ന്യൂദല്‍ഹി: അമേരിക്കന്‍ നിരീക്ഷണ വിമാനവും റഷ്യന്‍ ജെറ്റ് വിമാനവും കരിങ്കടലിനു മുകളില്‍ അഞ്ചടി വ്യത്യാസത്തില്‍ പറന്നതായി അമേരിക്കന്‍ സൈനിക കേന്ദ്രകാര്യാലയം വ്യക്തമാക്കി.
യു.എസ് നേവിയുടെ ഇപി-3 ഏരീസ് വിമാനവും റഷ്യന്‍ എസ്.യു-27 ജെറ്റ് വിമാനവുമാണ് കരിങ്കടലിനു മുകളില്‍ രാജ്യാന്തര വ്യോമയാനപാതയില്‍ വച്ച് അടുത്തടുത്ത് പറന്നത്. റഷ്യ രാജ്യാന്തര വ്യോമയാന പാതയുടെ നിയന്ത്രണ പരിധിക്കുള്ളില്‍ തന്നെയാണ് പറന്നതെങ്കിലും അപകടം നിറയുന്ന പറക്കലുകള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: