Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

രക്ഷകന്റെ കാല്‍ക്കലേയ്‌ക്ക് ഒരു കയ്യേറ്റക്കുരിശുകൂടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2018, 02:44 am IST
inVicharam

ഒരു പത്രം പിന്നേം മുന്നണി മാറുന്നു എന്നതാണ് എം.പി.വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് ചേക്കേറുന്നതിലെ കൗതുകം. ആര്‍എസ്പിയെ ചവിട്ടിപ്പുറത്താക്കിയ പിണറായി മുന്നണി, സോഷ്യലിസ്റ്റ് മുതലാളിയെ വാരിപ്പുണരാന്‍ ഒരുമ്പെടുന്നതിന് മറ്റൊരു കാരണം തെരയേണ്ടതില്ല. സ്വന്തമായി കുറച്ച് വോട്ടോ കൊടി പിടിക്കാന്‍ നാലാളോ കൂട്ടിനില്ലാത്ത ഒരാള്‍ ഇങ്ങനെ തോന്നുമ്പോഴൊക്കെ മുന്നണി മാറിക്കൊണ്ടിരിക്കുന്നതിന്റെ സാംഗത്യവും മറ്റൊന്നല്ല. പത്രവും വായനക്കാരും വീരേന്ദ്രകുമാര്‍ ചാടുന്ന സകല കുറ്റിക്കാടും മഹത്തരമാണെന്ന് വിചാരിക്കേണ്ടവരാണെന്ന് നിര്‍ബന്ധബുദ്ധിയുള്ള ആളാണ് അദ്ദേഹം. താന്‍ സ്വന്തം ഫാക്ടറിയില്‍ വിളയിച്ചെടുത്ത പാണ്ഡിത്യവും പുസ്തകക്കൂമ്പാരങ്ങളും പുരസ്‌കാരങ്ങളുമൊക്കെയാണ് പത്രം കഴിഞ്ഞാലുള്ള അദ്ദേഹത്തിന്റെ വമ്പത്തം. അതാണേല്‍ അങ്ങ് ആമസോണ്‍ വ്യാകുലതകളിലേക്കും ഹിമാലയത്തിന്റെ തണുപ്പിലേക്കും സാക്ഷാല്‍ രാമന്റെ ദുഃഖത്തിലേക്കും വരെ നീളും. എഴുത്തുതൊഴിലാളികള്‍ക്കും വേണമല്ലോ ഒരു എന്റര്‍ടെയിന്‍മെന്റൊക്കെ….

‘പൈതൃകസ്വത്തിനോടൊപ്പം അബദ്ധത്തില്‍ എഴുതിച്ചേര്‍ത്ത കൃഷ്ണഗിരിയിലെ 14.44 ഏക്കര്‍ ഭൂമി’യുമായാണ് അച്ഛനും മകനും മുന്നണി മാറുന്നത്. ആദിവാസികള്‍ക്ക് അവകാശപ്പെട്ട ഭൂമിയുടെ കയ്യേറ്റമാണ് സംഭവമെന്ന് ചൂണ്ടിക്കാട്ടി തലശ്ശേരിയിലെ അഴിമതി വിരുദ്ധ കോടതിയില്‍ പോയവര്‍ക്ക് മുന്നിലാണ് വിജിലന്‍സ് ഈ സ്വപ്‌നാടന കഥ വിളമ്പിയത്. അപ്പോള്‍പ്പിന്നെ സംഭവത്തില്‍ അഴിമതിയില്ല, കയ്യേറ്റമില്ല, ആധാരമെഴുതിയപ്പോള്‍ വന്ന ഒരു പിഴവ്. അത്രമാത്രം. പക്ഷേ സംഗതി ഇപ്പോള്‍ തലശ്ശേരിയും കടന്ന് ഹൈക്കോടതിയിലെത്തിയിട്ടുണ്ട്. ജയില്‍വാസവും അയോഗ്യതയും മാത്രമല്ല, അറിയാതെ വന്നുചേര്‍ന്ന പൈതൃകസ്വത്തിന്റെ നഷ്ടവും സഹിക്കാനാകാത്തതാണ്. ചവിട്ടിപ്പുറത്താക്കിയ പിണറായിത്തമ്പുരാന്റെ മുന്നിലേക്ക് കാഴ്ചക്കുലയുമായുള്ള പോക്കിന്  ഇതുംകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.  

കയ്യേറ്റം പ്രത്യയശാസ്ത്രപരമായിത്തന്നെ ഒരു തൊഴിലായി വ്യാഖ്യാനിച്ചെടുക്കാന്‍ പറ്റിയ ഒരു മുതലിനെ വെറുതെ കിട്ടിയാല്‍ വരാന്തയുടെ മൂലയ്‌ക്ക് പായ വിരിക്കാനുള്ള അവസരം കൊടുക്കുന്നതില്‍ തെറ്റില്ലെന്നതാണ് പിണറായി മുന്നണിയുടെ ഇപ്പോഴത്തെ അവസ്ഥ. ചാണ്ടിയുടെ കായലും അന്‍വറിന്റെ തടയണയും മണിയുടെ കുടിയേറ്റ കര്‍ഷക പാരമ്പര്യവും എല്ലാം അടിഞ്ഞുകൂടിയ മുന്നണിയില്‍ കല്‍പറ്റയിലെ ഭൂമിസംരക്ഷകന് ഇടമുണ്ടാകാതിരിക്കാന്‍ ന്യായമില്ലല്ലോ. അത്രയ്‌ക്ക് വിശാലമാണ് മുതലാളിയുടെ മനസ്സ്. പുല്‍കളും പുഴുക്കളും കൂടിത്തന്‍ കുടുംബക്കാര്‍ എന്ന വേദാന്തമാണ് താന്‍ പുലര്‍ത്തുന്നതെന്ന് പുസ്തകമെഴുത്ത് തൊഴിലാളികള്‍ വ്യാഖ്യാനിക്കുകയും ചെയ്യും. ഒരു കയ്യേറ്റക്കുരിശിനുകൂടി പിണറായി വിജയന്‍ സംരക്ഷണ വേലിയൊരുക്കുന്നു എന്ന് സാരം. 

സാക്ഷാല്‍ രാം മനോഹര്‍ ലോഹ്യയില്‍ നിന്നാണ് മുതലാളി സോഷ്യലിസ്റ്റ് ദീക്ഷ സ്വീകരിച്ചതെന്നാണ് ഒരു പഴയ തള്ള്. പിന്നിങ്ങോട്ട് പോരാട്ടത്തിന്റെ നാളുകളായിരുന്നുവത്രെ. സമത്വവും സ്വാതന്ത്ര്യവും സോഷ്യലിസവും സംരക്ഷിക്കാനുള്ള കഠിനാധ്വാനം. ആ മുന്നേറ്റത്തിന്റെ ഭാഗമായി വേണ്ടിവന്നാല്‍ സ്വന്തം ജീവനക്കാരെ ഭൂമിയുടെ അങ്ങേയറ്റത്തേക്ക് സ്ഥലം മാറ്റാനും അദ്ദേഹം മടിക്കില്ല. അവിടെയുമുണ്ടല്ലോ പട്ടിണിക്കാര്‍. അവര്‍ക്കും വേണമല്ലോ സ്വാതന്ത്ര്യവും സോഷ്യലിസവുമൊക്കെ. അതിനുവേണ്ടിയുള്ളതാണ് അത്തരം സ്ഥലംമാറ്റങ്ങള്‍. ചെയ്ത ജോലിക്ക് ഒത്ത കൂലി വേണമെന്ന ആവശ്യത്തോട് മുതലാളി പ്രതികാരനടപടി കാട്ടിയതാണെന്ന് തല്‍പരകക്ഷികളുടെ ആരോപണമൊക്കെ വെറും പുകമറ.

ഇപ്പറഞ്ഞ സോഷ്യലിസം നടപ്പാക്കാന്‍ ഇനി കേന്ദ്രത്തിലേക്ക് നോക്കിയിട്ട് കാര്യമൊന്നുമില്ല. ബീഹാറില്‍ നിതീഷിന്റെ കുതിച്ചുകയറ്റം കണ്ടപ്പോള്‍ പ്രധാനമന്ത്രിയായേ നിലത്തുനില്‍ക്കൂ എന്ന് വിചാരിച്ചതാണ്. അദ്ദേഹം മോദിക്കൊപ്പം കൂടിയതോടെ ആ പ്രതീക്ഷ അസ്തമിച്ചു. ഇനി കേരളത്തില്‍ ലോഹ്യം കൂടണം. ഉമ്മന്‍ചാണ്ടി സോളാറില്‍ മുങ്ങിത്താണപ്പോഴേ വഞ്ചി ഇടത്തേക്ക് നീങ്ങിയതാണ്. സകലമാന കയ്യേറ്റക്കാരും പിണറായി മുന്നണിയില്‍ അനുഭവിക്കുന്ന സുരക്ഷയും സമാധാനവും കണ്ടാല്‍ ഏത് വീരനും ഒന്നു കൊതിച്ചുപോകും.

ഗുജറാത്ത്, ഹിമാചല്‍ തെരഞ്ഞെടുപ്പ് ഫലം മൂലം അന്നത്തെ വാര്‍ത്തയില്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന് ഇടം കിട്ടാന്‍ പ്രയാസമാണെന്ന് തോന്നിയതുകൊണ്ടാണ് രാജിപ്രഖ്യാപനം പോലും വീരന്‍ അടുത്ത ദിവസത്തേക്ക് മാറ്റിയത്. സംഗതി നാലാള്‍ അറിഞ്ഞില്ലെങ്കില്‍ എന്ത് സോഷ്യലിസം?

പിന്നെ ഒരു കാരണം വേണമല്ലോ. കേരളത്തില്‍ ഫാഷന്‍ മോദിയെ തെറിവിളിക്കുക എന്നതാണ്. ആ വഴി പിടിച്ചു എന്നുമാത്രം. അങ്ങനെയാണ് സവര്‍ണ വര്‍ഗീയ ഫാസിസത്തിന്റെ അടിവേരറുക്കാന്‍ മുതലാളിയും മകനും പത്രവും ചാനലും അടങ്ങുന്ന ഈ സാധു കുടുംബം പിണറായിയുടെ വരാന്തയിലേക്ക് പൊറുതിമാറുന്നത്. ക്യൂവില്‍ അവസാനത്തെ ആളാണ് വീരേന്ദ്രകുമാറും മകനും. പിള്ളയദ്ദേഹവും മകനും ആ വരാന്തയില്‍ പണ്ടേ കിടപ്പാണ്. മാണിയുടെ തൊഴുത്തില്‍ നിന്ന് ചാടിപ്പോയ ഒരു കൂട്ടര്‍ വേറൊരു മൂലയ്‌ക്കുണ്ട്. മുന്നണി പ്രവേശനം ഇപ്പറഞ്ഞ ഫാസിസ്റ്റ് വിരുദ്ധ സോഷ്യലിസം പോലെ അത്ര എളുപ്പത്തില്‍ നടക്കുമോ എന്നേ അറിയാനുള്ളൂ.

എം. സതീശന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.