Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശ്രീജിത്തിന്റെ സമരം ശക്തമായ താക്കീത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 02:30 am IST
in Vicharam

സഹോദരന്‍ ശ്രീജിവ് പോലീസ് കസ്റ്റഡിയില്‍ മരിച്ചതിന്റെ ഉത്തരവാദികളെ കണ്ടെത്തി ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ ഭരിക്കുന്നവരുടെ വാതിലുകളെല്ലാം മുട്ടി. ഫലമുണ്ടായില്ല. ഗാന്ധിയന്‍മാര്‍ഗത്തിലൂടെ സഹനസമരത്തിന്റെ വഴിതേടി സെക്രട്ടേറിയറ്റിനു മുന്‍പില്‍ സത്യാഗ്രഹം തുടങ്ങി. സര്‍ക്കാരുകള്‍ മാറിവന്നിട്ടും നടപടിയൊന്നും ഉണ്ടായില്ല. സമരം രണ്ടുവര്‍ഷം പിന്നിട്ടപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു. അതോടെ രൂപവും ഭാവവും മാറി. രാഷ്‌ട്രീയമില്ലാത്തവരും ഉള്ളവരുമായ യുവതലമുറ ശ്രീജിത്തിന്റെ ആവശ്യം ഏറ്റുപറഞ്ഞ് തലസ്ഥാനത്ത് ഒത്തുകൂടി. പക്ഷഭേദമില്ലാതെ രാഷ്‌ട്രീയ നേതാക്കള്‍ സമരപ്പന്തലിലേക്ക് ഓടിയെത്തി. കാര്യം തിരക്കി. കണ്ണീര്‍വാര്‍ത്തു. വാഗ്ദാനങ്ങള്‍ വിളമ്പി. ഇത്രയുംകാലം ഇവരൊക്കെ എവിടെയായിരുന്നുവെന്ന ചോദ്യം രഹസ്യമായും പരസ്യമായും ഉന്നയിക്കപ്പെട്ടു. ലോകത്ത് എവിടെ പ്രശ്‌നമുണ്ടായാലും മനുഷ്യാവകാശത്തിന്റെയും മറ്റും പേരുപറഞ്ഞ് ബഹളംവയ്‌ക്കുന്നവര്‍മാത്രം ഒഴിഞ്ഞുനിന്നു. കാരണം അവരാണ് ഇവിടെ പ്രധാന പ്രതിസ്ഥാനത്ത്.’ഇരട്ടച്ചങ്കന്‍’ പിണറായി വിജയന്‍ ഭരിക്കുന്ന സെക്രട്ടേറിയറ്റ് നടയിലാണ് ശ്രീജിത്ത് നീതിക്കായി കിടന്നതെന്ന് പറയാന്‍ അവര്‍ക്ക് മടി. അതുകൊണ്ടുതന്നെ ശ്രീജിത്തിനും, മരിച്ച സഹോദരന്‍ ശ്രീജിവിനുമെതിരെ അപവാദപ്രചാരണം നടത്താനാണ് ഭരണപിന്താങ്ങികള്‍ ആദ്യം ശ്രമിച്ചത്. ഫലം തിരിച്ചാവുമെന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രി ശ്രീജിത്തിനെ ചര്‍ച്ചയ്‌ക്ക് വിളിച്ചു. 

അന്യജാതിയില്‍പ്പെട്ട അയല്‍ക്കാരിയെ പ്രേമിച്ചു എന്ന കുറ്റമാണ് പാറശാല സ്വദേശി ശ്രീജിവിന്റെ ജീവന്‍ നഷ്ടമാക്കിയത്. പോലീസുകാരന്റെ മകളെ പ്രേമിച്ചതിന് പോലീസ് സ്റ്റേഷനില്‍ ദാരുണമരണം. സഹപ്രവര്‍ത്തകനെ രക്ഷിക്കാന്‍ മരണം ആത്മഹത്യയാക്കാന്‍ പോലീസധികാരികള്‍ മടിച്ചില്ല. ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് നാരായണക്കുറുപ്പ് അധ്യക്ഷനായ പോലീസ് പരാതിപരിഹാര അതോറിറ്റി ശ്രീജിവിന്റേത്  കസ്റ്റഡി മരണമാണെന്ന് തെളിവുകള്‍ നിരത്തി പറഞ്ഞു. കേസെടുത്ത് പോലീസുകാരെ കല്‍ത്തുറുങ്കിലാക്കാന്‍ നിര്‍ദ്ദേശവും നല്‍കി. റിപ്പോര്‍ട്ടിന്മേല്‍ ഇത്രയുംകാലം അടയിരുന്നതല്ലാതെ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. പോലീസുകാര്‍ക്കെതിരെ കേസെടുത്തില്ല. പ്രതിഷേധം ശക്തമായപ്പോള്‍ കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്തെഴുതി കൈകഴുകി. സിബിഐ ഏറ്റെടുക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പുള്ളതിനാല്‍ വഴിപാടുപോലെ ഒരാവശ്യം. കേരള പോലീസിനുതന്നെ അനേ്വഷിച്ച് തെളിവുകള്‍ കണ്ടെത്താവുന്ന കേസാണിത്. ക്രൈംബ്രാഞ്ചുപോലുള്ള ഏജന്‍സികള്‍ക്ക് അനേ്വഷിക്കാം. കുറ്റാരോപിതരായ പോലീസുകാരെ മാറ്റിനിര്‍ത്താം. 

പോലീസുകാര്‍ പ്രതികളായ കേസുകള്‍ പോലീസുകാര്‍ അനേ്വഷിക്കരുതെന്ന നിയമമോ കീഴ്‌വഴക്കമോ ഇല്ല. പോലീസ് പരാതിപരിഹാര അതോറിറ്റി കുറ്റക്കാരെന്ന് കണ്ട പോലീസുകാര്‍ ഇപ്പോഴും ക്രമസമാധാനപാലനത്തിലുണ്ട് എന്നതാണ് സത്യം. ഇവര്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയപ്പോള്‍ അപ്പീല്‍പോലും കൊടുക്കാതെ സര്‍ക്കാര്‍ മിണ്ടാതിരുന്നു. സമൂഹമാധ്യമങ്ങള്‍ വിഷയം ഏറ്റെടുത്ത് ജനകീയ പ്രശ്‌നമായി മാറിയപ്പോള്‍ വീണ്ടും സിബിഐക്ക് കത്ത് എഴുതിയിരിക്കുന്നു. മുല്ലപ്പൂ വിപ്ലവത്തിന്റെയോ അണ്ണാഹസാരെ സമരത്തിന്റെയോ രൂപത്തിലേക്കും ഭാവത്തിലേക്കും ശ്രീജിത്തിന്റെ സത്യാഗ്രഹം മാറിയേക്കുമോ എന്ന ഭീതി സര്‍ക്കാരിനുണ്ട്.  ശ്രീജിത്തുമായി  മുഖ്യമന്ത്രി കൂടിക്കാഴ്ചയ്‌ക്ക് തയ്യാറായതും അതുകൊണ്ടുതന്നെ. വ്യവസ്ഥാപിത രാഷ്‌ട്രീയ സംവിധാനങ്ങള്‍ പരാജയപ്പെട്ടാലും ജനകീയ ശക്തികള്‍ ശക്തമായി രംഗത്തുവരും എന്നതിന്റെ ഉദാഹരണമായി ശ്രീജിത്തിന്റെ സത്യാഗ്രഹം മാറിയേക്കാം. രാഷ്‌ട്രീയ കക്ഷികള്‍ക്കും യുവജനസംഘടനകള്‍ക്കും പാഠംകൂടിയാണിത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് ബം​ഗ്ലാദേശ് യുവതികളെ ഉപയോ​ഗിച്ച് പെൺവാണിഭം; ആറം​ഗ സംഘം ആന്റി ടെററിസ്റ്റ് സ്ക്വാഡിന്റെ പിടിയിൽ

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

പുതിയ വാര്‍ത്തകള്‍

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.