Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം: പരസ്പരം വെട്ടിനിരത്താന്‍ നേതാക്കള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 10:37 pm IST
in Kannur

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനം ആരംഭിക്കാനിരിക്കെ പരസ്പരം വെട്ടിനിരത്താനുള്ള തയ്യാറെടുപ്പിലാണ് കണ്ണൂരില്‍ നിന്നുള്ള നേതാക്കള്‍. പാര്‍ട്ടിയുടെ ഉരുക്കുകോട്ടയെന്നും സ്വാധീനകേന്ദ്രമെന്നും അവകാശപ്പെടുമ്പോഴും ജില്ലയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്നതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെയും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരിയുടെയും സ്വന്തം സ്ഥലമാണെങ്കിലും നേതാക്കന്‍മാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മറനീക്കി പുറത്തു വന്നു തുടങ്ങി. കേന്ദ്രകമ്മറ്റിയംഗങ്ങളായ പി.കെ.ശ്രീമതി എംപി, മന്ത്രി കെ.കെ.ശൈലജ, മുന്‍ മന്ത്രി ഇ.പി.ജയരാജന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി.ഗോവിന്ദന്‍, എം.വി.ജയയരാജന്‍, ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തുടങ്ങിയവരും ചേരിതിരിഞ്ഞ് സ്വാധീനമുറപ്പിക്കാനുള്ള ശ്രമത്തിലാണ്. ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള സമ്മേളനങ്ങളിലെല്ലാം ചേരിതിരിഞ്ഞുള്ള രാഷ്‌ട്രീയ നീക്കമാണ് നടന്നത്.

ഇ.പി.ജയരാജന്റെ രാജിക്ക് കാരണമായ സംഭവങ്ങളാണ് സമീപകാലത്ത് കണ്ണൂര്‍ ജില്ലയില്‍ നേതാക്കന്‍മാരുടെ ചേരിതിരിവ് രൂക്ഷമാക്കിയത്. പിണറായി മന്ത്രിസഭയില്‍ ഇ.പി.ജയരാജന്‍ രണ്ടാമനായി വളരുന്നതില്‍ കോടിയേരി ഉള്‍പ്പടെയുള്ള നേതാക്കന്‍മാര്‍ക്കുള്ള അതൃപ്തിയാണ് ജയരാജന്റെ രാജിയില്‍ കലാശിച്ചത്. ജില്ലയില്‍ നിന്നുള്ള മറ്റൊരു മന്ത്രിയായ കെ.കെ.ശൈലജയാണ് പ്രശ്‌നം വിവാദമാക്കിയതിന് പിന്നിലെന്ന നിഗമനത്തിലാണ് ഇ.പി.വിഭാഗം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മട്ടന്നൂര്‍ നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍തിത്വം ഉറപ്പിക്കുന്നതിന് വേണ്ടി ഇപിയും കെ.കെ.ശൈലജയും ശക്തമായ വടംവലിനടന്നിരുന്നു. പാര്‍ട്ടിയിലുള്ള സ്വാധീനമുപയോഗിച്ചാണ് ശൈലജയെ തള്ളി ജയരാജന്‍ മട്ടന്നൂരില്‍ സീറ്റ് തരപ്പെടുത്തിയത്. ഈ പോരിന്റെ തുടര്‍ച്ചയാണ് ജയരാജന്റെ മന്ത്രിസ്ഥാനം രാജിവെക്കലുള്‍പ്പടെയുള്ള സംഭവങ്ങളിലേക്ക് എത്തിച്ചത്.

ജില്ലയില്‍ പാര്‍ട്ടിയെ സജീവമാക്കി നിലനിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ച ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിലനില്‍പ്പും പാര്‍ട്ടിയില്‍ സുരക്ഷിതമല്ല. ജയരാജന്‍ സ്വയം മഹത്വവല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന് വാദത്തിനും തുടര്‍ന്നുള്ള നടപടികള്‍ക്കും പിന്നില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പര്‍ എം.വി.ഗോവിന്ദനാണ്. ഇതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ അല്‍പ്പം പോലും ചോര്‍ന്നുപോകാതെ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ചതിന് പിന്നിലും എം.വി.ഗോവിന്ദനാണ്. ജില്ലയിലെ പാര്‍ട്ടി പരിപാടികളില്‍ നിന്ന് പൂര്‍ണ്ണമായും മാറ്റിനിര്‍ത്തപ്പെട്ടതിലുള്ള അമര്‍ഷമാണ് ഗോവിന്ദനുള്‍പ്പടെയുള്ള നേതാക്കളുടെ നീക്കങ്ങള്‍ക്ക് കാരണം. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെയും മൗനാനുവാദത്തോടെയായിരുന്നു ഈ നീക്കം.

കണ്ണൂര്‍ ജില്ലയില്‍ സിപിഎമ്മില്‍ ആന്തരിക സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുകയും നേതാക്കള്‍ തന്നെ ഇതിനെല്ലാം നേതൃത്വം നല്‍കുകയും ചെയ്യുന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. ആശയപരമായ വിയോജിപ്പുകള്‍ക്ക് ഉപരിയായി അധികാരവും സ്ഥാനവും നേടിയെടുക്കുന്നതിന് വേണ്ടിയുള്ള കളികളിലാണ് ഇപ്പോള്‍ പ്രമുഖ നേതാക്കള്‍. ഇ.പി.ജയരാജന് മന്ത്രസ്ഥാനം തിരികെനല്‍കി താല്‍ക്കാലിക പ്രശ്‌നപരിഹാരത്തിന് മുഖ്യമന്ത്രി നീക്കം നടത്തുമ്പോഴും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തന്നെ ഇതിനോട് മുഖംതിരിഞ്ഞ് നില്‍കുന്നത് പ്രശ്‌നങ്ങള്‍ വഷളാക്കുന്നു. പ്രശ്‌നപരിഹാരത്തിന് മുന്നിട്ടിറങ്ങേണ്ട സംസ്ഥാന സെക്രട്ടറി തന്നെ സ്വന്തം വീട്ടില്‍ നടത്തിയ പൂജാ വിവാദത്തില്‍ ഉള്‍പ്പെട്ടതോടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും. നേരത്തെ പിണറായി-വിഎസ് പോര് ശക്തമായ കാലത്തും ഒരു പരിധിവരെ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നിര്‍ത്താന്‍ കണ്ണൂര്‍ ജില്ലാ ഘടകത്തിന് സാധിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായത് കേന്ദ്രനേതൃത്വത്തെയും അമ്പരപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യോഗദിനാചരണത്തിന് ഗവര്‍ണര്‍ യോഗം വിളിച്ചത് ഇന്ത്യന്‍ ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമെന്ന് എസ് ഡിപിഐ നേതാവ്

Kerala

ജോണ്‍ ബ്രിട്ടാസും സംഘവും എന്തേ ഇഡി പിടികൂടിയ മലയാളി വൈദികരെ രക്ഷിക്കാന്‍ ഛത്തീസ് ഗഢില്‍ പോകുന്നില്ല?

Entertainment

നയൻതാരയുടെ ഉയിരിനും, ഉലകിനുമൊപ്പം കളിച്ച് ചിരിച്ച് മമ്മൂട്ടി

India

ഇന്ത്യ 12 ആണവ പോര്‍മുനകള്‍ വിന്യസിച്ചുകഴിഞ്ഞുവെന്ന് എങ്ങിനെ സ്വീഡനിലെ സിപ്രി അറിഞ്ഞു? ആ രഹസ്യം ചോര്‍ത്തിയത് അജിത് ഡോവല്‍?

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

പുതിയ വാര്‍ത്തകള്‍

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.