Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പാവം മാനവ ഹൃദയത്തിലെ അമ്പലമണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 08:52 am IST
in Literature

ആശയങ്ങളുടെ ചെറുപ്പവും വാക്കുകളുടെ കൗമാരവുമായി പഴുത്ത മാമ്പഴംപോലെ പരിപാകത്തിന്റെ തുഞ്ചെത്തെത്തുമ്പോഴും പ്രായമാകാത്ത കാവ്യമുത്തശി. എണ്‍പത്തിനാലിന്റെ ചെറുപ്പത്തില്‍ കവയിത്രി സുഗതകുമാരി ശതാഭിഷിക്തയാകുമ്പോഴും മലയാളിയുടെ ഉള്ളുണര്‍ത്തുന്ന ആ കവിതയ്‌ക്ക് നവയൗവനം. മാനുഷികതയുടെ സമസ്ത വികാരങ്ങളുടേയും സാഗരം നീന്തിക്കേറുന്ന സുഗതക്കവിതകളുടെ മുന്നില്‍ നമിച്ച് കേരളം നേടുന്നത് സാരസ്വതങ്ങളുടെ ആത്മസംതൃപ്തി. 

ഇന്നു മലയാളത്തിനു കവിക്കൂട്ടപ്പെരുക്കം വലുതാണെങ്കിലും മലയാളിയുടെ മാനസസരോവരമാകാന്‍ കഴിയുന്ന അപൂര്‍വം കവികളില്‍ ഒരാള്‍ സുഗതകുമാരിയാണ്. ഗദ്യ കവിതയുടെ ആധുനിക വായനാസൗന്ദര്യത്തിനും മീതെയാണ് ഛന്ദസിന്റെ ലാവണ്യവും ലവണമുദ്രയുമുള്ള സുഗതകുമാരിക്കവിതകള്‍. കുമാരനാശാന്‍ കവിതക്കാലത്തിന്റെ അനുഭവമിയന്നതും എന്നാല്‍ കുറേക്കൂടി ലളിതസുഭഗകവുമായൊരു രചനാരീതിയിലൂടെ കവിതയിലെ ഗദ്യപ്രദേശങ്ങിലെ നിലാവെട്ടത്തിനുപകരം കാവ്യോന്മീലനത്തിന്റെ സൂര്യശോഭ തരുന്നുണ്ട് സുഗതക്കവിതകള്‍. കാടുംമേടും കടലും ആകാശവും പുഴയും കാറ്റും പൂവും പൂമ്പാറ്റയും കിളിയും മൃഗവും മഞ്ഞും മഴയും വെയിലുമൊക്കയായി മനുഷ്യനും പ്രകൃതിയും പ്രപഞ്ചവുമൊക്കെ ചേരുന്ന സ്‌നേഹ രാശികള്‍ ആര്‍ക്കും ബോധ്യപ്പെടുംപോലെ വരികളില്‍ ഈടുവെക്കുന്നതിനാലാവണം ഈ കവിതകള്‍ കൂടുതല്‍ മലയാളികളുടേതായിത്തീരുന്നത്.

കവിതയിലൂടെ മനുഷ്യ സഹജമായ കരുണയും അനുതാപവും നീതിയോടുള്ള ആദരവും അവകാശലംഘനങ്ങളോടുള്ള പ്രതിഷേധവുമൊക്കെയായി സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കെ തന്നെയാണ് പ്രത്യക്ഷത്തില്‍ ഒരു ആക്റ്റിവിസ്റ്റിന്റ നേരിട്ടുള്ള പോര്‍മുഖവും സുഗതകുമാരി തുറന്നിട്ടുള്ളത്. ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും സമനില തെറ്റിയവര്‍ക്ക്്് പതിന്നാലു ജില്ലകളിലും അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ഈ ജന്മദിനത്തില്‍അവര്‍ വിളിച്ചു പറയുന്നത്് ഇത്തരം  അഭയ വാതിലുകളോടുള്ള തുറവികൊണ്ടാണ്. പരിസ്ഥിതി നന്മകളുടെ ജീവജാല മസൃണമായ നൈസര്‍ഗികതയാലാണ് സൈലന്റ് വാലി നിലനിര്‍ത്തുന്നതിനുള്ള പോരാട്ട കൂട്ടായ്‌മയിലേക്കു സുഗതകുമാരി എന്ന കവയിത്രിയും ഒപ്പമായത്. കവിത എഴുതി മാറിനില്‍ക്കാതെ സൈലന്റ് വാലി സമരങ്ങളോട് ഹൃദയം ചേര്‍ക്കുകയായിരുന്നു അവര്‍. ഇന്ദിരാഗാന്ധി സൈലന്റ് വാലി നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കി അതു ചരിത്രമാകുമ്പോള്‍ ഒരു പെണ്‍ ശബ്ദവുംകൂടി അതില്‍ തിരിച്ചറിഞ്ഞതുംകൊണ്ടുകൂടിയാണെന്ന് നമുക്കു പറയാം. അച്ഛന്‍ ബോധേശ്വരന്റെ സാമൂഹ്യ ദേശീയ ബോധ്യങ്ങളിലൂന്നിയ നിലപാടുകളാണ് സുഗതയേയും ഇത്തരം തിരിച്ചറിവുകളിലേക്കു നയിച്ചത്.

രാഷ്‌ട്രീയത്തിന്റെ കൊടിപിടിച്ച ആദര്‍ശങ്ങള്‍ക്കു പകരം മൂല്യവത്തായ മനുഷ്യവികാരങ്ങളില്‍ മഷിമുക്കി എഴുതിയവയാണ് സുഗതകുമാരിയുടെ കവിതകള്‍. അഭയത്തിന്റെയും അഭയ സങ്കേതത്തിന്റേയും കവിതകള്‍ കൂടിയാണ് സുഗതയുടേത്. 1961ല്‍ ആദ്യ കവിതാസമാഹാരം മുത്തുച്ചിപ്പി പുറത്തുവന്നു. പാവം മാനവ ഹൃദയം, പാതിരാപ്പൂക്കള്‍, പ്രണാമം, ഇരുള്‍ച്ചിറകുകള്‍, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍ തുടങ്ങി വായനയെ അനുഗ്രഹിച്ച നിരവധി കവിതകള്‍ മലയാള ഭാവനയെ ഇന്നും തുടര്‍ വായനയിലൂടെ പ്രസാദമാകുകയാണ്. കവിതകളുടെ തലക്കെട്ടുകളില്‍ തന്നെയുണ്ട് സുഗതക്കവിതകളുടെ മനുഷ്യക്കമ്പം.ഇന്നത്തെ ആസുരകാലത്തിനിടയില്‍ പാവം മാനവഹൃദയത്തെ സ്‌നേഹത്തിന്റെ രാത്രമഴകൊണ്ട് നനച്ച് ഉള്ളുണര്‍ത്തുന്ന അമ്പലമണികളായി തീരുകയാണ് സുഗതകുമാരിയുടെ കവിതകള്‍.                          

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

പൊലീസുകാര്‍ മര്‍ദ്ദിച്ചെന്ന് പിണറായി വിജയന്റെ ഡ്രൈവര്‍,ഡി ജി പിക്ക് പരാതി നല്‍കി

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള (വലത്ത്) ബിജെപി നേതാവും ജമ്മു കശ്മീര്‍ പ്രതിപക്ഷ നേതാവുമായ സുനില്‍ താക്കൂര്‍ (ഇടത്ത്)
India

കശ്മീരില്‍ ഒമര്‍ അബ്ദുള്ളയുടെ സര്‍ക്കാര്‍ വീഴുമോ?ജൂണ്‍ 3ന് എംഎല്‍എമാരുടെ യോഗം വിളിച്ചു; മുങ്ങുന്ന കപ്പലിനെ രക്ഷിക്കാനെന്ന് പരിഹസിച്ച് ബിജെപി

Kerala

പിണറായിക്കെതിരെ വിമാനത്തില്‍ യൂത്ത്കോണ്‍ഗ്രസുകാരുടെ പ്രതിഷേധം, റിപ്പോര്‍ട്ട് കോടതി അംഗീകരിച്ചു,അംഗീകരിച്ചത് വ്യോമയാന വകുപ്പ് ഒഴിവാക്കിയ റിപ്പോര്‍ട്ട്

Kerala

തലസ്ഥാനത്ത് സ്‌കൂള്‍ വളപ്പിലെ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

Kerala

പി എം ശ്രീ:മുന്‍ സര്‍ക്കാര്‍ ഒപ്പിട്ട് ഫണ്ടും വാങ്ങി, കരാറില്‍ നിന്ന് പിന്മാറാന്‍ പറ്റുമോയെന്ന് പരിശോധിക്കും- മന്ത്രി എന്‍ ഷംസുദ്ദീന്‍

പുതിയ വാര്‍ത്തകള്‍

കാമ്പസുകളില്‍ രാഷ്‌ട്രീയ ഇടപെടല്‍ അവസാനിപ്പിക്കണം,വിദ്യാഭ്യാസ സമ്പ്രദായം രാഷ്‌ട്രീയവത്കരിക്കുന്നത് മുഴുവന്‍ സംവിധാനത്തെയും നശിപ്പിക്കും:ഗവര്‍ണര്‍

വീണ വിജയനെതിരായ അന്വേഷണം തുടരാം; അനുമതി നൽകി ഹൈക്കോടതി, വെള്ളിയാഴ്ച വരെ സിഎംആർഎല്ലിനെതിരെ നടപടികളില്ല

കുറേ ഓണ്‍ലൈന്‍ മീഡിയക്കാര് എന്നെ കൊന്ന് എന്റെ അടിയന്തരത്തിന് കാര്‍ഡ് അടിക്കുന്നുണ്ട്;എന്റെ മരിപ്പിനുള്ള ചായയും വടയും കൊടുക്കാനായിട്ടില്ല,ജുവല്‍ മേരി

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

ചൂടുള്ള ഭക്ഷണം തണുപ്പിക്കാന്‍ ആ എളുപ്പപ്പണി വേണ്ട, മറ്റുള്ളവയും കേടാകും

മ്യാന്‍മറില്‍ വിമത വിഭാഗത്തിന്‌റെ വെടിമരുന്ന് സംഭരണശാലയില്‍ സ്‌ഫോടനം: നാല്‍പ്പതോളം പേര്‍ മരിച്ചു

ഇൻഡിവുഡ് എക്സലൻസ് അവാർഡ് 2026 : സിനിമാ മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് പി ആർ ഓ പ്രതീഷ് ശേഖറിന് ലഭിച്ചു

സജിൻ ബാബു സംവിധാനം ചെയ്യുന്ന ചിത്രം “തർക്കം” : ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

പശ്ചിമ ബംഗാളില്‍ ബിജെപിമന്ത്രിസഭാ വികസനം: 35 പേര്‍കൂടി സത്യപ്രതിജ്ഞ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.