Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോഹന്‍ ഭാഗവതിനെ ആരും ദേശസ്‌നേഹം പഠിപ്പിക്കേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:45 am IST
in Editorial

കുരുടന്മാര്‍ ആനയെകണ്ടതുപോലെ എന്ന ചൊല്ല് അന്വര്‍ഥമാക്കുന്നതാണ് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെ നിക്ഷിപ്തതാല്‍പര്യക്കാര്‍ വ്യാഖ്യാനിച്ചത്. അദ്ദേഹം പറയാത്ത കാര്യങ്ങള്‍ ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുള്ള ക്ഷുദ്രതാല്‍പര്യമാണ് നാലുപാടും. അജണ്ടാധിഷ്ഠിത രാഷ്‌ട്രീയ വ്യവസായികളും മാധ്യമവ്യാപാരികളും ഇക്കാര്യത്തില്‍ സര്‍വാത്മനാ സഹകരിക്കുകയാണ്. നീക്കിയിരിപ്പ് രാഷ്‌ട്രീയത്തിന്റെ ഉമ്മറക്കോലായയിലിരുന്ന് കാറ്റുകൊള്ളുന്ന രസമാണ് അവര്‍ അനുഭവിക്കുന്നത്. ആര്‍എസ്എസ് സര്‍സംഘചാലക് ആലോചിച്ചുറപ്പിക്കാതെ ഒരു പരാമര്‍ശംപോലും നടത്തില്ലെന്ന തിരിച്ചറിവ് ഇത്തരക്കാര്‍ക്കില്ലാത്തതുകൊണ്ടാണ് വ്യാജ പ്രചാരണത്തിലൂടെ ജനങ്ങളുടെ മനസ്സിലേക്ക് വിഷധൂളികകള്‍ പറത്തിവിടുന്നത്.

മോഹന്‍ ഭാഗവതിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ചു മുസഫര്‍പൂരില്‍ നടന്ന യോഗത്തിലെ പ്രസംഗത്തില്‍ ഭാരതത്തിന്റെ ഇപ്പോഴത്തെ അവസ്ഥ വരച്ചുകാട്ടുമ്പോള്‍ അദ്ദേഹം ക്രിയാത്മകമായി നടത്തിയ പരാമര്‍ശമാണ് വിവാദവ്യവസായികള്‍ നിക്ഷിപ്തതാല്‍പര്യത്തിനായി ഉപയോഗിച്ചത്. സൈന്യത്തെ സഹായിക്കാന്‍ പൗരന്മാരെ അണിനിരത്തേണ്ടുന്ന സാഹചര്യം സംജാതമായാല്‍ അത് പൊടുന്നനെ നടപ്പില്‍വരുത്താന്‍ ആര്‍എസ്എസ്സിനുകഴിയും എന്നാണ് ഭാഗവത് സൂചിപ്പിച്ചത്. അതായത് സാധാരണ ജനങ്ങളെ യുദ്ധമുഖത്തേക്ക് വിന്യസിപ്പിക്കാന്‍ ചുരുങ്ങിയത് ആറുമാസം സൈന്യം പരിശീലനം കൊടുക്കേണ്ടിവരുമ്പോള്‍, ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മൂന്ന് ദിവസം നല്‍കിയാല്‍ മതിയെന്ന് സാരം. കാരണം നിത്യേന നിയമേനയുള്ള പരിശീലനത്തിലൂടെ രാഷ്‌ട്ര ഗാത്രത്തെ സംരക്ഷിക്കാനുള്ള ശക്തിയും ശേഷിയുമാണ് അവര്‍ കൈവരിക്കുന്നത്. എന്നാല്‍ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അതിന് ആറുമാസം വരെയെടുക്കാം. 

ഇപ്പറഞ്ഞതില്‍ എവിടെയാണ് മോഹന്‍ഭാഗവത് സൈനികരെ വിലകുറച്ചുകണ്ടത്? സാധാരണക്കാരും ആര്‍എസ്എസ് പ്രവര്‍ത്തകരും തമ്മിലുള്ള വൈജാത്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നിടത്ത് സൈനികര്‍ വിഷയമേയല്ല. 1962-ലെ ചൈന ആക്രമണസമയത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സൈന്യത്തെ സഹായിക്കാന്‍ തോളോട് തോളുരുമ്മിനിന്ന ചരിത്രസംഭവത്തിന്റെ ഉജ്വല മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ടുകൂടിയാണ് ഭാഗവത് ആ പരാമര്‍ശം നടത്തിയത്. അന്ന് ശത്രുപ്പടയെ താലോലിക്കാന്‍ മത്‌സരബുദ്ധിയോടെ മുന്നോട്ടുവന്നവരാണിപ്പോള്‍ ഭാഗവത് നടത്താത്ത പരാമര്‍ശത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ചോരയ്‌ക്കുവേണ്ടി മുറവിളികൂട്ടുന്നത്.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറിയ നാള്‍തൊട്ട് നിക്ഷിപ്ത താല്‍പര്യക്കാര്‍ തൊടുത്തവിട്ട അസഹിഷ്ണുതാരാഷ്‌ട്രീയത്തിന്റെ ഏറ്റവും ഒടുവിലിത്തെ അമ്പാണിപ്പോള്‍ സമൂഹത്തെ മുറിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. അത് പൂര്‍വാധികം ശക്തിയോടെ തുടരുമെങ്കിലും ഒരു കാരണവശാലും ഫലപ്രാപ്തി ഉണ്ടാവില്ല. കാരണം സമാജം അത്രമാത്രം ജാഗരൂകതയോടെ നിലകൊള്ളുകയാണ്. സ്വരാജ്യത്തെ ഇകഴ്‌ത്തിക്കാണിച്ചും അപമാനിച്ചും നാല് വെള്ളിക്കാശ് തരപ്പെടുത്താന്‍ നോക്കുന്നവരുടെ ദേശസ്‌നേഹത്തിന്റെയും സ്വരാജ്യഭക്തിയുടെയും തനിനിറം ആര്‍ക്കാണറിഞ്ഞുകൂടാത്തത്. ഏതായാലും 1963-ലെ റിപ്പബ്ലിക് ദിനപരേഡില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മാര്‍ച്ച് ഉള്‍പ്പെടുത്തിയത് എന്തിനെന്ന് തല്‍പരകക്ഷികളും രാഷ്‌ട്രീയ നപുംസകങ്ങളും അന്വേഷിക്കണം. ആര്‍എസ്എസ്സിനെ എക്കാലത്തെയും ശത്രുവായികണ്ടിരുന്ന പണ്ഡിറ്റ് നെഹ്‌റുവായിരുന്നു അതിന് അനുമതി കൊടുത്തതെന്ന് അറിയണം. ഭാഗവതിനെയും ആര്‍എസ്എസ്സിനെയും ദേശസ്‌നേഹവും സൈനികബഹുമാനവും പഠിപ്പിക്കാന്‍പോന്ന ത്രാണി ഭാരതത്തില്‍ ആര്‍ക്കുമില്ലെന്ന് ചൂണ്ടിക്കാണിക്കട്ടെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.