Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

പാവം മാനവ ഹൃദയത്തിലെ അമ്പലമണികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2018, 08:52 am IST
inLiterature

ആശയങ്ങളുടെ ചെറുപ്പവും വാക്കുകളുടെ കൗമാരവുമായി പഴുത്ത മാമ്പഴംപോലെ പരിപാകത്തിന്റെ തുഞ്ചെത്തെത്തുമ്പോഴും പ്രായമാകാത്ത കാവ്യമുത്തശി. എണ്‍പത്തിനാലിന്റെ ചെറുപ്പത്തില്‍ കവയിത്രി സുഗതകുമാരി ശതാഭിഷിക്തയാകുമ്പോഴും മലയാളിയുടെ ഉള്ളുണര്‍ത്തുന്ന ആ കവിതയ്‌ക്ക് നവയൗവനം. മാനുഷികതയുടെ സമസ്ത വികാരങ്ങളുടേയും സാഗരം നീന്തിക്കേറുന്ന സുഗതക്കവിതകളുടെ മുന്നില്‍ നമിച്ച് കേരളം നേടുന്നത് സാരസ്വതങ്ങളുടെ ആത്മസംതൃപ്തി. 

ഇന്നു മലയാളത്തിനു കവിക്കൂട്ടപ്പെരുക്കം വലുതാണെങ്കിലും മലയാളിയുടെ മാനസസരോവരമാകാന്‍ കഴിയുന്ന അപൂര്‍വം കവികളില്‍ ഒരാള്‍ സുഗതകുമാരിയാണ്. ഗദ്യ കവിതയുടെ ആധുനിക വായനാസൗന്ദര്യത്തിനും മീതെയാണ് ഛന്ദസിന്റെ ലാവണ്യവും ലവണമുദ്രയുമുള്ള സുഗതകുമാരിക്കവിതകള്‍. കുമാരനാശാന്‍ കവിതക്കാലത്തിന്റെ അനുഭവമിയന്നതും എന്നാല്‍ കുറേക്കൂടി ലളിതസുഭഗകവുമായൊരു രചനാരീതിയിലൂടെ കവിതയിലെ ഗദ്യപ്രദേശങ്ങിലെ നിലാവെട്ടത്തിനുപകരം കാവ്യോന്മീലനത്തിന്റെ സൂര്യശോഭ തരുന്നുണ്ട് സുഗതക്കവിതകള്‍. കാടുംമേടും കടലും ആകാശവും പുഴയും കാറ്റും പൂവും പൂമ്പാറ്റയും കിളിയും മൃഗവും മഞ്ഞും മഴയും വെയിലുമൊക്കയായി മനുഷ്യനും പ്രകൃതിയും പ്രപഞ്ചവുമൊക്കെ ചേരുന്ന സ്‌നേഹ രാശികള്‍ ആര്‍ക്കും ബോധ്യപ്പെടുംപോലെ വരികളില്‍ ഈടുവെക്കുന്നതിനാലാവണം ഈ കവിതകള്‍ കൂടുതല്‍ മലയാളികളുടേതായിത്തീരുന്നത്.

കവിതയിലൂടെ മനുഷ്യ സഹജമായ കരുണയും അനുതാപവും നീതിയോടുള്ള ആദരവും അവകാശലംഘനങ്ങളോടുള്ള പ്രതിഷേധവുമൊക്കെയായി സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കെ തന്നെയാണ് പ്രത്യക്ഷത്തില്‍ ഒരു ആക്റ്റിവിസ്റ്റിന്റ നേരിട്ടുള്ള പോര്‍മുഖവും സുഗതകുമാരി തുറന്നിട്ടുള്ളത്. ആനകളോടുള്ള ക്രൂരത അവസാനിപ്പിക്കണമെന്നും സമനില തെറ്റിയവര്‍ക്ക്്് പതിന്നാലു ജില്ലകളിലും അഭയ കേന്ദ്രങ്ങള്‍ തുറക്കണമെന്നും ഈ ജന്മദിനത്തില്‍അവര്‍ വിളിച്ചു പറയുന്നത്് ഇത്തരം  അഭയ വാതിലുകളോടുള്ള തുറവികൊണ്ടാണ്. പരിസ്ഥിതി നന്മകളുടെ ജീവജാല മസൃണമായ നൈസര്‍ഗികതയാലാണ് സൈലന്റ് വാലി നിലനിര്‍ത്തുന്നതിനുള്ള പോരാട്ട കൂട്ടായ്‌മയിലേക്കു സുഗതകുമാരി എന്ന കവയിത്രിയും ഒപ്പമായത്. കവിത എഴുതി മാറിനില്‍ക്കാതെ സൈലന്റ് വാലി സമരങ്ങളോട് ഹൃദയം ചേര്‍ക്കുകയായിരുന്നു അവര്‍. ഇന്ദിരാഗാന്ധി സൈലന്റ് വാലി നിലനിര്‍ത്തുമെന്ന് ഉറപ്പുനല്‍കി അതു ചരിത്രമാകുമ്പോള്‍ ഒരു പെണ്‍ ശബ്ദവുംകൂടി അതില്‍ തിരിച്ചറിഞ്ഞതുംകൊണ്ടുകൂടിയാണെന്ന് നമുക്കു പറയാം. അച്ഛന്‍ ബോധേശ്വരന്റെ സാമൂഹ്യ ദേശീയ ബോധ്യങ്ങളിലൂന്നിയ നിലപാടുകളാണ് സുഗതയേയും ഇത്തരം തിരിച്ചറിവുകളിലേക്കു നയിച്ചത്.

രാഷ്‌ട്രീയത്തിന്റെ കൊടിപിടിച്ച ആദര്‍ശങ്ങള്‍ക്കു പകരം മൂല്യവത്തായ മനുഷ്യവികാരങ്ങളില്‍ മഷിമുക്കി എഴുതിയവയാണ് സുഗതകുമാരിയുടെ കവിതകള്‍. അഭയത്തിന്റെയും അഭയ സങ്കേതത്തിന്റേയും കവിതകള്‍ കൂടിയാണ് സുഗതയുടേത്. 1961ല്‍ ആദ്യ കവിതാസമാഹാരം മുത്തുച്ചിപ്പി പുറത്തുവന്നു. പാവം മാനവ ഹൃദയം, പാതിരാപ്പൂക്കള്‍, പ്രണാമം, ഇരുള്‍ച്ചിറകുകള്‍, അമ്പലമണി, കുറിഞ്ഞിപ്പൂക്കള്‍ തുടങ്ങി വായനയെ അനുഗ്രഹിച്ച നിരവധി കവിതകള്‍ മലയാള ഭാവനയെ ഇന്നും തുടര്‍ വായനയിലൂടെ പ്രസാദമാകുകയാണ്. കവിതകളുടെ തലക്കെട്ടുകളില്‍ തന്നെയുണ്ട് സുഗതക്കവിതകളുടെ മനുഷ്യക്കമ്പം.ഇന്നത്തെ ആസുരകാലത്തിനിടയില്‍ പാവം മാനവഹൃദയത്തെ സ്‌നേഹത്തിന്റെ രാത്രമഴകൊണ്ട് നനച്ച് ഉള്ളുണര്‍ത്തുന്ന അമ്പലമണികളായി തീരുകയാണ് സുഗതകുമാരിയുടെ കവിതകള്‍.                          

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

India

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

Entertainment

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

Kerala

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

പുതിയ വാര്‍ത്തകള്‍

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

റെയിൽടിക്കറ്റ് തട്ടിപ്പ്: 13580 പേർക്കെതിരേ നടപടി

ജോലി വാഗ്ദാനം ചെയ്ത് മൂന്നര കോടി തട്ടിയ കേസില്‍ കനേഡിയന്‍ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റില്‍

പണിമുടക്കുകളിലും പ്രതിഷേധസമരങ്ങളിലും അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുന്നതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

ഐബി ഉദ്യോഗസ്ഥന്‍ അങ്കിത് ശര്‍മ്മ കൊലക്കേസ്: 6 പേരെ വെറുതെ വിട്ടതിനെതിരെ ദല്‍ഹി പോലീസ് അപ്പീല്‍ നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.