Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഓഖി ദുരന്തം: മത്സ്യ വിപണി പ്രതിസന്ധിയില്‍ തലച്ചുമടായി വിറ്റിരുന്നവര്‍ പട്ടിണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 12:00 am IST
inKottayam

വൈക്കം: ഓഖി ദുരന്തത്തെ തുടര്‍ന്നുണ്ടായ വ്യാജപ്രചാരണം മത്സ്യവിപണിയെ പിന്നോട്ടടിക്കുന്നു.

വൈക്കത്തെ പ്രധാന മത്സ്യമാര്‍ക്കറ്റുകളായ കോവിലകത്തുംകടവ്, മുറിഞ്ഞപുഴ ലാന്റിങ്, ഉല്ലല മാര്‍ക്കറ്റ്, തലയോലപ്പറമ്പ് മത്സ്യചന്ത, ബ്രഹ്മമംഗലത്തെ മത്സ്യചന്ത എന്നിവിടങ്ങളിലെല്ലാം കടല്‍ മത്സ്യങ്ങളുടെ കച്ചവടം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ഇത് കൂടാതെ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യങ്ങള്‍ വാങ്ങി തലച്ചുമടായി വീടുകള്‍ കയറിയിറങ്ങി മത്സ്യങ്ങള്‍ വില്‍ക്കുന്ന വീട്ടമ്മമാരും ദുരിതത്തിലായി.്. വഴിയോരങ്ങളില്‍ മത്സ്യവില്‍പന നടത്തി ജീവിക്കുന്നവരും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഓഖി ദുരന്തത്തില്‍പ്പെട്ട് കടലില്‍ കാണാതായവരുടെ മൃതശരീരം മത്സ്യങ്ങള്‍ ഭക്ഷിക്കുന്നതായും അതിനാല്‍ രണ്ടുമാസത്തേക്ക് വാങ്ങരുതെന്നുമാണ് സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ പ്രചാരണം നടക്കുന്നത്. സുനാമി ഉണ്ടായപ്പോഴും ഇത്തരം വ്യാജ പ്രചാരണമുണ്ടായിരുന്നു.

ക്രിസ്മസ് തലേന്ന് ലക്ഷങ്ങളുടെ വ്യാപാരം നടക്കുന്ന ഈ വിപണികളിലെല്ലാം ഇതിന്റെ പകുതി മാത്രമാണ് നടന്നത്. ഇപ്പോള്‍ വിപണിഎത്തുന്നവര്‍ക്കെല്ലാം പ്രിയം കായല്‍മത്സ്യങ്ങളോടും പുഴ മത്സ്യങ്ങളോടുമാണ്. എന്നാല്‍ ഇതിന്റെയെല്ലാം വ്യാപാരം മാര്‍ക്കറ്റുകളില്‍ അനക്കമുണ്ടാക്കുന്നില്ല. കാരണം കായല്‍ മത്സ്യങ്ങളും പുഴ മത്സ്യങ്ങളുമെത്തുന്നത് വളരെ കുറച്ചുമാത്രമാണ്. സംസ്ഥാനത്തെ ഇറച്ചി വില്‍പനക്കാര്‍ക്കിടയിലെ ലോബിയാണ് ഇതിനുപിന്നിലെന്നും മൃതശരീരം മത്സ്യം ഭക്ഷിക്കുമെന്നുപറയുന്നത് അടിസ്ഥാനരഹിതമാണെന്നും വൈക്കത്തെ മത്സ്യത്തൊഴിലാളികള്‍ പറയുന്നു.

ജീവനുള്ള ചെറുമീനുകളെ ചൂണ്ടയിട്ടാണ് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ വലിയ മത്സ്യങ്ങളെ പിടിക്കാറുള്ളത്. ചത്ത മീനുകളിട്ടാല്‍ മത്സ്യം ചൂണ്ടയില്‍ കുടുങ്ങുകയില്ലെന്നതിനാല്‍ ശവശരീരം ഭക്ഷിക്കുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും മത്സ്യത്തൊഴിലാളികള്‍ പറയുന്നു. മീന്‍കറികളുടെ വില്‍പന തകൃതിയായി നടന്നുകൊണ്ടിരുന്ന കള്ള് ഷാപ്പുകളിലും വില്‍പന ഇടിഞ്ഞിരിക്കുകയാണ്.

ദൂരസ്ഥലങ്ങളില്‍നിന്നുപോലും ഷാപ്പിലെത്തി വലിയ മീനുകളുടെ തലക്കറിയുടെ രുചി നുകരാനെത്തുന്നവര്‍ക്കും ഇപ്പോള്‍ ഇതൊന്നും വേണ്ട. കൂടുതലായി ലഭിച്ചുകൊണ്ടിരുന്ന ചൂരക്ക് ആവശ്യക്കാരില്ലാത്ത അവസ്ഥയാണ്. ഇതിനുപുറമെ സ്രാവ്, ഞണ്ട്, കേര, വലിയ ചെമ്മീന്‍ എന്നിവ വാങ്ങാനും ആളുകള്‍ മടിക്കുകയാണ്. ഇവിടെയെല്ലാം ആവശ്യക്കാരെ കുഴക്കുന്നത് നുണപ്രചാരണങ്ങളാണ്.

ഹോട്ടലുകളിലും കള്ള് ഷാപ്പുകളിലും ഉള്‍പ്പെടെ ഇപ്പോള്‍ ഇറച്ചി കറികള്‍ക്കും കക്കയിറച്ചിക്കും മറ്റുമാണ് ഡിമാന്‍ഡ്.

ഓഖിയുടെ പേരില്‍ നടക്കുന്ന വ്യാജപ്രചാരണങ്ങള്‍ വലിയ പ്രതിസന്ധിയിലേക്കാണ് മത്സ്യതൊഴിലാളികളെ തള്ളിവിട്ടിരിക്കുന്നത്. മത്സ്യമേഖലയെ തകര്‍ത്തുകൊണ്ട് നവമാധ്യമങ്ങളിലൂടെ പടരുന്ന നുണപ്രചാരണങ്ങള്‍ക്ക് തടയിടുവാന്‍ ഫിഷറീസ് വകുപ്പ് ഉള്‍പ്പെടെയുള്ളവര്‍ മുന്നോട്ടു വരണമെന്നാണ് സാധാരണക്കാരായ മത്സ്യതൊഴിലാളികളുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ” ധാർമ്മികതയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.