ന്യൂദല്‍ഹി : അതിര്‍ത്തിയില്‍ പാകിസ്ഥാന് തുടര്‍ച്ചയായി നടത്തുന്ന വെടിവെയ്പ്പിനും ഷെല്ലാക്രമണത്തിനും ശക്തമായി തിരിച്ചടി നല്കി ഇന്ത്യ. ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ നിരവധി പാകിസ്ഥാന് സൈനികര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്ത്യന്‍ ആക്രമണത്തില്‍ ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടതായി പാക്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പാകിസ്ഥാനിലെ ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാകിസ്ഥാന് വിളിച്ചു വരുത്തി പ്രതിഷേധമറിയിച്ചു. ഇതിനിടെ പാക് ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന് കൂടി വീരമൃത്യു വരിച്ചു. നിയന്ത്രണരേഖയ്ക്കു സമീപമുള്ള ജമ്മു, കത്വ, സാംബ, പൂഞ്ച്, രജൗരി ജില്ലകളിലാണ് കഴിഞ്ഞ നാലുദിവസമായി പാക്സൈന്യം പ്രകോപനമില്ലാതെ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്.
ഗ്രാമങ്ങള്‍ക്കുനേരെ മോട്ടോര്ഷെല്ലാക്രമണവും നടത്തി. ഇതിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നല്‍കിയത്. ഇതേത്തുടര്‍ന്നാണ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ജെ.പി.സിംഗിനെ പാകിസ്ഥാന് വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചത്. ഇത് അഞ്ചാം തവണയാണ് പാകിസ്ഥാന് ജെ.പി.സിംഗിനെ വിളിച്ചുവരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: