Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് ശരിയോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2018, 02:45 am IST
in Samskriti

യുദ്ധം അവസാനം കൂട്ടക്കൊല ആയിത്തീരും. അതു പാപമല്ലെന്നാണോ ഗീത പഠിപ്പിക്കുന്നത് ? ഗീതയില്‍ പലഭാഗത്തായി 2, 3 അദ്ധ്യായങ്ങളില്‍ ‘യുദ്ധസ്വഭാരത’, ‘യുദ്ധായകൃതനിശ്ചഃ’ നിരാശീര്‍ നിര്‍മമോ ഭൂത്വാ യുദ്ധ്വസ്വവിഗതജ്വരഃ(3.30) എന്നിവയെല്ലാം പോരിനിറങ്ങാനുള്ള ആഹ്വാനങ്ങളല്ലേ ? എന്നീ വാദങ്ങള്‍ പലപ്പോഴും, ഗീത പഠിക്കാന്‍ പാടില്ല, ഗീതോപദേശം പ്രതീകരൂപമായി വീടുകളില്‍ വയ്‌ക്കാന്‍ പാടില്ല എന്നു പറഞ്ഞു പരത്തുന്നതില്‍ വരെ എത്തിച്ചേരുന്നു. ‘സംഭവച്ചിതെല്ലാം നല്ലതിന്’… എന്നു തുടങ്ങുന്ന ഉപദേശം ഗീതയില്ലാത്തതാണ്.

അത് വീട്ടില്‍ വയ്‌ക്കാന്‍ പാടില്ല. ഒന്നും സംഭവിക്കുമെന്നല്ല! പക്ഷേ തെറ്റായത് ധരിക്കേണ്ട ഗതികേട് വന്നുചേരുന്നു. ഇന്നു പലര്‍ക്കും തെറ്റായത് ഉദ്ധരിച്ച്, ഉച്ചരിച്ച് ശീലിച്ച കര്‍മണേ്യ-വാദി-കാര്യസ്തയും’, ‘സംഭവാമിയുഗേയുഗേ’യും എഴുതിവച്ചാല്‍ അതാണ് ഭഗവദ്ഗീത.യഥാര്‍ഥത്തിലുള്ള ഗീതാസന്ദേശം പഠിക്കുകയും സ്വാധ്യായം ചെയ്യുകയും ചെയ്യുന്ന ശീലം ഉണ്ടായാല്‍ ഇത്തരം അബദ്ധങ്ങളില്‍ചെന്ന് ചാടാതെയിരിക്കാം.ഇവിടെ ഗീതയില്‍ പ്രതിപാദിക്കുന്ന കുരുക്ഷേത്രയുദ്ധം ധാര്‍മ്മാധര്‍മങ്ങള്‍ (ധര്‍മ്മവും അധര്‍മ്മവും) തമ്മിലുള്ള യുദ്ധമാണ്. ആന്തരികതലത്തില്‍ ഉള്ള അര്‍ഥം പിന്നീട് പറയുന്നുണ്ട്. അധര്‍മ്മത്തിന്റെ മൂര്‍ത്തരൂപമായ ദുരേ്യാധനാദികള്‍ അര്‍ജുനന്റെ മറുപക്ഷത്ത് ഉണ്ട്. ‘ധര്‍മസംസ്ഥാപനാര്‍ഥായ സംഭവാമി’ എന്ന് പ്രഖ്യാപിച്ചുള്ള നരനാരായണന്, അതിനായി അധര്‍മ്മത്തെ ഇല്ലായ്‌മ ചെയ്യേണ്ടതുണ്ട്. ധര്‍മ്മപുത്രന്‍ നയിക്കുന്ന പാണ്ഡവപക്ഷത്തെ സമൂഹത്തിന്റെ മുന്‍നിരയില്‍ എത്തിക്കേണ്ടിയിരിക്കുന്നു.

യുദ്ധം ഒഴിവാക്കാനായി ശ്രീകൃഷ്ണന്‍ തന്നെ പല പ്രാവശ്യം മുന്‍കൈയ്യെടുത്തിരുന്നു. പലതരത്തില്‍ ഉപദേശിച്ചും നോക്കി ഇനി മറ്റൊരു വഴിയുമില്ല എന്നുവന്നപ്പോള്‍ മാത്രമാണ് യുദ്ധം സംജാതമായത്. അര്‍ജുനന്‍ മടിച്ചുനില്‍ക്കുമ്പോള്‍ ‘എല്ലാം ചെയ്യുന്നതും ചെയ്യിക്കുന്നതും ഞാനാണ്. നീ ഒരു നിമിത്തം മാത്രം’. അതുകൊണ്ട് ഉത്തിഷ്ഠഭാരത! അര്‍ജുനാ എഴുന്നേറ്റാലും എന്നുനിര്‍ദ്ദേശിക്കുന്നു. ഒരുപാട് കാര്യകാരണങ്ങള്‍ നിരത്തിയശേഷം തസ്മാദ് (അതുകൊണ്ട്, ഉത്തിഷ്ഠ എന്നുപറയുന്നു. കൂടുതലറിയാനായി ഇത്തരം സന്ദര്‍ഭങ്ങള്‍ പഠിക്കുകതന്നെ. വിസ്തരഭയം നിമിത്തം ഇവിടെ എല്ലാം പ്രതിപാദിക്കാനാകുന്നില്ല.പ്രായോഗികതലത്തില്‍ ചിന്തിച്ചാലും, ഒരാള്‍ ബന്ധുവാകട്ടെ, മക്കളാകട്ടെ, മാതൃ, പിതൃ, ശിശു സ്ഥാനീയരാകട്ടെ, നമ്മെ നിരന്തരം ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തുകൊണ്ടിരുന്നാല്‍, കൈയും കെട്ടി, ചവിട്ടുമടിയും കൊണ്ടിരിക്കുന്നതാണോ മനുഷ്യത്വം.

ഇത്തരം വിമര്‍ശനക്കാര്‍ അവരുടെ നേരെ വരുന്ന ആക്രമണങ്ങളെ അങ്ങനെയാണോ നേരിടുക ?നമ്മെ തുണയ്‌ക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍ നമ്മെക്കൊല്ലാനോ ഭാര്യയെ മാനഭംഗം ചെയ്യാനോ (ദ്രൗപദീ വസ്ത്രാക്ഷേപം) വീടിന് തീ വയ്‌ക്കാനോ (അരക്കില്ലം) ആയുധധാരികളായ ക്രൂരന്‍ ശ്രമിക്കുന്നു എന്നു കരുതാം. അപ്പോള്‍ നമ്മുടെ ഭാരതത്തില്‍ ‘അംഹിസ’യാണ് പരമമായ ധര്‍മം എന്ന് തീരുമാനിച്ച്, ആ പാതകികളെ വെറുതെ വിടണമെന്നാണോ ? ഈ കൂട്ടര്‍ പറയുന്നത്!ഗീതയില്‍ യുദ്ധമെന്നപ്രയോഗം ആദ്യ രണ്ടുമൂന്നു അധ്യായങ്ങളില്‍ മാത്രമാണ് എന്ന് അവര്‍ ധരിക്കേണ്ടതുണ്ട്. ബാക്കി മുഴുവനും അഹിംസയുടെയും സാമൂഹികസമത്വത്തിന്റെയും സമരസതയുടെയും ചിത്രങ്ങളാണ്.അഹിംസാപരമോധര്‍മ(മ.ഭാ.11.13) എന്ന് പറഞ്ഞിരിക്കുന്നത്, ഗീത ഒളിഞ്ഞുകിടക്കുന്ന മഹാഭാരതത്തിലാണ്.

ഗീത തന്നെ അഹിംസയെ മഹത്വവത്കരിക്കുന്നത് എവിടെയെല്ലാം എന്ന് കാണുക.അഹിംസാ സമതാ തുഷ്ടി…………….(ഗീത. 10.5)അഹിംസാ സത്യമക്രോധോ…….(ഗീത 16.2)അമാനിത്വമദംഭിത്വം അഹിംസാ…… (ഗീത 13.7)’നവ അഹിംസാവാദി’കള്‍ക്ക് കൊല്ലാതിരിക്കാന്‍ മാത്രമാണ് അഹിംസ’യെങ്കില്‍, അതിന് അതില്‍ കവിഞ്ഞ അര്‍ഥതലങ്ങളുണ്ടെന്നും അറിഞ്ഞാലും.ആതതായികളെ, ക്രൂരന്മാരായ ആക്രമണകാരികളെ അവര്‍, ബ്രാഹ്മണര്‍, ഗുരു, ബന്ധു എന്നൊന്നും വര്‍ഗീകരിക്കാതെ വധിച്ചുകളയണമെന്ന് മനുസ്മൃതി (8.350)’ഗുരും വാ ബാലവൃദ്ധൗ വാ ബ്രാഹ്മണം വാ ബഹുശ്രുതംആതതായിനമായാന്തം ഹന്യാദേവാവിചാരയന്‍’ഇത്തരത്തില്‍ ചിന്തിച്ചാലും ഇവിടെ യുദ്ധത്തിനായിട്ടില്ല, സ്വരക്ഷാര്‍ഥവും പൗരുഷത്തോടെ ജീവിക്കുന്നതിനും വേണ്ടിയാണ് ഗീതാഹ്വാനം എന്നു മനസ്സിലാക്കാം.

മറ്റൊരു സന്ദര്‍ഭത്തില്‍ (ഗീത. 3.43) വെറുമൊരുയുദ്ധത്തിനെയല്ല ഗീത പ്രതീകവത്കരിച്ചിരിക്കുന്നത് എന്നും കാമക്രോധാദികളുടെ രൂപത്തില്‍ ജീവിതയുദ്ധത്തില്‍ ഓരോരുത്തരിലും വന്നുചേരുന്ന ആന്തരികശത്രുക്കളെ കീഴടക്കി ജീവിതവിജയം നേടാനുമാണ് പഠിപ്പിക്കുന്നത് എന്നു മനസ്സിലാകും. ”ജഹി ശത്രും മഹാബാധോ കാമരൂപം ദുരാസദം”. ഒരു വ്യക്തിയേ ആത്മബലമുള്ളവനും ഭയം ഇല്ലാത്തവനും അതേസമയം, ഗീതയിലെ വാക്കുതന്നെ കടം എടുത്താല്‍- ”മൈത്ര”, ”കരുണ”, ഏവച, ”നിര്‍മമോ”, ”നിരഹങ്കാര” എല്ലാ ജീവജാലങ്ങളോടും മിത്രഭാവനയും കാരുണ്യവുമുള്ളവനാക്കാനാണ് ഭഗവദ്ഗീത ശ്രമിക്കുന്നത്. പലപ്പോഴും പലതരം ഭയങ്ങളാണ് മനുഷ്യരില്‍ കോപമായും പകയായും അസൂയയായും രൂപാന്തരപ്പെട്ട് വിനാശകാരികള്‍ ആകുന്നത്.  (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് സംസ്ഥാനത്ത് 19 ലക്ഷത്തിലേറെ കുട്ടികൾക്ക് തുള്ളിമരുന്ന് വിതരണം

Varadyam

കവിത: പ്രണാമം

Varadyam

അനുസ്മരണം: ചിരിച്ച കവിയും കരയാത്ത തത്ത്വജ്ഞാനിയും

India

ലോകയാന്‍ 26: ഐഎന്‍എസ് സുദര്‍ശിനി ബാള്‍ട്ടിമോറിലെത്തി

പത്മഭൂഷണ്‍ പുരസ്‌കാരം നേടിയ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശനെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ബെംഗളൂരുവില്‍ നടന്ന എസ്എന്‍ഡിപി യോഗം നേതൃത്വ ക്യാമ്പില്‍ അനുമോദിക്കുന്നു. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, ദേവസ്വം സെക്രട്ടറി അരയണ്ടി സന്തോഷ്, സിനില്‍ മുണ്ടപ്പള്ളി എന്നിവര്‍ സമീപം
Kerala

വികസന രാഷ്‌ട്രീയം കേരളത്തിന്റെ ഭാവി മാറ്റും: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ദല്‍ഹി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; 6.2 തീവ്രത രേഖപ്പെടുത്തി, പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍

കേരളം ഭീകരാലയം: കേരളത്തിലേക്ക് രോഹിങ്ക്യരും

വിട, തിരക്കഥകളുടെ ഭാഗ്യരാജിന്

മഹാകവി കുമാരനാശാന്‍ പിറന്ന തൊമ്മന്‍വിളാകം തറവാടിരുന്ന ഭൂമി സാംസ്‌കാരിക വകുപ്പ് ഏറ്റെടുത്ത് ഉചിതമായ സ്മാരകം നിര്‍മ്മിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി പ്രവര്‍ത്തകര്‍ സാംസ്‌കാരികവകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന് നിവേദനം നല്‍കുന്നു

കുമാരനാശാന്റെ ജന്മസ്ഥാനത്ത് മീന്‍ചന്ത: സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കണം: കുമാരനാശാന്‍ ജന്മഭൂമി സംരക്ഷണസമിതി

പുസ്തക പ്രകാശന ചടങ്ങിന് മുമ്പ് അമ്മ പി. ഭവാനിയമ്മയ്ക്ക് ജന്മദിന സമ്മാനമായി പുസ്തകങ്ങള്‍ സമര്‍പ്പിച്ചപ്പോള്‍. മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സമീപം

വ്യത്യസ്തതയെ മാനിക്കുന്നതാണ് ജനാധിപത്യം: ശ്രീധരന്‍പിള്ള, പൂര്‍വവിദ്യാലയത്തിന് രണ്ടു ലക്ഷം രൂപയുടെ പുസ്തകങ്ങള്‍ നല്‍കി

എഫ്‌സിആര്‍എ ചട്ട ഭേദഗതി: സുതാര്യതക്കുള്ള നീക്കങ്ങള്‍ സ്വാഗതം ചെയ്യുമെന്ന് കെസിബിസി

മതപരിവർത്തനം നടത്തി ഇസ്ലാം മതം സ്വീകരിക്കുന്നവർക്ക് പിന്നാക്ക വിഭാഗ സംവരണം ഇല്ല, സ്റ്റാലിൻ സർക്കാരിന്റെ പ്രീണന ഉത്തരവ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി

മികച്ച മാധ്യമപ്രവര്‍ത്തകന് പ്രൊഫ. കെ.വി. തോമസ് വിദ്യാധനം ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ടി.വി.ആര്‍. ഷേണായി അവാര്‍ഡ് ദാന ചടങ്ങ് തേവര എസ്എച്ച് കോളജില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ന്യൂസിന് പകരം മാധ്യമങ്ങള്‍ നല്‍കുന്നത് വ്യൂസ്: ഗവര്‍ണര്‍

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

വിദേശയാത്രാ യോഗവും കുടുംബത്തിൽ മംഗള കർമ്മങ്ങളും : സമ്പൂർണ്ണ രാശിഫലം (28 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.