Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

വാഴവിത്തുകളുടെ വകയാര്‍ പെരുമയ്‌ക്ക് മൂന്നു പതിറ്റാണ്ടോളം പഴക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 01:00 am IST
in Pathanamthitta

പത്തനംതിട്ട: വാഴവിത്തുകളുടെ കാര്യത്തില്‍ വകയാറിന്റെ പെരുമയ്‌ക്ക് മൂന്നു പതിറ്റാണ്ടോളം പഴക്കം. വാഴകൃഷി എവിടെയായാലും വിത്തുകള്‍ കോന്നി-വകയാറില്‍ നിന്നുതന്നെ വാങ്ങുക എന്നതാണ് കര്‍ഷകരുടെ രീതി. മികച്ച വിളവ് ലഭിക്കാന്‍ ഗുണമേന്‍മയുള്ള വാഴക്കന്നുകള്‍ തന്നെ വേണമെന്ന നിര്‍ബന്ധക്കാരാണ്കര്‍ഷകര്‍. ഇവിടെ നിന്നും വാങ്ങിയ വാഴവിത്തുകള്‍ക്ക് മെച്ചപ്പെട്ട ഫലം ലഭിക്കാന്‍ തുടങ്ങിയതോടെയാണ് നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും ആവശ്യക്കാര്‍ വകയാറിലേക്ക് എത്തിത്തുടങ്ങിയത്.

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കോന്നിയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെയാണ് വകയാര്‍ ജംങ്ഷന്‍. ഇവിടെ റോഡരുകില്‍ തന്നെയാണ് വാഴവിത്തുകള്‍ വില്‍പ്പനയ്‌ക്കായി ശേഖരിച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ തിരുനല്‍വേലി, അംബാസമുദ്രം, തക്കല തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുമാണ് ലോറിയില്‍ വാഴവിത്തുകള്‍ വിടെ എത്തിക്കുന്നത്. 28 വര്‍ഷം മുന്‍പ് വാഴവിത്ത് കച്ചവടം ആരംഭിച്ച മോഹനന്‍ അടക്കം അഞ്ചോളം വ്യാപാരികളാണ് ഈമേഖലയില്‍ ഉള്ളത്. സ്വന്തം നിലയ്‌ക്ക് കൃഷിക്കാവശ്യമായ വിത്തുകള്‍ എത്തിച്ചുകൊണ്ടായിരുന്നു മിക്കവരുടെയും തുടക്കം. പിന്നീട് മറ്റുള്ളവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് കൂടുതല്‍ കൊണ്ടുവന്നു തുടങ്ങി. പില്‍ക്കാലത്ത് വകയാര്‍ കേന്ദ്രമായി വ്യാപകമായി വാഴകൃഷി ആരംഭിക്കുകയും ഈമേഖലയില്‍ പ്രദേശം പ്രശസ്തമാകുകയും ചെയ്തതോടെ വാഴവിത്തിനായി ആളുകള്‍ എത്തുന്നതും വര്‍ദ്ധിച്ചു.

ക്രമേണ കച്ചവടക്കാരുടെ എണ്ണവും കൂടി. ഏത്തവാഴയുടെ വിത്തുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെങ്കിലും മറ്റെല്ലാ ഇനങ്ങളും വകയാറില്‍ ലഭ്യമാണ്. ജില്ലയിലെ കര്‍ഷകര്‍ക്ക് പുറമെ അഞ്ചല്‍, ആയൂര്‍, എരുമേലി, മാവേലിക്കര, പാരിപ്പള്ളി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നും ഈവര്‍ഷം വാഴവിത്തിനായി ആളുകള്‍ എത്തിയിരുന്നു. ഇതര സംസ്ഥാനക്കാരായ ശബരിമല തീര്‍ത്ഥാടകരും വാഴവിത്തുകള്‍ വാങ്ങാറുണ്ട്. തമിഴ്‌നാട്ടില്‍ വിത്തുകള്‍ ശേഖരിക്കാനായിമാത്രം വാഴത്തോട്ടങ്ങള്‍ വളര്‍ത്താറുണ്ട്. ഇവിടെ നിന്നും ലോഡുകണക്കിന് വാഴക്കന്നുകളാണ് വകയാറില്‍ എത്തുന്നത്. ഗുണനിലവാരത്തെയും വാങ്ങുന്ന എണ്ണത്തെയും അടിസ്ഥാനമാക്കി വാഴവിത്തുകളുടെ വിലയില്‍ നേരിയ മാറ്റം ഉണ്ടാകും. ലോഡ് എത്തി ആദ്യ രണ്ട് ദിവസങ്ങളില്‍ പ്രിയം ഏറും. രണ്ട് ആഴ്ച വരെ പഴകിയ വിത്തുകള്‍ ഉപയോഗിക്കാനാകും.

എന്നാല്‍ പോള അഴുകിയ നിലയിലുള്ള വിത്തുകള്‍ കര്‍ഷകര്‍ സ്വീകരിക്കാറില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു. ഒരു ഏത്തവാഴ വിത്തിന് 10 മുതല്‍ 17 രൂപവരെയാണ് ഇപ്പോളത്തെ വിലനിലവാരം. പൂവന്‍് 20-25, ഞാലിപ്പൂവന്‍, റോബസ്റ്റ- 20, ചുവന്നപൊന്തന്‍ -25 എന്നിങ്ങനെയാണ് വില. പ്രദേശത്ത് ഏക്കര്‍ കണക്കിന് ഭൂമിയിലാണ് ഏത്തവാഴ കൃഷി ഉള്ളത്. പാട്ടത്തിനെടുക്കുന്ന സ്ഥലത്ത് പതിനായിരക്കണക്കിന് വാഴകളാണ് ഓരോ കര്‍ഷകര്‍ക്കും ഉള്ളത്. ഉല്‍്പന്നങ്ങളുടെ വിപണനത്തിനായി വകയാര്‍ ആസ്ഥാനമായി കര്‍ഷകരുടെ സ്വാശ്രയ സംഘം പ്രവര്‍ത്തനം ആരംഭിച്ചതോടെ കൂടുതല്‍ ആളുകള്‍ കൃഷിയിലേക്ക് ആകൃഷ്ടരാകുന്നുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

India

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

India

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

India

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

India

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

ടൂറിസത്തിന്റെ അനന്ത സാധ്യതയുമായി പാലോട് ടൂറിസം ഹബ് ചുവപ്പുനാടയില്‍

പള്ളി വരാന്തയിൽ ഭ്രൂണം കണ്ടെത്തിയ സംഭവം: തീർത്ഥാടക സംഘത്തിലെ യുവതിയുടെ മൊഴിയിൽ വൈരുധ്യം, അന്വേഷണം പാതിവഴിയിൽ

കണ്ണശയില്‍ ഇത് നീര്‍മാതളം പൂത്തകാലം

ചായയിൽ ലഹരിമരുന്ന് കലർത്തി കുടുംബാം​ഗങ്ങൾക്ക് നൽകാൻ 15 കാരിയോട് ആൺസുഹൃത്ത്; വീട്ടുകാർ മയക്കത്തിലായതോടെ കവർച്ച നടത്തി പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു

വിഴിഞ്ഞത്ത് യുവാവിനെ നടുറോഡിലിട്ട് മർദിച്ച് കൊന്നു; സഹോദരങ്ങൾ പിടിയിൽ

റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി: ഇളവുകൾ ഇനി നീട്ടിനൽകില്ലെന്ന് യുഎസ്

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.