Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നാരദന്റെ പതനകഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2018, 02:45 am IST
in Samskriti

രൂപലാവണ്യവും വാക്ചാതുര്യവും തുണച്ചിരുന്ന അപൂര്‍വഗന്ധര്‍വനായിരുന്നുവത്രേ നാരദമഹര്‍ഷി, സ്ത്രീഹൃദയത്തിനു വരണപാത്രവും.

ഒരിയ്‌ക്കല്‍ മരീച്യാദിപ്രജാപതിമാര്‍ ദേവലോകത്തുവെച്ചു സത്രവേളയില്‍ ഹരികഥ കീര്‍ത്തനം ചെയ്യാനായി ഗന്ധര്‍വന്മാരേയും അപ്‌സരസ്സുകളേയും വിളിച്ചുകൂട്ടി. അതറിഞ്ഞു നാരദന്‍ സ്ത്രീകളുടെ മധ്യേ ഗാനാലാപനം ചെ യ്തുകൊണ്ട് അവിടേക്കു ചെന്നുവത്രെ. ആ അവിവേകവും അനാദരവും തീരെ സമ്മതമാകാതെ, പ്രജാപതിമാര്‍ നാരദനെ ശൂദ്രദാസിയില്‍ പിറക്കട്ടെയെന്നു ശപിച്ചുപോലും. 

ശൂദ്രജന്മത്തിലും താന്‍ ബ്രഹ്മജ്ഞരെ പരിചരിച്ചിരുന്നു. അവരുടെ സഹവാസത്താല്‍ ബ്രാഹ്മപുത്രത്വം നേടുകയും ചെയ്തു.

സജ്ജനസഹവാസംതന്നെ എന്തിനും പ്രതിവിധി. അതു പ്രത്യക്ഷപ്പെട്ടതാണ് കൃഷ്ണജന്മം. കൃഷ്ണന്റെ ബഹുമുഖസഹവാസമാണ് യുധിഷ്ഠിരാദികള്‍ക്കു ലഭിയ്‌ക്കുന്നത്. സഖാവും, സുഹൃത്തും, അമ്മാവന്റെ മകനും, പൂജ്യനും, ഭൃത്യനും, ഗുരുവും, ആത്മാവുമൊക്കെയായി പെരുമാറിപ്പോന്നു അര്‍ജുനസഖന്‍! ഇതിലേറെ മഹാഭാഗ്യമെന്ത്? ആ കൃഷ്ണപരമാത്മാവ് പ്രസാദിക്കട്ടെ എന്നുപറഞ്ഞു നാരദമുനി ധര്‍മകഥനം നിര്‍ത്തി.

ഗൃഹസ്ഥന്‍ സംന്യാസിയെപ്പറ്റി ഉദ്ബുദ്ധനാകണം

് നാലാശ്രമങ്ങളുണ്ട്, അവയുടെ ക്രമം ബ്രഹ്മചര്യം, ഗാര്‍ഹസ്ഥ്യം, വാനപ്രസ്ഥം, സംന്യാസം എന്നിങ്ങനെയും; എന്നാല്‍ ഇവിടെ നാരദന്‍ ഗൃഹസ്ഥചര്യ വിട്ടു മറ്റു മൂന്ന് ആശ്രമങ്ങളേയുമാണ് ആദ്യമായി വിവരിച്ചത്. അതില്‍ സംന്യാസവിവരണംകൊണ്ട് മനുഷ്യജീവിതത്തെ എവിടംവരെ നയിക്കാം, എങ്ങനെ പരിസമാപിപ്പിക്കണം എന്നു ഭംഗിയായി വിവരിച്ചുകഴിഞ്ഞു.  

ഗൃഹസ്ഥാശ്രമികള്‍ ജീവിയ്‌ക്കുന്നതും ഈ ചുവടുപിടിച്ചുകൊണ്ടു വേണം. ഇതു സാധ്യമാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ഇനിയുള്ള കാര്യങ്ങള്‍ നാരദനിലൂടെ വ്യാസദേവന്‍ വെളിപ്പെടുത്തുന്നത്. ധര്‍മവിവരണത്തിലെ മര്‍മപ്രധാനമായ ഭാഗമാണിത്. 

ഗൃഹസ്ഥജീവിതം ഫലപ്രദവും ധര്‍മബദ്ധവും സുഭഗവുമാകുന്നതിലാണ് മറ്റെല്ലാ ആശ്രമങ്ങളും പുഷ്ടിപ്പെട്ടുവരുക. ബ്രഹ്മചാരികളോ വാനപ്ര സ്ഥരോ സംന്യാസിമാരോ ആരോഗ്യപരമായി അവരവരുടെ ജീവിതക്രമങ്ങള്‍ പിന്തുടരുന്നില്ലെങ്കില്‍, അതിനുകാരണം ഗൃഹസ്ഥന്മാരിലുള്ള വൈകല്യങ്ങളും ശ്രദ്ധക്കുറവുംതന്നെയെന്നു നാരദവിവരണങ്ങള്‍ എടുത്തുപറയുന്നു. ഈയൊരു ഭാഗമെങ്കിലും ഗൃഹസ്ഥവൃന്ദം ശ്രദ്ധവെച്ചു പഠിയ്‌ക്കുമെങ്കില്‍ എത്ര നന്നായി!

ഗൃഹസ്ഥന്മാര്‍ വലിയ വൈവിധ്യമാണ് എന്നും കാഴ്ചവെയ്‌ക്കുക. 

ജ്ഞാനകുതുകികളാകാം ചിലര്‍. തത്ത്വജ്ഞാനം പ്രതിപാദിക്കുന്ന ശാസ്ത്രങ്ങള്‍ അവര്‍ക്കു കൂടുതല്‍ പ്രിയങ്കരമാണ്. ചിലര്‍ വേദശാസ്ത്രങ്ങള്‍ പഠിക്കുന്നതിലാകാം ശ്രദ്ധാലുക്കള്‍. മറ്റുചിലര്‍ ഗ്രന്ഥങ്ങള്‍ വ്യാഖ്യാനിക്കാന്‍ പുറപ്പെട്ടെന്നും വരാം. രുചിഭേദംതന്നെ ഇതിലും പ്രമാണം.

സദസ്സില്‍വെച്ചോ കര്‍മാനുഷ്ഠാനത്തിന്റെ ഭാഗമായോ ആദരസത്കാരങ്ങള്‍ ചെയ്യേണ്ടിവരുമ്പോള്‍ ജ്ഞാനനിഷ്ഠര്‍ക്കുവേണം മുന്‍ഗണന നല്കാന്‍. ഉത്തമശ്രേഷ്ഠര്‍, പിന്നെ അതില്‍ക്കുറഞ്ഞവര്‍, ഇങ്ങനെയാകണം ക്രമം. യജ്ഞപ്രസാദം, പിതൃപ്രസാദം എന്നിവ നല്കുമ്പോഴും ഇതനുസരിയ്‌ക്കണം.

കര്‍മഠത്വം ശരിയല്ല വിചാരശീലംവേണം

ഗൃഹസ്ഥന്മാര്‍ വെറും കര്‍മഠന്മാരാകുന്നതു ശരിയല്ല, വിവേകവും വൈരാഗ്യവും ഊട്ടിയുറപ്പിയ്‌ക്കുന്ന ആത്മജ്ഞാനത്തിലും ആത്മനിഷ്ഠന്മാരിലും അവര്‍ വേണ്ടത്ര ശ്രദ്ധപതിപ്പിയ്‌ക്കണമെന്ന് ഊന്നിപ്പറയുകയല്ലേ നാരദനും വ്യാസദേവനും ചെയ്യുന്നത്. ആര്‍ എവിടെ എന്താശ്രമത്തില്‍പ്പെട്ടാലും, തന്റെ ജീവിതം വിവേകത്തിനു വിധേയമാകണമെന്നു തെളിയാന്‍ ഇനിയെന്തുവേണം?”

ദേവകര്‍മം, പിതൃകര്‍മം എന്നിങ്ങനെ രണ്ടാണ് ഗൃഹസ്ഥന്മാര്‍ അനുസരിയ്‌ക്കുന്നത്. ശ്രാദ്ധമൂട്ടുന്നതു രണ്ടാമത്തേതില്‍പ്പെടും. മരണവും മരണാനന്തരദശയും ആധാരമാക്കി, മരിച്ചവരുടെ ഓര്‍മ ആനയിയ്‌ക്കുന്നതാണ് ശ്രാദ്ധാവസരങ്ങള്‍. അത് എത്രയും ലളിതമേ ആകാവൂവത്രെ. കൂടുതല്‍ പേരെ അതിനു വിളിച്ചുകൂട്ടരുതെന്നും നാരദമഹര്‍ഷി പറയുന്നു. കാരണം, വന്നവരെ ആദരിയ്‌ക്കുന്നതിലാകും കൂടുതല്‍ ശ്രദ്ധ.  ഇത്തരം വ്യതിയാനം ഒഴിവാക്കണം. 

കര്‍മാചരണത്തിന്റെ ഉദ്ദേശമെന്ത്? അതു സമാജീയഗണനകള്‍ക്കു വഴിമാറിക്കൊടുക്കരുതെന്നതു സുപ്രധാനമാണ്. ഇത്തരം വിലയിരുത്തലുകള്‍ മൂലം കര്‍മനിഷ്ഠയെ പവിത്രമാക്കയും പരിഷ്‌കരിയ്‌ക്കയുമല്ലേ വ്യാസദേവന്‍ ചെയ്യുന്നത്. വിവേകവൃദ്ധിതന്നെ എവിടേയുമുള്ള ലക്ഷ്യം, നേട്ടം. ഗൃഹസ്ഥന്മാര്‍ ഇതു മറന്നുപോകരുത്.

നിത്യം, നൈമിത്തികം എന്നിങ്ങനെ രണ്ടുവിധത്തിലാണ് കര്‍മാചരണം. പുണ്യകാലാവസരങ്ങള്‍ നോക്കി സത്കര്‍മങ്ങള്‍ ചെയ്യുന്ന സമ്പ്രദായവുമുണ്ട്. 

സത്കര്‍മമെന്താണെന്ന് അറിഞ്ഞിരി്‌ക്കേണ്ടതത്രെ. ഭഗവാനെ ലക്ഷ്യമാക്കി ചെയ്യുന്നതെന്തോ അതു സത്പാത്രത്തില്‍ നല്കുക. സാധനസാമഗ്രികളുടെ ആവശ്യം ഈശ്വരന്നില്ലതന്നെ. പ്രാണനും ദേഹവുമായി സഞ്ചരിക്കുന്ന ജീവരാശികള്‍ക്കാണ് പലതുമാവശ്യം. അതുകൊണ്ട് അവര്‍ക്കു കൊടുക്കുക. 

പക്ഷേ ഒരു കാര്യം ഓര്‍മവെക്കണം. ദേവന്മാരില്‍നിന്നും തുടങ്ങി, പക്ഷിമൃഗാദികളിലെല്ലാം സാക്ഷാത് ശ്രീഹരിതന്നെയാണ് അധിവസി്ക്കുന്നത്. അതിനാല്‍ നല്കുന്നതെന്തും ഹരിയ്‌ക്കുതന്നെയാണ് ചെല്ലുക. ഭക്തിയേയും ഭക്തിസമര്‍പ്പണത്തേയും കൂടുതല്‍ സാരവത്തും അര്‍ഥവത്തുമാക്കുന്നു ഇത്തരം നവീകൃതഭാവങ്ങള്‍!

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

India

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

Kozhikode

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

Entertainment

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

പുതിയ വാര്‍ത്തകള്‍

പുകവലിയെ അതിജീവിക്കാനും യോഗ

വടകരയില്‍ സിപിഐഎം, മുസ്ലിം ലീഗ് സംഘര്‍ഷം; മൂന്നുപേര്‍ക്ക് പരിക്ക്

മൂഞ്ചിറമഠം ശ്രീകൃഷ്ണ കീഴ്തൃക്കോവില്‍ ക്ഷേത്രത്തില്‍ എത്തിയ സ്വാമി ആനന്ദവനം ഭാരതി ശങ്കര പ്രതിമയില്‍ മാലചാര്‍ത്തുന്നു

ശങ്കരാചാര്യ സ്വാമികള്‍ക്ക് കേരളത്തില്‍ വേണ്ടത്ര ആദരവ് ലഭിക്കുന്നില്ല: മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി

ഹോർമുസ് കടലിടുക്കിൽ യുദ്ധം മുറുകുന്നു; അമേരിക്കൻ പടക്കപ്പലുകൾക്ക് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം

ബലുര്‍ഘട്ടിലെ ബിജെപി തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ ദേശീയ അധ്യക്ഷന്‍ നിതിന്‍ നബീനെ ഹാരം അണിയിക്കുന്നു

തൃണമൂല്‍ വന്നാല്‍ സ്ത്രീകള്‍ക്കെതിരെ അതിക്രമം വര്‍ദ്ധിക്കും: നിതിന്‍ നബീന്‍

ഇന്ന്‌ മാതംഗീ ജയന്തി : മാതംഗീ മന്ത്രണം: നാദബ്രഹ്‌മത്തിന്റെ ശ്യാമളലാവണ്യം

40 ഡിഗ്രി കടന്ന് കൊടുംചൂട്; പാലക്കാട് ക്ലാസുകൾക്ക് അവധി, 2 ജില്ലകളിൽ യെല്ലോ അലേർട്ട്

അമേരിക്കയുമായുള്ള രണ്ടാം ഘട്ട സമാധാനചർച്ചകൾക്ക് തയ്യാറല്ല: ഇസ്‌ലാമാബാദ് ചർച്ചകൾ തള്ളി ഇറാൻ

അമേരിക്കയിലെ ലൂസിയാനയിലുണ്ടായ വെടിവെപ്പില്‍ എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു

വൈദ്യുതി പ്രതിസന്ധി: സോളാര്‍ പദ്ധതിയെ സംസ്ഥാനം അവഗണിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.