ന്യൂദല്‍ഹി: എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ മുഖം നഷ്ടപ്പെട്ട ദല്‍ഹി സര്‍ക്കാര്‍ ഉടന്‍ രാജിവയ്ക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. 70 അംഗ നിയമസഭയില്‍ നിലവില്‍ എഎപിക്ക് 66 സീറ്റാണുള്ളത്. 20 എംഎല്‍എമാരെ അയോഗ്യരാക്കിയതോടെ അംഗങ്ങളുടെ എണ്ണം 46 ആയി കുറയും.
എഎപി സര്‍ക്കാര്‍ ഉടന്‍ രാജി വയ്ക്കണമെന്ന് ദല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷനും ആവശ്യപ്പെട്ടു. കെജ്രിവാള് സര്‍ക്കാര്‍ അഴിമതിക്കാരുടേതാണെന്നും കോണ്‍ഗ്രസ് പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനവുമായി എഎപി രംഗത്ത് എത്തി. ബിജെപിയുടെ നിര്‍ദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷന് നടപ്പാക്കുന്നതെന്നാണ് വിമര്‍ശനം.
തങ്ങളുടെ വാദം കേള്‍ക്കാതെ കമ്മീഷന് തീരുമാനം എടുത്തത്. ഒരു സാമ്പത്തിക നേട്ടവും തങ്ങള്‍ ഉണ്ടാക്കിയിട്ടില്ല. കമ്മിഷന് ധൃതി പിടിച്ചെടുത്ത തീരുമാനമാണിതെന്നും എഎപി പറയുന്നു. ഇരട്ട പദവി വഹിച്ചതിനാണ് 20 എംഎല്‍എമാരെ തെരഞ്ഞെടുപ്പ് കമ്മിഷന് അയോഗ്യരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: