Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പെരുനാട് ഏരിയാകമ്മറ്റി രൂപീകരണം സിപിഎമ്മിന് തലവേദനയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2017, 01:00 am IST
in Pathanamthitta

പത്തനംതിട്ട: പുതിയ ഏരിയാകമ്മറ്റി രൂപീകരണം സിപിഎം നേതൃത്വത്തിന് തലവേദനയാകുന്നു. അടുത്ത മാസം ജില്ലാസമ്മേളനം നടക്കാനിരിക്കെ പ്രവര്‍ത്തന സൗകര്യത്തിനായാണ് ചിറ്റാര്‍ കേന്ദ്രമായി പെരുനാട് ഏരിയ കമ്മിറ്റി രൂപീകരിച്ചത്.

എന്നാല്‍ ആദ്യ സെക്രട്ടറി തിരഞ്ഞെടുപ്പോടെ ഉടലെടുത്ത പ്രതിസന്ധി പരിഹരിക്കാനാകാതെ വലയുകയാണ് ജില്ലാകമ്മറ്റി. പിണറായി, വിഎസ് വിഭാഗങ്ങളെ ഒരുമിച്ചു കൊണ്ടുപോകുന്നതില്‍ ജില്ലാനേതൃത്വം പരാജയപ്പെട്ടതാണ് പൊട്ടിത്തെറിക്ക് ഇടയാക്കിയത്.

സെക്രട്ടറി സ്ഥാനത്തേക്ക് ഔദ്യോഗിക പക്ഷത്തെ എം.എസ്.രാജേന്ദ്രനും, വിഎസ് പക്ഷക്കാരനായ എസ്. ഹരിദാസും നേര്‍ക്കുനേര്‍ ഏറ്റുമുട്ടി. പത്തൊന്‍പതംഗ കമ്മിറ്റിയില്‍ പതിനാല് പേര്‍ ഹരിദാസിനനുകൂലമായി നിലപാടെടുത്തു. അഞ്ചു പേര്‍ മാത്രമാണ് രക്തസാക്ഷി എം.എസ.് പ്രസാദിന്റെ സഹോദരന്‍ കൂടിയായ എം.സ്.രാജേന്ദ്രനെ പിന്‍തുണച്ചത്. ഇത് ആസൂത്രിതമാണെന്നാണ് ഒരുവിഭാഗം പ്രവര്‍ത്തകര്‍ കരുതുന്നത്. ജില്ലാ കമ്മിറ്റി അംഗങ്ങള്‍ പോലും ചേരിതിരിഞ്ഞ് പ്രവര്‍ത്തിച്ചുവെന്ന ആക്ഷേപം അണികള്‍ക്കിടയിലുണ്ട്.

എസ.്ഹരിദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തതില്‍ പ്രധിഷേധിച്ച് ജില്ലാ കമ്മിറ്റി അംഗം പി.എസ്. മോഹനന്‍ സമ്മേളനത്തില്‍ നിന്ന് ഇറങ്ങി പോയി. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം കെ. അനന്തഗോപന്‍, രാജു ഏബ്രഹാം എംഎല്‍എ തുടങ്ങിയ നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് യോഗം നടന്നത്. പമ്പാവാലി, പെരുനാട്, ചിറ്റാര്‍, സീതത്തോട്, തണ്ണിത്തോട്, തേക്കുതോട് തുടങ്ങിയ ലോക്കല്‍ കമ്മിറ്റികളെ ഉള്‍പ്പെടുത്തിയാണ് പുതിയ ഏരിയാ കമ്മിറ്റി നിലവില്‍ വന്നത്.

നിരവധി ആരോപണങ്ങള്‍ നേരിടുന്ന എസ.് ഹരിദാസിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മേഖലയില്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നാണ് എതിര്‍പക്ഷത്തിന്റെ വാദം. സിപിഎം ന്റെ ശക്തി കേന്ദ്രമായ ചിറ്റാര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ പി. എസ.് മോഹനന്‍ പരാജയപ്പെടാനുണ്ടായ സാഹചര്യം ഇപ്പോളത്തെ സംഭവങ്ങളുമായി കൂട്ടി വായിക്കണമെന്ന് പാര്‍ട്ടിയിലെ ഒരുവിഭാഗം പറയുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പെരുനാട് പഞ്ചായത്ത് ഭരണം സിപിഎമ്മിന് നഷ്ടമായിരുന്നു.

2009 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏഴായിരം വോട്ടുകള്‍ക്ക് എം.എസ.്‌രാജേന്ദ്രന്‍ പരാജയപ്പെട്ടതിലും പാര്‍ട്ടിയിലെ വിഭാഗീയത കാരണമായിട്ടുണ്ടെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതിനിടെ സീതത്തോട് പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിയില്‍ പ്രതിഷേധിച്ച് അള്ളുങ്കല്‍ വാര്‍ഡ് മെമ്പര്‍ അച്ചന്‍കുഞ്ഞ് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. എന്നാല്‍ ലെറ്റര്‍ ഹെഡില്‍ സമര്‍പ്പിച്ച രാജി പഞ്ചായത്ത് സെക്രട്ടറി പരിഗണിച്ചില്ല. നിര്‍ദ്ദിഷ്ട മാതൃകയില്‍ സമര്‍പ്പിക്കണമെന്നു ചൂണ്ടി കാട്ടിയാണ് നിരസിച്ചത്. പിന്നീട് അച്ചന്‍കുഞ്ഞിനെ ഒരു സംഘം വാഹനത്തില്‍ കയറ്റി കൊണ്ടു പോയതായും തുടര്‍ന്ന് അച്ചന്‍കുഞ്ഞ് രാജി പിന്‍വലിച്ചതായും പറയപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക്‌സഭാ സീറ്റുകളുടെ എണ്ണം വർധിക്കുന്നത് ഒരു സംസ്ഥാനത്തെയും പ്രതികൂലമായി ബാധിക്കില്ല; സ്ത്രീകൾക്ക് പ്രാമുഖ്യം നൽകേണ്ടത് അനിവാര്യമെന്നും കേന്ദ്രം

Kerala

യുഡിഎഫിൽ മുഖ്യമന്ത്രി പോര് കടുക്കുന്നു; സുധാകരന്റെ നിലപാടിൽ എം.പി മാർക്ക് അതൃപ്തി, ലീഗ് നിലപാട് നിർണായകമാകും

Kerala

കേരളത്തിൽ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; അറിയാം ഇന്നത്തെ നിരക്ക്‌

India

ബെംഗളൂരുവിൽ 13കാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങിമരിച്ചു ; യുവതി വിഷാദരോഗത്തിന് അടിമയെന്ന് പോലീസ്

World

ഇസ്രായേലും ലെബനനും തമ്മിലുള്ള യുദ്ധവും അവസാനിക്കും ! 34 വർഷത്തിനു ശേഷമുള്ള ആദ്യ ചർച്ച നാളെ നടക്കും ; ട്രംപിന്റെ പുതിയ അവകാശവാദം

പുതിയ വാര്‍ത്തകള്‍

സുഹൃത്തിനൊപ്പം നടക്കാൻ പോയ വിദ്യാർത്ഥിനിയെ വനത്തിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു ; യുവാവിനെ അടിച്ചോടിച്ചു

ഇന്ത്യയുമായുള്ള ബന്ധം 5,000 വർഷം പഴക്കമുള്ളത്, അത് കൂടുതൽ ശക്തമാകും ; ട്രംപിനെ യുദ്ധത്തിന് പ്രേരിപ്പിക്കുന്നത് നെതന്യാഹുവെന്നും ഇറാൻ പ്രതിനിധി

ടിസിഎസ് നാസിക് ഓഫീസ് അടച്ചു; ലവ് ജിഹാദിൽ രാജ്യാന്തര ബന്ധം സ്ഥിരീകരിച്ച് പോലീസ്

സംസ്ഥാനത്ത് ഇന്ന് പരക്കെ വേനൽ മഴയ്‌ക്ക് സാധ്യത; 12 ജില്ലകളിൽ കനത്ത ചൂടിനും മുന്നറിയിപ്പ്

റഷ്യൻ പ്രസിഡന്റ് പുടിൻ വീണ്ടും ഇന്ത്യ സന്ദർശിക്കും, ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ത്യയുടെ ജനാധിപത്യത്തിന് ഒരു ‘പരിവർത്തനാത്മക ചുവടുവയ്‌പ്പ്’;വനിത സംവരണ ബില്ലിനെ പിന്തുണച്ച് മുൻ രാഷ്‌ട്രപതി പ്രതിഭ പാട്ടീൽ

അമേരിക്കയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന

‘സ്ത്രീ ശാക്തീകരണത്തിനായുള്ള ചരിത്രപരമായ ചുവടുവയ്‌പ്പ് ഇന്ന് നടക്കും’: വനിതാ സംവരണ ബില്ലിനെക്കുറിച്ച് പ്രധാനമന്ത്രി മോദി

പോപ്പുലര്‍ ഫ്രണ്ടുകാര്‍ വെട്ടിക്കൊന്ന എ. ശ്രീനിവാസന്റെ നാലാം ബലിദാനദിനം ഇന്ന്

” അവർ ലക്ഷ്യമിട്ടത് 20-25 വയസിന് ഇടയിലുള്ള യുവതികളെ , ദൈവത്തിന് നന്ദി ഞാൻ രക്ഷപ്പെട്ടു”: കൂടുതൽ വെളിപ്പെടുത്തലുകളുമായി ടിസിഎസ് ജീവനക്കാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.