനെയാണ് കണക്കാക്കാനാവുക? അതിനുള്ള കാരണം മനശ്ശാസ്ത്ര- സാമൂഹ്യശാസ്ത്ര സിദ്ധാന്തങ്ങളുടെ മേലുള്ള അവരുടെ പ്രാവീണ്യമാണ്; അത്തരം സാമൂഹ്യ നേതാക്കള്‍ ഒരിക്കലും അന്ധവിശ്വാസങ്ങള്‍, യാന്ത്രികമായ ആചാരങ്ങളും ചടങ്ങുകളും, വിവിധ വ്രതാനുഷ്ഠാനങ്ങളുടെ വിഭിന്നമായ ആചരണങ്ങളും പ്രയോഗങ്ങളും, രാജ്യത്തു  നിന്നും ലഭിക്കുന്ന പുരാവൃത്തപരമായ ധാരണകള്‍ എന്നിവയൊന്നും അവഗണിച്ചിരുന്നില്ല, എന്നാല്‍ അതിനേക്കാളുപരി ഭൂമിശാസ്ത്രപരവും ചരിത്രപരവുമായി വ്യത്യസ്തമായ ജനങ്ങളുടെ സാഹചര്യങ്ങള്‍ക്കനുസൃതമായ വ്യത്യസ്തരായ മനുഷ്യന്റെ അന്തിമവിധിയുടെ ശാസ്ത്രം, വ്യത്യസ്തമായ ഒരു പുരാവൃത്തം, വ്യത്യസ്തമായൊരു മതസമ്പ്രദായം എന്നിവയുടെ വളര്‍ച്ചയും വികാസവും പ്രോത്സാഹിപ്പിച്ചിരുന്നു.

നിര്‍ഭാഗ്യമെന്നു പറയട്ടെ ആയിരത്തിലധികം വര്‍ഷത്തെ അടിമത്തം നമ്മെ പലതരത്തില്‍ തളര്‍ത്തുകയും പിളര്‍ത്തുകയും ചെയ്തു. ബ്രിട്ടീഷുകാരാകട്ടെ ആസൂത്രിതമായി നമ്മുടെ ശാസ്ത്ര-സാങ്കേതിക- ചെറുകിട, വന്‍കിടവ്യവസായ-കാര്‍ഷിക പാരമ്പര്യങ്ങളെ വേരോടെ പിഴുതുമാറ്റി. ഇവിടെ അവശേഷിച്ചിരുന്ന സാമൂഹ്യസമരസതയുടെ കീഴ്‌വഴക്കങ്ങളെ ഇല്ലാതാക്കി. അതോടൊപ്പം മേല്‍പ്പറഞ്ഞ വിദ്യാഭ്യാസപാരമ്പര്യത്തെയും നശിപ്പിച്ചു. ആ സുന്ദരവൃക്ഷത്തിന്റെ കടക്കല്‍ കത്തിവെച്ചു എന്നാണ് മഹാത്മാ ഗാന്ധി ഇതേപ്പറ്റി പറഞ്ഞത്. ഇതിന്റെ വസ്തുനിഷ്ഠമായ വിവരണം ധരംപാല്‍ എഴുതിയ ദി ബ്യൂട്ടിഫുള്‍ ട്രീ എന്ന പുസ്തകത്തില്‍ കാണാം. 

 ആ പൂര്‍വികസമീപനം എന്താണ് ? ആ രീതിശാസ്ത്രം എന്താണ്? ഏകം സത്. വിപ്രാ ബഹുധാ വദന്തി (സത്യം ഒന്ന്. വിദ്വാന്മാര്‍ പല തരത്തില്‍ അവതരിപ്പിക്കുന്നു), രുചീനാം വൈചിത്ര്യാല്‍ ഋജുകുടിലനാനാപഥജുഷാം നൃണാം ഏകോ ഗമ്യസ്ത്വമസി പയസാമര്‍ണ്ണവ ഇവ (അഭിരുചി അഥവാ താല്‍പ്പര്യത്തിലെ വ്യത്യാസം മൂലം നേര്‍വഴിയിലൂടെയോ വളഞ്ഞവഴിയിലൂടെയോ മനുഷ്യര്‍- പുഴകള്‍ വളഞ്ഞും പുളഞ്ഞും കടലിലെത്തുന്നതുപോലെ-എത്തുന്നതു നിന്നില്‍ത്തന്നെ), ഭിന്നരുചിര്‍ഹി ലോകാ: (മാലോകരുടെ അഭിരുചി ഓരോരോ തരത്തിലാണ്)  എന്നീ മഹദ് വചനങ്ങള്‍ സൂചിപ്പിക്കുന്നത് ഈ സമീപനത്തെയാണ്്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ വൈവിദ്ധ്യാന്തര്‍ഗത ഏകാത്മതാദര്‍ശനവും യോഗ്യതാസിദ്ധാന്തവും ആണ് നമ്മുടെ പൂര്‍വികരുടെ രീതിശാസ്ത്രത്തിന്റെ അടിസ്ഥാന ഉപകരണങ്ങള്‍. അവ്യവസ്ഥ യില്‍ വ്യവസ്ഥ അന്തര്‍ലീനമാണെന്ന യാഥാര്‍ത്ഥ്യത്തെയാണ് സങ്കീര്‍ണ്ണതാശാസ്ത്രം പ്രശ്‌നനിര്‍ദ്ധാരണത്തിന് ഉപയോഗപ്പെടുത്തുന്നത് എന്നു മുകളില്‍ സൂചിപ്പിച്ചു. നമ്മുടെ പൗരാണിക സമീപനവും ഇതും തമ്മിലുള്ള സാമ്യം വ്യക്തമല്ലേ. ഇവ തന്നെയാണ് ഈ ലേഖനത്തിലും ഉപയോഗപ്പെടുത്തിയിരിക്കുന്നത്.

വൈവിദ്ധ്യം പ്രകൃതിയില്‍ സഹജമാണ്. ഡാര്‍വിന്റെ പരിണാമവാദം, എപ്പിജനറ്റിക്‌സ് തുടങ്ങിയ ആധുനികവസ്തുനിഷ്ഠശാസ്ത്രങ്ങള്‍ ഇതിനെ സമര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ അതിനുള്ള കാരണം കണ്ടെത്താനും വിശദീകരിക്കാനും അവയ്‌ക്കിനിയും കഴിഞ്ഞിട്ടില്ല. ഹിന്ദു ദാര്‍ശനികര്‍ തങ്ങളുടെ ഏകാത്മദര്‍ശനത്തില്‍ അതിന്റെ വേരുകള്‍ കണ്ടെത്തി. സാമൂഹ്യസമരസതയുടെ യഥാര്‍ത്ഥനിദാനവും ഇതിലവര്‍ ദര്‍ശിച്ചു. ഏകാത്മത കൂടുന്തോറും വൈരുദ്ധ്യം വൈവിദ്ധ്യമായി മാറും എന്നുമവര്‍ യുക്തിയുടെയും അനുഭവത്തിന്റെയും വെളിച്ചത്തില്‍ (ഇതാണല്ലോ ശാസ്ത്രരീതി) സമര്‍ത്ഥിച്ചു, തെളിയിച്ചു. ഈ വിഷയത്തെപ്പറ്റി നമുക്ക് ഹിന്ദു ആദ്ധ്യാത്മികതയെക്കുറിച്ചുള്ള വിശദീകരണത്തില്‍ കൂടുതല്‍ ചര്‍ച്ച ചെയ്യാം. 

ഇത്രയും ഇവിടെ പറഞ്ഞത് സെമിറ്റിക് മതങ്ങളുടെയും മാര്‍ക്‌സിയന്‍ വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തിന്റെയും ഏകരൂപതയിലൂന്നിയ ഏകത എന്ന നിലപാടിന്റെ നിരര്‍ത്ഥകത ചൂണ്ടിക്കാണിക്കാനാണ്. അബ്രഹാമിക് മതങ്ങളിലോരോന്നിലും കാലം കഴിയുന്തോറും പരസ്പരം കൊടും ശത്രുതയാര്‍ന്ന അനേകം ഉള്‍പ്പിരിവുകള്‍ പ്രത്യക്ഷപ്പെടുന്നതു നാം കാണുന്നു. റഷ്യന്‍ കമ്മ്യൂണിസമല്ലല്ലോ ചൈനീസ്‌കമ്മ്യൂണിസം. ഗ്രാംഷി പറയുന്നതല്ല ചോംസ്‌കിയുടെ ഭാഷ്യം! അതുപോലെ അമേരിക്കന്‍, ജര്‍മ്മന്‍, ഫ്രഞ്ചു വിപ്ലവങ്ങളും അക്കാലത്തെ സാഹിത്യങ്ങളും കലകളും മാനവികതയെ ഉദ്‌ഘോഷിക്കുന്നതാണെന്നും മഹത്തരങ്ങളാണെന്നും അനുകരണീയങ്ങളാണെന്നും മറ്റും ഇവിടെ ചിലര്‍ ഇപ്പോഴും പറഞ്ഞു നടക്കുന്നുണ്ട്. സത്യത്തില്‍ അവയും തികച്ചും അശാസ്ത്രീയമായ, പ്രപഞ്ചപ്രകൃതിക്കു വിരുദ്ധമായ, ഏകരൂപതയിലൂന്നിയ ഏകതയെയാണ് പ്രമാണമാക്കുന്നത് എന്നു കാണാം. 

(തുടരും..)   

    നാളെ: ആരാണ് വനവാസി? ആരാണ് ഹിന്ദു?    

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.