Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രക്ഷകന്റെ കാല്‍ക്കലേയ്‌ക്ക് ഒരു കയ്യേറ്റക്കുരിശുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 02:44 am IST
in Vicharam

ഒരു പത്രം പിന്നേം മുന്നണി മാറുന്നു എന്നതാണ് എം.പി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിലെ കൗതുകം. ആര്‍എസ്പിയെ ചവിട്ടിപ്പുറത്താക്കിയ പിണറായി മുന്നണി, സോഷ്യലിസ്റ്റ് മുതലാളിയെ വാരിപ്പുണരാന്‍ ഒരുമ്പെടുന്നതിന് മറ്റൊരു കാരണം തെരയേണ്ടതില്ല. സ്വന്തമായി കുറച്ച് വോട്ടോ കൊടി പിടിക്കാന്‍ നാലാളോ കൂട്ടിനില്ലാത്ത ഒരാള്‍ ഇങ്ങനെ തോന്നുമ്പോഴൊക്കെ മുന്നണി മാറിക്കൊണ്ടിരിക്കുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല. പത്രവും വായനക്കാരും വീരേന്ദ്രകുമാര്‍ ചാടുന്ന സകല കുറ്റിക്കാടും മഹത്തരമാണെന്ന് വിചാരിക്കേണ്ടവരാണെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളാണ് അദ്ദേഹം. താന്‍ സ്വന്തം ഫാക്ടറിയില്‍ വിളയിച്ചെടുത്ത പാണ്ഡിത്യവും പുസ്തകക്കൂമ്പാരങ്ങളും പുരസ്‌കാരങ്ങളുമൊക്കെയാണ് പത്രം കഴിഞ്ഞാലുള്ള അദ്ദേഹത്തിന്റെ വമ്പത്തം. അതാണേല്‍ അങ്ങ് ആമസോണ്‍ വ്യാകുലതകളിലേക്കും ഹിമാലയത്തിന്റെ തണുപ്പിലേക്കും സാക്ഷാല്‍ രാമന്റെ ദുഃഖത്തിലേക്കും വരെ നീളും. എഴുത്തുതൊഴിലാളികള്‍ക്കും വേണമല്ലോ ഒരു എന്റര്‍ടെയിന്‍മെന്റൊക്കെ….

‘പൈതൃകസ്വത്തിനോടൊപ്പം അബദ്ധത്തില്‍ എഴുതിച്ചേര്‍ത്ത കൃഷ്ണഗിരിയിലെ 14.44 ഏക്കര്‍ ഭൂമി’യുമായാണ് അച്ഛനും മകനും മുന്നണി മാറുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ കയ്യേറ്റമാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരിയിലെ അഴിമതി വിരുദ്ധ കോടതിയില്‍ പോയവര്‍ക്ക് മുന്നിലാണ് വിജിലന്‍സ് ഈ സ്വപ്‌നാടന കഥ വിളമ്പിയത്. അപ്പോള്‍പ്പിന്നെ സംഭവത്തില്‍ അഴിമതിയില്ല, കയ്യേറ്റമില്ല, ആധാരമെഴുതിയപ്പോള്‍ വന്ന ഒരു പിഴവ്. അത്രമാത്രം. പക്ഷേ സംഗതി ഇപ്പോള്‍ തലശ്ശേരിയും കടന്ന് ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ജയില്‍വാസവും അയോഗ്യതയും മാത്രമല്ല, അറിയാതെ വന്നുചേര്‍ന്ന പൈതൃകസ്വത്തിന്റെ നഷ്ടവും സഹിക്കാനാകാത്തതാണ്. ചവിട്ടിപ്പുറത്താക്കിയ പിണറായിത്തമ്പുരാന്റെ മുന്നിലേക്ക് കാഴ്ചക്കുലയുമായുള്ള പോക്കിന്  ഇതുംകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.  

കയ്യേറ്റം പ്രത്യയശാസ്ത്രപരമായിത്തന്നെ ഒരു തൊഴിലായി വ്യാഖ്യാനിച്ചെടുക്കാന്‍ പറ്റിയ ഒരു മുതലിനെ വെറുതെ കിട്ടിയാല്‍ വരാന്തയുടെ മൂലയ്‌ക്ക് പായ വിരിക്കാനുള്ള അവസരം കൊടുക്കുന്നതില്‍ തെറ്റില്ലെന്നതാണ് പിണറായി മുന്നണിയുടെ ഇപ്പോഴത്തെ അവസ്ഥ. ചാണ്ടിയുടെ കായലും അന്‍വറിന്റെ തടയണയും മണിയുടെ കുടിയേറ്റ കര്‍ഷക പാരമ്പര്യവും എല്ലാം അടിഞ്ഞുകൂടിയ മുന്നണിയില്‍ കല്‍പറ്റയിലെ ഭൂമിസംരക്ഷകന് ഇടമുണ്ടാകാതിരിക്കാന്‍ ന്യായമില്ലല്ലോ. അത്രയ്‌ക്ക് വിശാലമാണ് മുതലാളിയുടെ മനസ്സ്. പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ എന്ന വേദാന്തമാണ് താന്‍ പുലര്‍ത്തുന്നതെന്ന് പുസ്തകമെഴുത്ത് തൊഴിലാളികള്‍ വ്യാഖ്യാനിക്കുകയും ചെയ്യും. ഒരു കയ്യേറ്റക്കുരിശിനുകൂടി പിണറായി വിജയന്‍ സംരക്ഷണ വേലിയൊരുക്കുന്നു എന്ന് സാരം. 

സാക്ഷാല്‍ രാം മനോഹര്‍ ലോഹ്യയില്‍ നിന്നാണ് മുതലാളി സോഷ്യലിസ്റ്റ് ദീക്ഷ സ്വീകരിച്ചതെന്നാണ് ഒരു പഴയ തള്ള്. പിന്നിങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നുവത്രെ. സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും സംരക്ഷിക്കാനുള്ള കഠിനാധ്വാനം. ആ മുന്നേറ്റത്തിന്റെ ഭാഗമായി വേണ്ടിവന്നാല്‍ സ്വന്തം ജീവനക്കാരെ ഭൂമിയുടെ അങ്ങേയറ്റത്തേക്ക് സ്ഥലം മാറ്റാനും അദ്ദേഹം മടിക്കില്ല. അവിടെയുമുണ്ടല്ലോ പട്ടിണിക്കാര്‍. അവര്‍ക്കും വേണമല്ലോ സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ. അതിനുവേണ്ടിയുള്ളതാണ് അത്തരം സ്ഥലംമാറ്റങ്ങള്‍. ചെയ്ത ജോലിക്ക് ഒത്ത കൂലി വേണമെന്ന ആവശ്യത്തോട് മുതലാളി പ്രതികാരനടപടി കാട്ടിയതാണെന്ന് തല്‍പരകക്ഷികളുടെ ആരോപണമൊക്കെ വെറും പുകമറ.

ഇപ്പറഞ്ഞ സോഷ്യലിസം നടപ്പാക്കാന്‍ ഇനി കേന്ദ്രത്തിലേക്ക് നോക്കിയിട്ട് കാര്യമൊന്നുമില്ല. ബീഹാറില്‍ നിതീഷിന്റെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ പ്രധാനമന്ത്രിയായേ നിലത്തുനില്‍ക്കൂ എന്ന് വിചാരിച്ചതാണ്. അദ്ദേഹം മോദിക്കൊപ്പം കൂടിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ഇനി കേരളത്തില്‍ ലോഹ്യം കൂടണം. ഉമ്മന്‍ചാണ്ടി സോളാറില്‍ മുങ്ങിത്താണപ്പോഴേ വഞ്ചി ഇടത്തേക്ക് നീങ്ങിയതാണ്. സകലമാന കയ്യേറ്റക്കാരും പിണറായി മുന്നണിയില്‍ അനുഭവിക്കുന്ന സുരക്ഷയും സമാധാനവും കണ്ടാല്‍ ഏത് വീരനും ഒന്നു കൊതിച്ചുപോകും.

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം മൂലം അന്നത്തെ വാര്‍ത്തയില്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഇടം കിട്ടാന്‍ പ്രയാസമാണെന്ന് തോന്നിയതുകൊണ്ടാണ് രാജിപ്രഖ്യാപനം പോലും വീരന്‍ അടുത്ത ദിവസത്തേക്ക് മാറ്റിയത്. സംഗതി നാലാള്‍ അറിഞ്ഞില്ലെങ്കില്‍ എന്ത് സോഷ്യലിസം?

പിന്നെ ഒരു കാരണം വേണമല്ലോ. കേരളത്തില്‍ ഫാഷന്‍ മോദിയെ തെറിവിളിക്കുക എന്നതാണ്. ആ വഴി പിടിച്ചു എന്നുമാത്രം. അങ്ങനെയാണ് സവര്‍ണ വര്‍ഗീയ ഫാസിസത്തിന്റെ അടിവേരറുക്കാന്‍ മുതലാളിയും മകനും പത്രവും ചാനലും അടങ്ങുന്ന ഈ സാധു കുടുംബം പിണറായിയുടെ വരാന്തയിലേക്ക് പൊറുതിമാറുന്നത്. ക്യൂവില്‍ അവസാനത്തെ ആളാണ് വീരേന്ദ്രകുമാറും മകനും. പിള്ളയദ്ദേഹവും മകനും ആ വരാന്തയില്‍ പണ്ടേ കിടപ്പാണ്. മാണിയുടെ തൊഴുത്തില്‍ നിന്ന് ചാടിപ്പോയ ഒരു കൂട്ടര്‍ വേറൊരു മൂലയ്‌ക്കുണ്ട്. മുന്നണി പ്രവേശനം ഇപ്പറഞ്ഞ ഫാസിസ്റ്റ് വിരുദ്ധ സോഷ്യലിസം പോലെ അത്ര എളുപ്പത്തില്‍ നടക്കുമോ എന്നേ അറിയാനുള്ളൂ.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇഡിയ്‌ക്കെതിരെ വീണാരക്ഷാപ്രവര്‍ത്തനം സിപിഎം ഗുണ്ടകള്‍ ഉപേക്ഷിച്ചു

Kerala

അസ്വാഭാവികമായി ഒന്നുമില്ല, തലയില്‍ ചൂടുപായസം വീണ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് മന്ത്രി ബിന്ദു കൃഷ്ണ

Kerala

പൊലീസ് സംഘത്തെ കണ്ട് ഭയന്നോടിയ യുവാവിന് കിണറ്റില്‍ വീണ് പരിക്ക്

Kerala

മതപരിവര്‍ത്തനം തടയുന്ന എഫ്‌സിആര്‍എ ചട്ട ഭേദഗതി പ്രതിഷേധാര്‍ഹമെന്ന് മുഖ്യമന്ത്രി, ന്യൂനപക്ഷ വിരുദ്ധമെന്ന് വ്യാഖ്യാനം

Kerala

കൊച്ചിയിലെ പ്ലൈവുഡ് കമ്പനിയില്‍ നിന്ന് ബംഗ്ലാദേശ് സ്വദേശിയെ പിടികൂടി

പുതിയ വാര്‍ത്തകള്‍

കോച്ചിംഗിനിടെ ലൈംഗിക പീഡനം: ക്രിക്കറ്റ് കോച്ച് മനുവിന് രണ്ടാമത്തെ കേസില്‍ 35 വര്‍ഷം കഠിന തടവ്

കെ എസ് ആര്‍ ടി സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര: പ്രതിദിനം 2.5 കോടി രൂപയുടെ നഷ്ടം

ഇഡി ഓഫീസിലേക്ക് രാവിലെ ചോദ്യം ചെയ്യലിനായി പോകുന്ന നീല ചുരിദാര്‍ ധരിച്ച വീണ വിജയന്‍ (വലത്ത്) വീണ വിജയന്‍ ചോദ്യം ചെയ്യലിന് ശേഷം രാത്രി മടങ്ങുന്നു (ഇടത്ത്)

10 മണിക്കൂര്‍ നേരം ഇഡി ചോദ്യം ചെയ്തു, പിണറായിയുടെ മകള്‍ വീണ മടങ്ങി

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനം യുഡിഎഫ് തീരുമാനിക്കുമെന്ന് മന്ത്രി എം ലിജു, ഏത് മദ്യ വില്പന ആയാലും എക്‌സൈസ് വിഭാഗം അറിഞ്ഞിരിക്കണം

കൈക്കൂലി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ ഒളിവില്‍ പോയ മുന്‍ വില്ലേജ് ഓഫീസര്‍ വര്‍ഷങ്ങള്‍ക്കുശേഷം പിടിയില്‍

പൊതുനിരത്തിലെ നിസ്ക്കാരം നിരോധിക്കാൻ ഡെന്മാർക്ക് : അഞ്ച് നേരം ബാങ്ക് വിളിക്കാൻ അനുമതി നൽകില്ല ; അത്തരം ശബ്ദം ഡെന്മാർക്കിൽ കേൾക്കരുതെന്ന് മന്ത്രി

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പ് ആരോപണം: 2 പേര്‍ അറസ്റ്റില്‍

വനിതാ ജീവനക്കാര്‍ക്ക് പ്രസവാവധി വര്‍ദ്ധിപ്പിച്ച കേന്ദ്ര നിയമ ഭേദഗതി സംസ്ഥാനത്തും നടപ്പാക്കിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ

ഇന്ത്യയെയും , മോദിയെയും അപമാനിച്ച സഹേദിന് ഇന്ത്യയിൽ കിട്ടിയ തിരിച്ചടി ഇങ്ങനെ : വിഷമം അറിയിച്ച് ബംഗ്ലാദേശ് ; ഇന്ത്യ കൂടുതൽ കർശനമായ നിലപാടിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.