Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലോക പാഴ്സഭ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2018, 02:30 am IST
in Vicharam

നല്ല ഒരാശയം നടപ്പിലാക്കുമ്പോള്‍ എങ്ങനെ കുളമാക്കാം എന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ലോക കേരളസഭ. കേരളത്തിലും വിദേശത്തും ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദി. രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ ചേര്‍ന്ന് പ്രശ്‌നങ്ങളും പ്രതിവിധികളും ചര്‍ച്ച ചെയ്യുക. ആശയം മോശമെന്നു പറയാനാവില്ല. പക്ഷേ ആശയത്തെ പ്രയോഗത്തില്‍ കൊണ്ടുവരുന്നതിലാണ് പ്രധാന്യം. വ്യക്തമായ ആസൂത്രണമോ  കാഴ്ചപ്പാടോ ലക്ഷ്യമോ ഇല്ലാതെ തട്ടിക്കൂട്ടല്‍ മാത്രമായിരുന്നു രണ്ടുദിവസത്തെ ലോക കേരള സഭ. പേരില്‍ തന്നെയുണ്ട് പ്രശ്‌നം. ലോക, കേരള എന്നീ വാക്കുകള്‍ മലയാളത്തിലില്ല. ലോക കേരളം എന്നാല്‍ ലോകം മുഴുവനുമുള്ള കേരളം എന്നര്‍ത്ഥം. കേരളം എന്ന പദത്തിന്റെ മുന്നില്‍ ലോക എന്നെഴുതിയാല്‍ കേരളത്തിനെയാണ് ലോക വിശേഷിപ്പിക്കുന്നത്. ലോകകേരളസഭ എന്നാല്‍ ലോകം മുഴുവനുമുള്ള കേരളസഭ എന്നാണോ അര്‍ത്ഥം. ലോകം മുഴുവന്‍ കേരളമുണ്ടെങ്കില്‍ ലോകകേരളം എന്നെഴുതാം. ലോകം മുഴുവന്‍ മലയാളികളുള്ളതിനാല്‍ ലോകമലയാളിസമ്മേളനം നടത്താം. പ്രവാസി മലയാളിയെക്കുറിച്ച് കൃത്യമായ കണക്കില്ലയിരുന്നു. പ്രവാസികളെക്കുറിച്ച് ഒരു നല്ല സര്‍വേ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യറായില്ല.

സഭയിലെ അംഗങ്ങള്‍ ആരൊക്കെ, പരിപാടികള്‍ എന്തൊക്കെ എന്ന് സമ്മേളനത്തലേന്നുപോലും വ്യക്തതയില്ലായിരുന്നു. വിദേശത്തുനിന്നുള്ള പ്രതിനിധികളെ പ്രഖ്യാപിച്ചത് സഭ ചേരുന്നതിന്റെ തലേന്ന്. സഭയില്‍ അംഗമാക്കി എന്ന അറിയിപ്പു ലഭിച്ച പലര്‍ക്കും പട്ടിക വന്നപ്പോള്‍ സ്ഥാനമില്ലാതായി. അപ്രശസ്തരായ ചിലര്‍ അംഗത്വം നേടുകയും ചെയ്തു. പേരുകള്‍ നിര്‍ദ്ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ പരിഗണന നല്‍കുമെന്നു പറഞ്ഞെങ്കിലും പ്രഖ്യാപിച്ചപ്പോള്‍ ആകെ പത്തില്‍ താഴെ വനിതകള്‍.അംഗങ്ങള്‍ ഇന്ത്യന്‍ പൗരന്മാരാകണമെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടും നിയമിക്കപ്പെട്ടവരില്‍ 28 പേര്‍ വിദേശ പൗരന്മാരായിരുന്നു. അമേരിക്ക, മലേഷ്യ, ആസ്‌ട്രേലിയ, കാനഡ, യൂറോപ്പ് എന്നിവിടങ്ങളില്‍നിന്ന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ഭൂരിഭാഗംപേരും അതത് രാജ്യങ്ങളിലെ പൗരന്മാരാണ്. ഇന്ത്യ ഇരട്ടപൗരത്വം അംഗീകരിച്ചിട്ടില്ല. അതിനാല്‍ വിദേശപൗരത്വം സ്വീകരിച്ചാല്‍ ഇന്ത്യന്‍ പൗരത്വം നഷ്ടമാകും. ഇങ്ങനെ പൗരത്വം നഷ്ടപ്പെട്ടവരെ കേരള സഭയില്‍ എടുത്തത് പുലിവാലായി. ഇറക്കാനും തുപ്പാനും വയ്യാത്ത അവസ്ഥ. അവസാനം അവരെയെല്ലാം പ്രത്യേക ക്ഷണിതാക്കളാക്കി. അംഗമായാലും ക്ഷണിതാവായാലും കാര്യമൊന്നുമില്ല എന്ന്  പലരും തിരിച്ചറിഞ്ഞത് സഭയിലെത്തിക്കഴിഞ്ഞ്്.

ലോകകേരള സഭയ്‌ക്കുവേണ്ടി  ഫൈവ്സ്റ്റാര്‍ ഹോട്ടലുകളില്‍ ഏകദേശം 250 മുറികളാണ് സര്‍ക്കാര്‍ ബുക്ക് ചെയ്തിരുന്നത്. അഞ്ചു കോടി രൂപയാണ്  നടത്തിപ്പ് ചെലവ്. താജ് , ലീല തുടങ്ങിയ മുന്തിയ ഹോട്ടലുകളിലാണ് പ്രതിനിധികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്നത്. രാജ്യസഭയും ലോക്‌സഭയും പോലെ ഗൗരവമുള്ള ഒന്ന് എന്നുവരുത്താന്‍ അംഗങ്ങളുടെ സത്യപ്രതിജ്ഞ ഉള്‍പ്പെടെ നടപടി ക്രമങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. പക്ഷേ ഒന്നും നടന്നില്ല.  എംഎല്‍എമാര്‍, എംപിമാര്‍ എന്നിവര്‍ക്ക് വീണ്ടും ഒരു സത്യപ്രതിജ്ഞ പാടില്ലെന്ന കാര്യം അറിയുന്നത് സഭ ചേര്‍ന്ന ദിവസമാണെന്ന വിശദീകരണം മാത്രം മതി എത്ര അലസമായിട്ടാണ് സംഘാടനം എന്നു തിരിച്ചറിയാന്‍.  വിഷയം തിരിച്ചു ചര്‍ച്ച, വിലയിരുത്തല്‍ തുടങ്ങിയവയും കാര്യ പട്ടികയിലുണ്ടായിരുന്നു. ഉദ്ഘാടന സമ്മേളനത്തിനുശേഷം  അംഗങ്ങള്‍ പലവഴിക്ക് പോയതിനാല്‍ ഉപസഭകളില്‍ പങ്കെടുത്തത് വിരലിലെണ്ണാവുന്നവര്‍ മാത്രം. പ്രവാസികളുടെ പതിവ് പരാതി പറച്ചിലിനും, മന്ത്രിമാരുടെ ചക്കര പ്രസംഗത്തിനും അപ്പുറം ഒന്നും തന്നെ ഉപസഭകളിലും നടന്നില്ല.  ലക്ഷങ്ങള്‍ മുടക്കി നടത്തിയ കലാപാരിപാടികള്‍ക്ക് ഗ്രന്ഥശാല വാര്‍ഷിക പരിപാടികളുടെ നിലവാരം പോലും ഇല്ലായിരുന്നു. വാക്കുകള്‍ കൊണ്ടുള്ള സ്‌നേഹപ്രകടങ്ങളും പദ്ധതി പ്രഖ്യാപനങ്ങളും മാത്രം. മുണ്ടുമുറുക്കാന്‍ ആഹ്വാനം ചെയ്യുന്ന സംസ്ഥാനത്ത് അവസാനിച്ചത് ‘ലോക പാഴ്‌സഭ’

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടുക്കിയില്‍ സഹകരണ ബാങ്കുകളില്‍ ക്രമക്കേടുകള്‍ വര്‍ധിക്കുന്നു; അയ്യപ്പന്‍കോവിലില്‍ രണ്ട് കോടിയുടെ ക്രമക്കേട്

Kerala

വിസ്മയയുടേത് രാഷ്‌ട്രീയ പോസ്റ്റല്ല ; പൊലീസിന്റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും ; മോങ്ങിയിട്ട് കാര്യമില്ല

India

“രാജ്യം പരാജയപ്പെട്ടു , സംവിധാനം പൂർണ്ണമായും തകർന്നിരിക്കുന്നു ” : പാറ്റ പ്രതിഷേധങ്ങളെ പൂർണ്ണമായി പിന്തുണയ്‌ക്കുന്നുവെന്ന് കമൽ ഹാസൻ

India

ഞങ്ങളുടെ രക്തം തിളക്കുന്നു , കലാപത്തിൽ പങ്കെടുക്കാൻ ജന്തർമന്ദറിലേയ്‌ക്ക് വരുന്നുവെന്ന് നേപ്പാളി യുവാക്കൾ : 30 കമ്പനി സായുധസേന ഡൽഹിയിലേയ്‌ക്ക്

Kerala

തദ്ദേശ വകുപ്പിൽ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റാൻ നിർദേശം; മന്ത്രി കെ എം ഷാജി രഹസ്യമായി നൽകിയ കുറിപ്പ് ചോർന്നു

പുതിയ വാര്‍ത്തകള്‍

ജന്തർമന്തറിലെ കലാപകാരികൾക്ക് ഭക്ഷണം നൽകണം ; വിളികളും , പണവും വന്നത് ഖത്തറിൽ നിന്നും , ബംഗ്ലാദേശിൽ നിന്നും ; വെളിപ്പെടുത്തി ഫുഡ് ഡെലിവറി ഏജന്റുമാർ

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

നാവികസേനയില്‍ 275 ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ 27 വരെ; ഏഴിമല നാവിക അക്കാദമിയിലാണ് പരിശീലനം

ധ്രുവ് വിക്രമിനെ അനുപമ ചെരുപ്പൂരി അടിച്ചു?ഇരുവരും പൊരിഞ്ഞ അടി

ഉത്തേജക മരുന്ന് ഉപയോഗം; കോമൺവെൽത്ത് ഗെയിംസിൽ നിന്ന് ഇന്ത്യൻ താരം അരുൺകുമാർ പുറത്ത്

ലോ ആൻഡ് ഓർഡർ ( Law &Order ) സെപ്റ്റംബർ നാലിന്

സുര്യയുടെ ജന്മദിനത്തിൽ വിശ്വനാഥൻ ആന്റ് സൺസിന്റെ രണ്ടാമത്തെ പ്രൊമോ ഗാനം പുറത്തുവിട്ടു

പൂർണ്ണമായും യുകെ പശ്ചാത്തലത്തിൽ നിർമ്മിച്ച ‘കണ്ടൻ ‘ജൂലൈ 31ന് തിയേറ്ററിൽ എത്തുന്നു.

24 മണിക്കൂറിൽ ഒന്നര മില്യൺ കാഴ്ചക്കാരെയും നേടി പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ

പ്രതിരോധ മേഖലയ്‌ക്ക് കരുത്തു പകരാന്‍… വന്‍കിട എയര്‍ഷിപ്പുകള്‍ രാജ്യത്ത് നിര്‍മിക്കാന്‍ ഭാരത് ഫോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.