Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സംവരണം മുസ്ലീംലീഗിന്റെ ജന്മാവകാശമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:30 am IST
inVicharam

സംവരണത്തില്‍ വെള്ളം ചേര്‍ക്കുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന അജണ്ടയെന്നും, ഇക്കാര്യത്തില്‍ ഇവര്‍ ഒരേതൂവല്‍ പക്ഷികളാണെന്നുമുള്ള മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സെക്രട്ടറിയേറ്റിന് മുന്നില്‍ മുസ്ലിം യൂത്ത് ലീഗിന്റെ സംവരണ സമരത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസ്താവനയാണ് ഈ കുറിപ്പിനാധാരം. 

കേരളത്തില്‍ വിവിധ പിന്നാക്കജാതികള്‍ക്ക് അനുവദിച്ചിട്ടുള്ള 50 ശതമാനം സംവരണത്തിന്റെ 12 ശതമാനവും അനുഭവിക്കുന്നത് മുസ്ലിങ്ങളാണ്. മെരിറ്റ് ക്വാട്ടയ്‌ക്ക് പുറമെയാണിത്. 

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ നടന്ന പിഎസ്‌സി നിയമനങ്ങള്‍ പരിശോധിച്ചാല്‍ മെരിറ്റ് ക്വാട്ടയില്‍ മുസ്ലിം സമുദായം കൈവരിച്ച നേട്ടം എന്താണെന്ന് കുഞ്ഞാലിക്കുട്ടിക്ക് ബോധ്യപ്പെടും. 1990-ല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയ ശേഷമാണ് കേന്ദ്രസര്‍ക്കാരിലും ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പിന്നാക്കവിഭാഗങ്ങള്‍ക്ക് സംവരണം ലഭിച്ചുതുടങ്ങിയത്. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും പിന്നാക്കവിഭാഗത്തെ ഒരുമിച്ച് ‘ഒബിസി’ എന്ന പട്ടികയില്‍പ്പെടുത്തി സംവരണം നല്‍കുമ്പോള്‍, കേരളത്തില്‍ ശാസ്ത്രീയപഠനം നടത്താതെയാണ് ജാതിതിരിച്ച് പ്രത്യേക സംവരണം നല്‍കുന്നത്. 

ഇവിടെ മുസ്ലിങ്ങള്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസ സംവരണവും ഇതര സാമ്പത്തിക ആനുകൂല്യങ്ങളും വളരെ വിപുലമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവയ്‌ക്കൊക്കെ പുറമെ, ന്യൂനപക്ഷ മതവിഭാഗത്തിന്റെ പ്രത്യേക ആനുകൂല്യങ്ങളും മുസ്ലിംജനതക്ക് ലഭിക്കുന്നുണ്ട്. ഹിന്ദുക്കളെ മാത്രം നിയമിക്കുന്ന ദേവസ്വം ബോര്‍ഡുകളില്‍ മുന്നാക്കത്തിലെ പാവങ്ങള്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തിയതിനെപ്പോലും എതിര്‍ത്ത വ്യക്തിയാണ് കുഞ്ഞാലിക്കുട്ടി.

സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് റവന്യു, ദേവസ്വം, വിദ്യാഭ്യാസം, പൊതുമരാമത്ത് തുടങ്ങി പത്തിനു താഴെ വകുപ്പുകളും ഏതാനും പൊതുമേഖലാ സ്ഥാപനങ്ങളും മാത്രമേ കേരളത്തില്‍ ഉണ്ടായിരുന്നുള്ളൂ. സ്‌കൂളുകള്‍ മിക്കവയും ഗ്രാന്റ് സ്‌കൂളുകളായിരുന്നു. കോളേജുകളും പരിമിതം. അന്ന് സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ തീരെ കുറവായിരുന്നു. അവിടെ ഇന്ന് മുന്നാക്കമെന്ന് വേര്‍തിരിക്കെപ്പട്ടിട്ടുള്ളവരുടെ പൂര്‍വ്വികര്‍ കൂടുതലും ജോലി ചെയ്തിരുന്നു. അതിനു പ്രായശ്ചിത്തമെന്ന നിലയ്‌ക്കാണ് 1951 മുതല്‍ പിന്നാക്കക്കാര്‍ക്ക് 50 ശതമാനം സംവരണം ഏര്‍പ്പെടുത്തിയത്. 

ഇന്ന് അതാണോ സ്ഥിതി. 83 വിവിധ വകുപ്പുകളും 150-ല്‍പരം പൊതുമേഖലാ സ്ഥാപനങ്ങളും, 60 ല്‍പ്പരം സാംസ്‌കാരിക സ്ഥാപനങ്ങളും സംസ്ഥാന-ജില്ലാ തലങ്ങളിലും താഴെതട്ടിലുമുള്ള എണ്ണമറ്റ സഹകരണ സ്ഥാപനങ്ങളും, 12 സര്‍വകലാശാലകളും, സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലായി 1000 ലേറെ കോേളജുകളും, ഈ മേഖലയില്‍തന്നെ 12000 ല്‍പ്പരം ഹൈസ്‌കൂളുകളും 1700-ല്‍പ്പരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുമുണ്ട്. ഐടിഐ, പോളി ടെക്‌നിക്കുകള്‍, എന്‍ജിനീയറിങ് കോളേജുകള്‍, നഴ്‌സിങ് കോളേജുകള്‍, മെഡിക്കല്‍ കോളേജുകള്‍ തുടങ്ങിയ സാങ്കേതിക ശാസ്ത്ര സ്ഥാപനങ്ങള്‍ വേറെയും. 

ഇവിടെയെല്ലാം ജാതിസംവരണം കൃത്യമായും പാലിക്കുന്നുണ്ട്. സര്‍ക്കാര്‍ ശമ്പളം കൊടുക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളുടെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ഏറ്റവും കൂടുതലുള്ളതും മുസ്ലിങ്ങള്‍ക്കാണ്. അവിടത്തെ നിയമനങ്ങളെല്ലാം സ്വന്തം മതവിഭാഗത്തിനു മാത്രമുള്ളതാണ്. ഇവയ്‌ക്കൊക്കെ പുറമെയാണ് സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി ലഭിക്കുന്ന ആനുകൂല്യങ്ങള്‍. അറബി രാജ്യങ്ങളില്‍ ജോലി നേടിയിട്ടുള്ളവരില്‍ 75 ശതമാനവും മുസ്ലിം സഹോദരങ്ങളാണ്. അവര്‍ക്ക്  ഇതര വിഭാഗങ്ങളെക്കാള്‍ ഉയര്‍ന്ന ശമ്പളവും ലഭിക്കുന്നുണ്ട്. 

മുസ്ലിങ്ങള്‍ ഇന്ന് കേരളത്തില്‍ പിന്നാക്കമല്ല. ഒരു ശാസ്ത്രീയ പഠനം നടത്തിയാല്‍ അത് ബോധ്യമാകും. നിലവിലുള്ള പിന്നാക്ക സംവരണത്തിന്  ഒരു റിവ്യു അത്യാവശ്യമാണ്. ഭരണഘടന അനുശാസിക്കുന്ന സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്നവരെ ശാസ്ത്രീയ സര്‍വേയിലൂടെ കണ്ടെത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. 

അഡ്വ.പി.കെ. ശങ്കരന്‍കുട്ടി, 

കഴക്കൂട്ടം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

Kerala

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

Kerala

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

പുതിയ വാര്‍ത്തകള്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

മോട്ടോര്‍ വാഹന വകുപ്പില്‍ വീണ്ടും മാനദണ്ഡങ്ങള്‍ ലംഘിച്ച് സ്ഥലം മാറ്റമെന്ന് ആക്ഷേപം

എന്‍ ചന്ദ്രശേഖരന് കാലാവധി നീട്ടി നല്‍കിയ തീരുമാനത്തില്‍ എതിര്‍പ്പുമായി നോയല്‍ ടാറ്റ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയി ഡോ വി മീനാക്ഷിയെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.