Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം : പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന്റെ ഉന്നതതല ഗൂഢാലോചന

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2018, 09:30 pm IST
in Kannur

സ്വന്ത ലേഖകന്‍

കണ്ണൂര്‍: കൂത്തുപറമ്പ് കണ്ണവം 17-ാംമൈലിലെ ആര്‍എസ്എസ് ശാഖാ ശിക്ഷക് കെ.വി.ശ്യംപ്രസാദിന്റെ കൊലപാതകത്തിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ ഉന്നതതല ഗൂഢാലോചന. കാക്കയങ്ങാട്ടെ ഐടിഐയിലെ വിദ്യാര്‍ത്ഥിയും എബിവിപി പ്രവര്‍ത്തകനും കൂടിയായിരുന്ന ശ്യാമിനെ ഇല്ലാതാക്കിയത് ദിവസങ്ങള്‍ നീണ്ടുനിന്ന ആസൂത്രണങ്ങള്‍ക്ക് ശേഷമാണെന്നും തെളിയുന്നു. കണ്ണവം, ചിറ്റാരിപറമ്പ് മേഖലയില്‍ സജീവ സാന്നിധ്യവും സൗമ്യ പ്രകൃതനുമായ ശ്യാമപ്രസാദിനെ ഇല്ലാതാക്കുന്നതിലൂടെ മേഖലയിലെ സംഘപ്രസ്ഥാനങ്ങളുടെ മുന്‍നിര പ്രവര്‍ത്തകനെത്തന്നെ കൊലപ്പെടുത്തണമെന്ന വ്യക്തമായ തീരുമാനത്തിന്റെ ഭാഗമാണ് ശ്യാമിനെ കൊലപ്പെടുത്താന്‍ തീരുമാനമെടുത്തത്.

മേഖലയില്‍ തീവ്രവാദ സ്വഭാവമുളള ഇസ്ലാമിക സംഘടനകള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്‌ട്രവിരുദ്ധവും സാമൂഹ്യവിരുദ്ധവുമായ വിധ്വംസക പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുന്നതിനും സംഘാദര്‍ശം പ്രചരിപ്പിക്കുകയും ചെയ്തുവന്ന ശ്യാമിന് കഴിഞ്ഞ ഏതാനും നാളുകളായി പോപ്ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന്റെ ഭീഷണിയുണ്ടായിരുന്നു. ശ്യാമിന്റെ നീക്കങ്ങള്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. നിരവധി തവണ ഇത്തരം സംഘടനകളുടെ ഭാഗത്ത് നിന്നും സാമൂഹ്യമാധ്യമങ്ങളില്‍ കൂടിയും മറ്റും ശ്യാമിനെതിരെ വധഭീഷണി ഉയരുകയുണ്ടായി. ഇതു സംബന്ധിച്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാഞ്ഞത് കൊലപാതകത്തിന് വഴിയൊരുക്കുകയായിരുന്നു. കൊലക്ക് പിന്നിലുളള സംഘടനകളുമായി ഭരണത്തിലിരിക്കുന്ന സിപിഎം നേതൃത്വത്തിനുളള പങ്കും പോലീസ് നടപടിയുമായി ബന്ധപ്പെട്ടും സംശയമുയര്‍ന്നിട്ടുണ്ട്. 

കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുളളില്‍ കൃത്യത്തിനുപയോഗിച്ച വാഹനമുള്‍പ്പെടെ നാല് പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ പ്രവര്‍ത്തകര്‍ പോലീസിന്റെ പിടിയിലായതും ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തിയതും ദുരൂഹതയുയര്‍ത്തിയിട്ടുണ്ട്. കൊലപാതകത്തിന്റെ ഉത്തരവാദിത്വം പിടിയിലായ നാലു പേരില്‍ ഒതുക്കാനും കൂട്ടുപ്രതികളെ രക്ഷപ്പെടുത്താനും കൊലക്ക് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ ഉള്‍പ്പെട്ട സംസ്ഥാന-ജില്ലാ നേതാക്കളിലേക്ക് അന്വേഷണം എത്താതിരിക്കാനുമുളള പോലീസ്-പോപുലര്‍ ഫ്രണ്ട് നേതൃത്വത്തിന്റെ നീക്കമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. മാത്രമല്ല കൊലപാതകത്തിന് ശേഷം കാറില്‍ സഞ്ചരിച്ച ഇവരില്‍ നിന്ന് ആയുധങ്ങളോ കാറില്‍ ചോരക്കറയോ, ചോരപുരണ്ട വസ്ത്രങ്ങളോ മറ്റെന്തെങ്കിലും തെളിവുകളോ ഉളളതായി പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

കൊലപാതകത്തിന്റെ പൊതുസ്വഭാവവും നേതൃത്വം നടത്തിയ ആസൂത്രിത ഗൂഢാലോചനയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. പരിശീലനം സിദ്ധിച്ച കൊലയാളി സംഘമാണ് കൊല നടത്തിയതെന്നും വ്യക്തമാണ്. അത്യന്തം മൃഗീയമായാണ് അക്രമികള്‍ കൊലപാതകം നിര്‍വ്വഹിച്ചത്. കണ്ണൂര്‍ ജില്ലയിലും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും പോപുലര്‍ ഫ്രണ്ട് നടത്തിയ കൊലപാതകങ്ങളുടെ സമാനമായ രീതിയിലാണ് ശ്യാമിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടിയ അതേരീതിയില്‍ ശ്യാമിന്റെയും കൈവെട്ടി മാറ്റാന്‍ അക്രമികള്‍ ശ്രമിച്ചിരുന്നു. ഒരു കൈ അറ്റുപോയ അവസ്ഥയിലായിരുന്നു. കൂടാതെ തലയുടെ ഒരു ഭാഗം കൊത്തിപിളര്‍ന്ന നിലയിലായിരുന്നു. സഞ്ചരിക്കുന്ന വാഹനം ഇടിച്ചിട്ടും തടഞ്ഞ് നിര്‍ത്തിയും അക്രമം നടത്തുന്ന രീതിയും ശ്യാമിന്റെ കോലപാതകത്തിലും അക്രമികള്‍ പിന്തുടര്‍ന്നിട്ടുണ്ട്. ശ്യാം സഞ്ചരിച്ച വാഹനം ഇടിച്ചിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറായിരുന്ന പുന്നാട്ടെ ടി.അശ്വിനി കുമാറിനെ മത തീവ്രവാദികള്‍ വെട്ടിക്കൊലപ്പെടുത്തിയത് സ്വകാര്യ ബസ്സ് തടഞ്ഞ് നിര്‍ത്തിയായിരുന്നു.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഐഎസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലമെന്ന നിലയിലും ഇത്തരം ഐഎസ് കേസുകളില്‍ സിറിയയില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരും അറസ്റ്റിലായവരും ജില്ലയിലെ പോപുലര്‍ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുളളവരാണ് എന്നുളളതും ശ്യാമിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിര്‍ണ്ണായകമാണ്. കേസില്‍ പിടിയിലായവരും ഇനിയും പിടിയിലാകാനുളളവരും കേസിന്റെ ഗൂഢാലോചനയ്‌ക്ക് നേതൃത്വം നല്‍കിയവരും ഇത്തരം തീവ്രവാദ ബന്ധമുളളവരാണെന്നത് കൊലപാതകത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നതാണ്. രഹസ്യയോഗം ചേരുന്നതിനിടെ ഐഎസ് ബന്ധമുളള അഞ്ചുപേരെ പിടികൂടിയ കനകമലയും ശ്യാമിന്റെ കൊലപാതകം നടന്നതിന് സമീപമുളള കണ്ണവം വനമേഖലയും അടുത്തടുത്ത പ്രദേശങ്ങളാണെന്നതും കൊലപാതകവുമായി ബന്ധപ്പെട്ട് ഇവിടങ്ങളില്‍ ഗൂഢാലോചനകള്‍ നടന്നിട്ടുണ്ടോയെന്ന സംശയവും ബലപ്പെട്ടിട്ടുണ്ട്. ഇതെല്ലാം കൊണ്ടുതന്നെ ശ്യാമിന്റെ കൊലപാതകത്തിലെ പോപുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന്റെ പങ്ക് സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.